യുവേഫ നാഷൻസ് ലീഗിൽ സ്പെയിൻ ജർമനി പോരാട്ടം സമനിലയിൽ. കളിയിൽ ആധിപത്യം നേടിയ ജർമനി 51 മിനുട്ടിൽ സ്പാനിഷ് വലകുലുക്കി. തിമൊ വർണറാണ് ജർമനിക്കായി ഗോൾ നേടിയത്. റോബിൻ ഗൊസെൻസിന്റെ അസിസ്റ്റെസിലാണ് വാർണർ സ്പെയിനിന്റെ ഗോളി ഡേവിഡ് ഡിഹിയയെ മറികടന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുന്ന ഡിഹിയയുടെ ബാറിന് കീഴിലെ ഉജ്വല പ്രകടനമാണ് സ്പെയിനിനെ രക്ഷിച്ചത്.
ജർമനിയുടെ യുവനിരക്കെതിരെ സ്പാനിഷ് പ്രതിരോധം പലപ്പോഴും ആടിയുലഞ്ഞു. വെർണറും, ലിറോയ് സാനെയും നിരന്തരം സ്പാനിഷ് ബോക്സിൽ പന്തെത്തിച്ചു. കണക്കുകളിലെ മുൻതൂക്കം സ്പെയിനിന് കളിക്കളത്തിൽ പുറത്തെടുക്കാനായില്ല. റോഡ്രിഗോ, ഫെരാൻ ടോറസ്, നവാസ് എന്നവരുടെ ആക്രമണങ്ങൾ പലപ്പോഴും ജർമൻ പ്രതിരോധത്തിൽ തട്ടി തകർന്നു. മികച്ച് അവസരങ്ങൾ പെനാൽട്ടി ബോക്സിൽ തുലക്കുന്നതിൽ മുൻനിര താരങ്ങൾ മത്സരിച്ചു. കളി ജർമനി നേടിയെന്ന ഘട്ടത്തിൽ അവനാന വിസിലിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെയിയിരുന്നു സ്പെയിനിന്റെ സമനില ഗോൾ. അധികമായി ലഭിച്ച 5 മിനുട്ട് ഇഞ്ചുറി ടൈമിൽ ലൂയിസ് ഗായയാണ് സ്പെയിനിന് വിലപ്പെട്ട ഒരു പോയിന്റ് നൽകി ജർമൻ പ്രതിരോധം തകർത്തത്.