മൊബൈൽ ചാർജുകൾ വർദ്ധിപ്പിക്കാനൊരുങ്ങി ടെലികോ കമ്പനികൾ. എയൽടെൽ വോഡാഫോൺ ഐഡിയ കമ്പനികളാണ് നിരക്ക് വർദ്ധിപ്പിക്കുക. 10 മുതൽ 30 ശതമാനം വരെ നിരക്ക് വർദ്ധിപ്പിക്കാനാണ് പ്രാഥമികമായി കമ്പനികൾ തീരുമാനിച്ചിരിക്കുന്നത്. വർദ്ധനവ് മൊബൈൽ ഡാറ്റയിലും കാൾ നിരക്കിലും മാറ്റം വരും. കഴിഞ്ഞ ഡിസംബറിലാണ് മൊബൈൽ കമ്പനികൾ നിരക്ക് കൂട്ടിയത്. 40 ശതമാനമാണ് നിരക്കിൽ വർദ്ധനവ് വരുത്തിയിരുന്നത്.
സുപ്രീം കോടതി വിധി പ്രകാരം കുടിശികയുടെ 10 ശതമാനം ഏഴുമാസത്തിനുള്ളിൽ ടെലികോം കമ്പനികൾ കേന്ദ്രസർക്കാറിൽ തിരിച്ചടക്കണം. കുടിശിക അടക്കാൻ 10 വർഷത്തെ സമയമാണ് കമ്പനികൾക്ക് സുപ്രീം കോടതി അനുവദിച്ചിരിക്കുന്നത്. 20 വർഷം സമയം വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു. 10 വർഷത്തിനുള്ളിൽ തവണകളായാണ് പണം തിരിച്ചടക്കേണ്ടത്. എയർടെൽ 2600 കോടിയും വൊഡാഫോൺ ഐഡിയ 5000 കോടിയുമാണ് മാർച്ചിനുള്ളിൽ തിരിച്ചടക്കേണ്ടത്.
കടത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനികൾക്ക് നിലവിലെ സാഹചര്യത്തിൽ ഇത്രയും വലിയ തുക തിരിച്ചടക്കാനാവില്ല. ഈ സാഹചര്യത്തിലാണ് നിരക്ക് വർദ്ധിപ്പിക്കാൻ കമ്പനികൾ നിർബന്ധിതരായാത്.