സമീർ വാങ്കഡെ മുസ്ലിം മതം സ്വീകരിച്ചുവെന്നതിന് തെളിവില്ലെന്നും എന്നാല്‍ അദ്ദേഹം പിന്നോക്ക വിഭാഗമായ മഹര്‍ വിഭാഗത്തില്‍പ്പെട്ടവരാണെന്ന് രേഖകളില്‍ നിന്നും വ്യക്തമാണെന്ന് കമ്മീഷൻ ചെയർമാൻ വിജയ് സംപ്ലെ പറഞ്ഞു. വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ സമീർ വാങ്കഡെ ജാതി സര്‍ട്ടിഫിക്കറ്റ് കമ്മറ്റിക്ക് മുന്‍പില്‍ സമര്‍പ്പിച്ചിരുന്നു.
റിയാ ചക്രബര്‍ത്തി നിരവധി തവണ കഞ്ചാവ് വാങ്ങിയിട്ടുണ്ട്. അവ സുശാന്തിന് കൈമാറുകയും ചെയ്തിട്ടുണ്ട്. 2020 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെയുളള മാസങ്ങളില്‍ നടന്ന ഡെലിവറികള്‍ക്കെല്ലാം പണം നല്‍കിയത് റിയയാണ്'-എന്നാണ് എന്‍സിബി കുറ്റപത്രത്തില്‍ പറയുന്നത്.
ലഹരിമരുന്ന് കേസില്‍ എന്‍ സി ബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തന്‍റെ പേരില്ലെന്ന് ആര്യന്‍ ഖാന്‍ കോടതിയില്‍ വാദിച്ചു. കേസ് പരിഗണിച്ച കോടതി എന്‍ സി ബിയോട് മറുപടി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. കേസ് പരിഗണിക്കുന്നത് ഈ മാസം 13-ലേക്ക് മാറ്റി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനായിരുന്നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്.
കപ്പലിലെ റെയ്ഡ് നടപടികള്‍ ചിത്രീകരിച്ചില്ലെന്നതാണ് അന്വേഷണ സംഘം പ്രധാന പിഴവായി ചൂണ്ടിക്കാണിക്കുന്നത്. ആര്യന്‍ മയക്കുമരുന്ന് കൈവശം വച്ചിരുന്നില്ലന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ പാടില്ലായിരുന്നെന്നും അന്വേഷണ സംഘം വ്യക്തമാക്കി
അതിനാല്‍ എല്ലാ ആഴ്ച്ചയും എന്‍സിബി ഓഫീസില്‍ ഹാജരാകുന്ന കാര്യത്തില്‍ ഇളവ് വേണമെന്നാണ് ആര്യന്‍റെ അഭ്യര്‍ത്ഥന. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ദില്ലിയിലെ കേന്ദ്ര സംഘമാണ് നിലവില്‍ ആര്യന്‍ പ്രതിയായ ആഡംബരക്കപ്പല്‍ മയക്കുമരുന്ന് കേസ് അന്വേഷിക്കുന്നത്.
മന്ത്രി നവാബ് മാലിക്ക് ട്വിറ്ററിലൂടെയും പത്രസമ്മേളങ്ങളിലൂടെയും മകന്‍ സമീര്‍ വാങ്കഡയെയും കുടുംബത്തെയും അതിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നാണ് പിതാവ് ധ്യാന്‍ദേവ് വാങ്കഡെ ഹര്‍ജിയില്‍ ഉന്നയിച്ചത്. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന മന്ത്രിയില്‍ നിന്നും 1.25 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നും ഹര്‍ജിയില്‍
ലഹരി മരുന്ന് കേസിൽ ആര്യൻ ഖാനെ കുടുക്കിയതാണെന്ന വെളിപ്പെടുത്തലുമായി മറ്റൊരു സാക്ഷികൂടി രംഗത്തെത്തി. കിരൺ ഗോസാവി, മനീഷ് ബനുശാലി, സുനിൽ പാട്ടീൽ എന്നിവർ ചേർന്ന് ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ പദ്ധതിയിട്ടതെന്നാണ് വിജയ് പഗാരെയുടെ വെളിപ്പെടുത്തൽ.
അതേസമയം, ആര്യന്‍ ഖാനെ ലഹരി മരുന്ന് കേസില്‍ നിന്നും ഒഴിവാക്കുന്നതിനായി പിതാവും നടനുമായ ഷാറുഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈ മേധാവി സമീർ വാങ്കഡെക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
ലഹരിമരുന്ന് ഇടപാടുകാരുമായി വാങ്കഡെക്ക് ബന്ധമുണ്ടെന്നും കത്തില്‍ പറയുന്നു. അഭിഭാഷകനായ അയാസ് ഖാന്‍ വഴിയാണ് പണം കൈപ്പറ്റിയതെന്നും തട്ടിപ്പ് കൃത്രിമ തെളിവുകള്‍ ഉണ്ടാക്കിയാണ് ബോളിവുഡ് താരങ്ങളില്‍ നിന്നും പണം കൈപ്പറ്റിയതെന്നും കത്തില്‍ പറയുന്നു. ഇത്തരത്തില്‍ പണം നേടിയ 26 കേസുകളുടെ വിശദാംശങ്ങള്‍ കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, ഇതിനു മറുപടിയായി സമീർ വാങ്കഡെ തന്നെ രംഗത്തെത്തിയിരുന്നു. നിലവാരമില്ലാത്ത കാര്യങ്ങള്‍ ആരോപിച്ച് ലഹരിക്കടത്തില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. തന്‍റെ മരിച്ചു പോയ അമ്മയേയും , അവരുടെ മതവുമൊക്കെ എന്തിനാണ് ചര്‍ച്ചക്ക് കൊണ്ട് വരുന്നത്. എന്‍റെ മതവുമായി സംശയമുള്ളവര്‍ക്ക് എന്‍റെ ജന്മനാട്ടില്‍ പോയി ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കാവുന്നതാണ് - സമീര്‍ വാങ്കഡെ പറഞ്ഞു.
സുശാന്ത് സിങിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി, സഹോദരൻ ഷോവിക് ചക്രവർത്തി, സുശാന്തിന്‍റെ വീട്ടുവേലക്കാരൻ തുടങ്ങി 33 പേരെ ഉള്‍പ്പെടുത്തി നാർകോട്ടിക് കൺട്രോൾ ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതേസമയം, റിയ ചക്രവര്‍ത്തി സാമ്പത്തികമായി വഞ്ചിച്ചുവെന്നും മാനസികമായി സുശാന്തിനെ ഉപദ്രവിച്ചിരുന്നുവെന്നും സുശാന്തിന്‍റെ കുടുംബമാരോപിച്ചിരുന്നു.
കഞ്ചാവ് മാരക മയക്കുമരുന്നല്ലെന്ന വാദത്തെ പിന്തുണച്ച് യു.എന്നില്‍ ഇന്ത്യ വോട്ടു ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ മയക്ക് മരുന്ന് നിയന്ത്രണ വിഭാഗത്തിന്റെ 63-ആം യോഗത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
അർജുൻ രാംപാലിന്റെ ബാന്ദ്രയിലെ വസതിയിലും ഖാർ, അന്ധേരി എന്നിവിടങ്ങളിലും ഒരേസമയമാണ് റെയ്ഡ് നടന്നത്. രാംപാലിന്‍റെ ഡ്രൈവറെ എൻസിബി കസ്റ്റഡിയിലെടുത്ത് ഓഫീസിലെത്തിച്ചു. സോണൽ ഡയറക്ടർ സമീർ വാങ്കഡെയും സംഘവും ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ജൂണ്‍ പതിനാലിനാണ് സുശാന്തിനെ മുംബൈയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നടന്റെ മരണം സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ടെലിവിഷന്‍ ചാനലുകളില്‍ പ്രക്ഷേപണം ചെയ്തു എന്ന് ആരോപിച്ച് ഒരു കൂട്ടം വിരമിച്ച പോലിസ് ഉദ്വേഗസ്ഥരാണ് നിവേദനം നല്‍കിയത്
ദീപികയ്ക്ക് പുറമേ ബോളിവുഡ് താരങ്ങളായ സാറാ അലി ഖാനെയും ശ്രദ്ധ കപൂറിനെയും ഇന്ന് ചോദ്യം ചെയ്യും. സാറാ അലി ഖാനും ശ്രദ്ധ കപൂറും ലഹരിവസ്തുക്കള്‍ വാങ്ങിയെന്ന ലഹരിമരുന്ന് ഇടപാടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അന്വേഷണസംഘം വിളിച്ചുവരുത്തുന്നത്.
മുന്ന് കേന്ദ്ര ഏജൻസികൾ ഒരു പെൺകുട്ടിയെ വേട്ടയാടുകയാണെന്ന് റിയയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. മയക്കുമരുന്നിന് അടിമയായ മനോരോഗിയെ പ്രണയിച്ച കുറ്റത്തിന്റെ പേരിലാണ് ഈ വേട്ടയാടലെന്നും അഭിഭാഷകൻ പറഞ്ഞു.