സംസ്ഥാനത്ത് 3 കൊവിഡ് മരണം. കണ്ണൂരും കാസർകോടുമാണ് രോഗികൾ മരിച്ചത്. കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പായം ഉദയഗിരി സ്വദേശി മരിച്ചു. 64 വയസായിരുന്നു. ആന്റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഇയാളെ ഇരിട്ടി താലൂക്ക് ആശുപത്രയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നാണ് രോഗം പകർന്നതെന്നാണ് കരുതുന്നത്. മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിച്ചു.
കാസർകോട് മരിച്ച വോർക്കാടിയൽ ആസ്മ, ബേക്കലിലെ രമേശൻ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 11 ആസ്മ മരിച്ചത്. മരണ ശേഷമാണ് ഇരുവരുടെയും പരിശോധന നടത്തിയത്. ക്യാൻസർ ബാധിച്ചാണ് ആസ്മ മരിച്ചത്. പരിശോധനാ ഫലം ഇന്നലെ വൈകീട്ടാണ് പുറത്തുവന്നത്. ആസ്മയുടെ ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.