ബാഴ്‌സലോണയ്ക്ക് പിന്നാലെ മാഞ്ചസ്റ്റര്‍ സിറ്റിയും ചാംപ്യന്‍സ് ലീഗിന്റെ സെമി കാണാതെ പുറത്ത്. യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഫ്രഞ്ച് ക്ലബ് ലിയോണിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി പരാജയപ്പെട്ടത്. ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ ഒന്നനെതിരെ രണ്ടു ഗോളുകൾക്കാണ് ലിയോൺ മുട്ടുകുത്തിച്ചത്. പ്രീ ക്വാർട്ടറിൽ യുവൻ്റസിനേയും ഫ്രഞ്ചു പട അട്ടിമറിച്ചിരുന്നു.
മൂസ ഡെംബേലെയുടെ ഇരട്ട ഗോളും മാക്‌സവെല്‍ കോര്‍ണറ്റിന്റെ ഒരു ഗോളുമാണ് സിറ്റിക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത്. 79, 87 മിനിറ്റുകളിലായിരുന്നു മൂസയുടെ ഗോളുകള്‍. കെവിന്‍ ഡിബ്രൂയ്‌നെയാണ് സിറ്റിയുടെ ഏകഗോള്‍ നേടിയത്. സിറ്റിയുടെ താരങ്ങള്‍ വരുത്തിയ വലിയ പിഴവുകള്‍ തന്നെയാണ് തോല്‍വിക്ക് കാരണം. ഒഴിഞ്ഞ പോസ്റ്റ് മുന്നില്‍ നില്‍ക്കെ ലഭിച്ച തുറന്ന അവസരം പോലും റഹീം സ്‌റ്റെര്‍ലിംഗ് പുറത്തേക്കടിച്ചു കളഞ്ഞു.
ഇതു രണ്ടാം സീസണിലാണ് ചാംപ്യന്‍സ് ലീഗില്‍ ലിയോണിനോട് സിറ്റി തോല്‍ക്കുന്നത്. ഫ്രഞ്ച് ലീഗിൽ ഏഴാം സ്ഥാനക്കാരായി നാണം കെട്ടിടത്ത് നിന്ന് അതിശയകരമായ കുതിപ്പാണ് ലിയോണ്‍ നടത്തുന്നത്.