മയക്കുമരുന്ന് കേസിൽ നടി റിയാ ചക്രബർത്തിയെ റിമാന്റ് ചെയ്തു. ഈ മാസം 22 വരെയാണ് ബംഗളൂരു മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്റ് ചെയ്തത്. കേസിൽ ജാമ്യം നൽകണമെന്ന റിയയുടെ ഹർജി റിമാന്റ് ചെയ്തത്. ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടില്ലെന്ന് നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വ്യക്തമാക്കി. മറ്റ് പ്രതികളിൽ നിന്ന് ലഭിച്ച മൊഴികളുടെയും വാട്സ്ആപ്പ് ചാറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സുശാന്ത് സിംഗും റിയയും മയക്കുരുന്ന് കൈവശം വെച്ചതായും ഇതിന് പണം നൽകിയതായും എൻസിബി റിമാന്റ് റിപ്പോർട്ടിൽ വ്യക്തമാക്കി. റിയ മയക്കുരുന്ന് സിൻഡിക്കേറ്റിൽ സജീവ അംഗമാണെന്നും റിപ്പോർട്ടിലുണ്ട്.
മുന്ന് കേന്ദ്ര ഏജൻസികൾ ഒരു പെൺകുട്ടിയെ വേട്ടയാടുകയാണെന്ന് റിയയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. മയക്കുമരുന്നിന് അടിമയായ മനോരോഗിയെ പ്രണയിച്ച കുറ്റത്തിന്റെ പേരിലാണ് ഈ വേട്ടയാടലെന്നും അഭിഭാഷകൻ പറഞ്ഞു.റിയ ഒരിക്കൽ പോലും മയക്കുമരുന്ന് ഉപയോഗിച്ചില്ലെന്നും രക്തപരിശോധനക്ക് തയ്യാറെന്നും റിയ കോടതിയെ അറിയിച്ചു. സുശാന്ത് സിംഗ് രജ്പുത്ത് തന്റെ വിലക്ക് മറികടന്ന് ലഹരി ഉപയോഗിച്ചിരുന്നെന്ന് റിയ ചോദ്യം ചെയ്യലിൽ മൊഴിനൽകിയിരുന്നു. ജാമ്യം ആവശ്യപ്പെട്ട് റിയ ഉടൻ മേൽക്കോടതിയെ സമീപിക്കും.
നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മുൻ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിയെ ഇന്നലെയാണ് എൻസിബി അറസ്റ്റ് ചെയ്തത്. ലഹരി മരുന്നു ഉപയോഗിച്ചതിനും കടത്തിയതിനുമാണ് റിയയെ അറസ്റ്റ് ചെയ്തത്. നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരി മരുന്നിന്റെ ഉപയോഗത്തെ കുറിച്ചാണ് എൻസിബി അന്വേഷിച്ചിരുന്നത്. ഇതേ കേസിൽ റിയയുടെ സഹോദരൻ ഷ്വയ്ക് ചക്രബര്‍ത്തിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു .ഇയാളിൽ നിന്ന് നിർണായക വിവരങ്ങൾ അന്വേഷണ ഏജൻസിക്ക് ലഭിച്ചിരുന്നു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് മൊബൈൽ ചാറ്റുകൾ നേരത്തെ തന്നെ എൻസിബി കണ്ടെടുത്തിരുന്നു. പത്ത് മണിക്കൂർ നേരമാണ് ഷ്വയ്കിനെ ചോദ്യം ചെയ്തത്.
റിയയുട മുംബൈയിലെ വീട്ടിൽ നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ നേരത്തെ റെയ്ഡ് നടത്തി. സുശാന്തിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് റിയയുടെ മയക്കുമരുന്ന് ഉപയോഗം, കടത്ത് എന്നിവ സംബന്ധിച്ച് തെളിവുകൾ ലഭിച്ചിരുന്നു. മൊബൈൽ പരിശോധനയിലാണ് ഇത്തരത്തിലുള്ള സൂചനകൾ ലഭിച്ചത്. ഇതിനെ തുടർന്നാണ് എൻസിബി കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.
സുശാന്തിന്റെ പിതാവ് കെ കെ സിംഗ് റിയക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. റിയ സുശാന്തിന് വിഷം നൽകിയിരുന്നെന്നായിരുന്നു ആരോപണം. റിയയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സിംഗ് ആവശ്യപ്പെട്ടിരുന്നു. മരണവുമായി ബന്ധപ്പെട്ട് സിംഗ് നൽകിയ പരാതിയിലാണ് ബീഹാർ സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്. ഇതിനെതിരെ റിയാ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. കേസിൽ റിയയുടെ 3 ബന്ധുക്കൾ അടക്കം അഞ്ച് പേരെ പ്രതി ചേർത്താണ് സിബിഐ അന്വഷണം നടത്തുന്നത്.
ജൂൺ 14 നാണ് സുശാന്തിനെ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യയായണെന്ന് സ്ഥിരീകരിച്ചു. അതേ സമയം കൊലപാതകമാണെന്ന് ആരോപിച്ച് സുശാന്തിന്റെ ബന്ധുക്കൾ രംഗത്ത് വരികയായിരുന്നു.