അമേരിക്ക നേതൃത്വം വഹിക്കുന്ന സമാധാന ചർച്ചക്ക് തയ്യാറാണെന്ന് ലബനോനും ഇസ്രയേലും അറിയിച്ചു.
രാജ്യത്തെ നേതാക്കളുടെ അലംഭാവവും അഴിമതിയുമാണ് സ്‌ഫോടനത്തിന് വഴിവച്ചതെന്ന ആരോപണം ശക്തമായിരുന്നു. സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനക്കൂട്ടം തുടര്‍ച്ചയായ മൂന്നാം ദിവസവും പൊലീസുമായി ഏറ്റുമുട്ടി.
48 മണിക്കൂറിനുള്ളിൽ വെയർഹൗസുകളിലും തുറമുഖങ്ങളിലും സൂക്ഷിച്ചിട്ടുള്ള അപകടകരവും സ്ഫോടനാത്മകവുമായ വസ്തുക്കൾ പരിശോധിച്ച് ഉടനടി റിപ്പോർട്ട് നൽകാൻ സെൻട്രൽ ബോർഡ് ഓഫ് ഇൻ ഡയറക്റ്റ് ടാക്സെസ് ആൻഡ് കസ്റ്റംസ്(സിബിഐസി) ഉത്തരവിട്ടു. രാജ്യം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും ജീവിതത്തിനും സ്വത്തിനും ഒരു അപകടവും വരുത്തില്ലെന്നും സിബിഐസി പറഞ്ഞു.
സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിക്കാത്തതിനാല്‍ ബെയ്‌റൂട്ടിലെ നിരവധി തുറമുഖ ഉദ്യോഗസ്ഥരെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ലെബനൻ സർക്കാർ അറിയിച്ചു. രാജ്യത്ത് രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ലെബനന്‍ തലസ്ഥാനമായ ബെയ്റൂത്തിനെ നടുക്കിയ ഉഗ്ര സ്ഫോടനങ്ങളില്‍ മരണ സംഖ്യ 78 പിന്നിടുകയും, 4,000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനകാരണം ഇനിയും വ്യക്തമായിട്ടില്ല. രണസംഖ്യ ഇനിയും ഉയർന്നേക്കാം.
സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും സമൂഹത്തിന്‍റെ അടിത്തട്ടിലേക്ക് എത്തിയ ചരിത്രമില്ല. ശക്തമായ സാമൂഹ്യ സുരക്ഷാ പദ്ധതി അടിയന്തിരമായി നടപ്പിലാക്കിയില്ലെങ്കില്‍ ദശലക്ഷക്കണക്കിന് ലെബനീസ് നിവാസികള്‍ പട്ടിണിയിലാകുമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച്.