2015 സെപ്റ്റംബർ മുതൽ ചെന്നൈ തുറമുഖ കസ്റ്റംസ് വെയർഹൗസിൽ കിടന്ന 740 ടൺ അമോണിയം നൈട്രേറ്റാണ് ബെയ്‌റൂട്ട് നഗരത്തിലെ സ്ഫോടനത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച്ച നടന്ന സ്‌ഫോടനത്തിൽ നൂറിലധികം പേർ കൊല്ലപ്പെടുകയും അയ്യായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ലെബനൻ തലസ്ഥാന നഗരം ഭാഗികമായി തകരുകയും ചെയ്തിരുന്നു.
48 മണിക്കൂറിനുള്ളിൽ വെയർഹൗസുകളിലും തുറമുഖങ്ങളിലും സൂക്ഷിച്ചിട്ടുള്ള അപകടകരവും സ്ഫോടനാത്മകവുമായ വസ്തുക്കൾ പരിശോധിച്ച് ഉടനടി റിപ്പോർട്ട് നൽകാൻ സെൻട്രൽ ബോർഡ് ഓഫ് ഇൻ ഡയറക്റ്റ് ടാക്സെസ് ആൻഡ് കസ്റ്റംസ്(സിബിഐസി) ഉത്തരവിട്ടു. രാജ്യം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും ജീവിതത്തിനും സ്വത്തിനും ഒരു അപകടവും വരുത്തില്ലെന്നും സിബിഐസി പറഞ്ഞു. അമോണിയം നൈട്രേറ്റ് എത്രയും വേഗം മാറ്റാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും സുരക്ഷാ ചട്ടങ്ങൾ പാലിച്ചുകൊണ്ട് നടപടിയെടുക്കുന്നതിൽ ചെറിയ താമസമുണ്ടാകുമെന്ന് മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ദീർഘകാലമായി കിടക്കുന്ന കണ്ടുകെട്ടിയതോ പിടിച്ചെടുത്തതോ ആയ ചരക്കുകൾക്കെല്ലാം നിയമപ്രകാരം ഇ-ലേലം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ച് വർഷം മുമ്പ് കരൂർ ആസ്ഥാനമായുള്ള ശ്രീ അമ്മാൻ കെമിക്കൽസിന്റെ പിടിച്ചെടുത്ത ഇറക്കുമതി ചരക്കാണ് സ്ഫോടനഹേതു. ഇറക്കുമതിക്ക് ആവശ്യമായ ലൈസൻസ് ഉണ്ടെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു