LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇസ്രയേലും യുഎഇയും ഇനിമുതല്‍ ഭായി ഭായി; വഞ്ചനയെന്ന് പലസ്തീൻ

യുഎഇയും ഇസ്രയേലും തമ്മിൽ പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള കരാറില്‍ ഒപ്പിട്ടു. വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങൾ കൂട്ടിച്ചേർക്കാനുള്ള വിവാദപരമായ പദ്ധതികൾ താൽക്കാലികമായി നിർത്തിവയ്ക്കാമെന്ന് ഇസ്രായേൽ സമ്മതിച്ചതോടെയാണ് ചരിത്രപരമായ കരാര്‍ യാഥാര്‍ത്ഥ്യമായത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് കരാറിന് മധ്യസ്ഥത വഹിച്ചത്. 

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും യുഎഇ ഉപ സർവസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി യുഎസ് പ്രസിഡന്റ് ട്രംപ് നടത്തിയ ഫോൺ ചർച്ചയിലാണ് കരാറിന് അന്തിമ ധാരണയായത്. 3 രാജ്യങ്ങളും ചേർന്നു സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. പരസ്പര സഹകരണത്തിനും ഒന്നിച്ചു മുന്നോട്ടു പോകുന്നതിനും പദ്ധതികള്‍ ആവിഷ്ക്കരിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചതായി അബുദാബി കിരീടാവകാശി തന്‍റെ ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഗൾഫ് അറബ് രാജ്യങ്ങളുമായി ഇസ്രയേലിന് ഇതുവരെ നയതന്ത്രബന്ധമുണ്ടായിരുന്നില്ല. അറബ് ലോകം ഇറാനെ വലിയ ശത്രുവായി കാണുന്നതിനാലാണ് ഇസ്രായേല്‍ അടക്കമുള്ള മുസ്ലിം വിരുദ്ധ ഭരണകൂടങ്ങളുമായി ചങ്ങാത്തംകൂടാന്‍ അറബ് രാഷ്ട്രങ്ങളെ പ്രേരിപ്പിക്കുന്നത്.

അതേസമയം, കരാറില്‍ അത്ഭുതം പ്രകടിപ്പിച്ച പലസ്തീൻ നേതാക്കള്‍ യു.എ.ഇ-യുടെ നിലപാട് വഞ്ചനാപരമാണെന്ന് തുറന്നടിച്ചു. പ്രധിഷേധസൂചകമായി യുഎഇയിലെ പലസ്തീൻ അംബാസഡറെ തിരിച്ചുവിളിച്ചിട്ടുണ്ട്. 1948 ൽ ഇസ്രായേൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനുശേഷം ഉണ്ടാക്കുന്ന മൂന്നാമത്തെ ഇസ്രായേൽ-അറബ് സമാധാന കരാറാണിത്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More