അധ്യക്ഷ പദവിയിലേക്കില്ലെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധിയുറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രിയങ്കാ ഗാന്ധിക്കും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അശോക് ഗെഹ്ലോട്ടിനെ തെരഞ്ഞെടുത്താല്‍ 1998ന് ശേഷം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരു നേതാവ് പാര്‍ട്ടി അധ്യക്ഷ പദവിയിലെത്തും
സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കർ ഓം ബിർല, പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാർ, എംപിമാർ, സേനാ മേധാവിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിദേശരാഷ്ട്ര പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. രാഷ്ട്രപതി ഭവനരികെ 21 ആചാര വെടി മുഴക്കിയാണ് മൂന്നു സേനകൾക്കും പുതിയ മേധാവി ചുമതലയേറ്റ വിവരം പുറംലോകത്തെ അറിയിച്ചത്. പ്രതിപക്ഷ നിരയിൽ നിന്ന് പോലും വോട്ടുകൾ സമാഹരിച്ചാണ് ദ്രൗപദി മുർമു രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്.
സിംഹള ബുദ്ധ ദേശീയവാദിയായ ഡള്ളസ് അളഹപ്പെരുമ, ഭരണകക്ഷിയായ എസ്എല്‍പിപിയില്‍ നിന്ന് വേര്‍പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിച്ച അനുര കുമാര ദിസാനായകെയുമായിരുന്നു റനില്‍ വിക്രമസിംഗെയെ കൂടാതെ മത്സര രംഗത്തുണ്ടായിരുന്നത്. അതേസമയം, രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ എല്ലാ രാഷ്ട്രീയ നേതാക്കളുടെയും പിന്തുണ ആവശ്യമാണെന്ന് വിക്രമസിംഗെ പാര്‍ലമെന്‍റില്‍ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഗോതബയ രജപക്‌സെയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ വസതി വളഞ്ഞത്. പ്രതിഷേധം ശക്തമായതോടെ ഗോതബയ രജപക്‌സെ രാജ്യം വിട്ടെന്നാണ് റിപ്പോര്‍ട്ട്.
ഇലക്ടറല്‍ കോളേജില്‍ ഏറ്റവും കൂടുതല്‍ വോട്ട് മൂല്യമുള്ളത് ഉത്തര്‍പ്രദേശിനാണ്. 233 രാജ്യസഭാംഗങ്ങളും, 543 ലോക്സഭാംഗങ്ങളും, 4,120 നിയമസഭാ സാമാജികരും -ആകെ 4,896 ഇലക്ടര്‍മാര്‍ അടങ്ങുന്നതാണ് ഇലക്ടറല്‍ കോളേജ്. ഓരോ എം.പിയുടെയും വോട്ടിന്റെ മൂല്യം 708 ആയി നിജപ്പെടുത്തിയിട്ടുണ്ട്, സംസ്ഥാനങ്ങളില്‍ ഒരു എം.എല്‍.എയുടെ വോട്ടിന്റെ മൂല്യം ഏറ്റവും ഉയര്‍ന്നത് 208 ആണ്.
2017 രാഷ്ട്രപതി പദത്തിലെത്തിയ രാം നാഥ് കോവിന്ദിന്‍റെ കാലാവധി അടുത്ത ജൂലായില്‍ അവസാനിക്കുന്ന മുറയ്ക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ ഉപരാഷ്ട്രപതിയായ വെങ്കയ്യ നായിഡു തന്നെയാണ് ബിജെപിയുടെ പ്രഥമ പരിഗണന എന്നാണ് റിപ്പോര്‍ട്ട്. മുന്‍ കേന്ദ്രമന്ത്രിയും
പെണ്ണ് എന്ന സ്വത്വത്തെ മുറുകെപിടിച്ചു കൊണ്ട് ആത്മാഭിമാനത്തോടെ ജീവിക്കാനും ഉയരങ്ങൾ കീഴടക്കാനുമാണ് കുഞ്ഞുനാൾ തൊട്ട് പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ടത്. പെണ്ണിൻ്റെ അളവ് കോൽ ആണാണെന്ന മിഥ്യാധാരണ മാറണം. ജൻഡർ ന്യൂട്രാലിറ്റി എന്ന കൺസപ്റ്റിൽ ആൺകുട്ടികളുപയോഗിക്കുന്ന
ജി സ്പർജൻ കുമാർ, ടി കൃഷ്ണ കുമാർ, ടോമി സെബാസ്റ്റ്യൻ, അശോകൻ അപ്പുക്കുട്ടൻ, അരുൺ കുമാർ സുകുമാരൻ, ഡി സജി കുമാർ, ഗണേശൻ വി കെ, സിന്ധു വി പി, സന്തോഷ് കുമാർ എസ്, സി എം സതീശൻ, എന്നിവരാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ അര്‍ഹരായത്. അഗ്നി ശമന സേനാംഗങ്ങൾക്കുള്ള മെഡലിന് കേരളത്തിലെ അഞ്ച് ഉദ്യോഗസ്ഥർ അർഹരായി.
പ്രഭാകരന്റെ നേതൃത്വത്തിലുള്ള തമിള്‍ പുലികളെ ഒതുക്കുന്നതിന്റെ മറവില്‍ ആയിരക്കണക്കിനു തമിഴ് വംശജരെ വംശഹത്യ ചെയ്തത് മഹീന്ദ രാജപക്സെ പ്രസിഡന്റായിരിന്നപ്പോഴാണ്. ഇത് അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ ചര്‍ച്ച്ചയായ നടപടിയാണ്.