ദേശീയ ജനസംഖ്യ രജിസ്റ്റർ പുതുക്കുന്ന നടപടികള്‍ ഏപ്രില്‍ ഒന്നിന് ന്യൂഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ ആരംഭിക്കും. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് പട്ടികയിൽ ഒന്നാമതായി റജിസ്റ്റർ ചെയ്യുക. തുടർന്ന് പ്രധാനമന്ത്രി ഉപരാഷ്ട്രപതിയും നടപടിയുടെ ഭാഗമാകും.
രാഷ്ട്രപതിയുടെ പേര് തന്നെ ആദ്യം ഉള്‍പ്പെടുത്തുന്നതിലൂടെ എന്‍പിആര്‍ പ്രക്രിയക്ക് സ്വീകര്യത വർദ്ധിപ്പിക്കുമെന്നാണ് കേന്ദ്രസർക്കാറിന്റെ പ്രതീക്ഷ. നിലവിലെ ആശങ്കകള്‍ പരിഹരിക്കുന്നതിന് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ പൊതു സന്ദേശം നൽകും.
മാതാപിതാക്കളുടെ ജനന തീയതി, സ്ഥലം, അവസാന താമസസ്ഥലം, പാന്‍, ആധാര്‍നമ്പര്‍ (നിര്‍ബന്ധമല്ല) , വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍, ഡ്രൈവിങ് ലൈസന്‍സ് നമ്പര്‍, മൊബൈല്‍ നമ്പര്‍ തുടങ്ങി 21 ഇനങ്ങളുടെ വിശദാംശങ്ങള്‍ എന്‍.പി.ആറില്‍ ആവശ്യമാണ്.