രാജ്യത്തെ റിപ്പോ റിവേഴ്സ് റിപ്പോ നിരക്ക് നാലുശതമാനത്തില്‍ തന്നെ തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ്. ഫെബ്രുവരിക്കുശേഷം ഇതുവരെ റീപോ നിരക്കിൽ 1.15% കുറവു വരുത്തിയിരുന്നു. കാർഷികേതര ആവശ്യങ്ങൾക്കുളള സ്വർണ്ണവായ്പയ്ക്ക് സ്വർണ്ണവിലയുടെ 75 ശതമാനം വരെ വായ്പ നൽകി വരുന്നത് 90 ശതമാനമായി ഉയര്‍ത്തി. 2021 മാർച്ച് 31 വരെ ഇതു തുടരും.
രാജ്യത്തെ പണലഭ്യത വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക സമ്മര്‍ദം ലഘൂകരിക്കുന്നതിനും വായ്പ കൂടുതലായി വിപണിയിലെത്തുന്നതിനും ഡിജിറ്റല്‍ പണമിടപാട് സംവിധാനം ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ പ്രഖ്യാപിക്കുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കി.
കോർപ്പറേറ്റ് വായ്പകൾക്ക് ഒറ്റത്തവണ റീ സ്ട്രക്ചറിംഗ് അനുവദിച്ചു. വിപണിയിൽ പണലഭ്യത ഉറപ്പാക്കാനുള്ള നിരവധി നടപടികൾ കോവിഡ് കാലത്ത് ആർബിഐ സ്വീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് നിരക്കുകളിൽ തൽക്കാലം മാറ്റംവരുത്തേണ്ടെന്ന് ആർബിഐ തീരുമാനിച്ചത്.