നടൻ സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടന്‍ അർജുൻ രാംപാലിന്റെ മുംബൈ വസതിയിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ റെയ്ഡ്. അർജുൻ രാംപാലിന്റെ ബാന്ദ്രയിലെ വസതിയിലും ഖാർ, അന്ധേരി എന്നിവിടങ്ങളിലും ഒരേസമയമാണ് റെയ്ഡ് നടന്നത്. രാംപാലിന്‍റെ ഡ്രൈവറെ എൻസിബി കസ്റ്റഡിയിലെടുത്ത് ഓഫീസിലെത്തിച്ചു. സോണൽ ഡയറക്ടർ സമീർ വാങ്കഡെയും സംഘവും ചോദ്യം ചെയ്തുവരികയാണ്.
നടൻ സുശാന്ത് സിംഗ് രജ്പുത് മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടിലേക്ക് പോകുന്നതിനുമുമ്പ് താമസിച്ചിരുന്നത് അർജുൻ രാംപാലിന്റെ വീടിരിക്കുന്ന കാപ്രി ഹൈറ്റ്സ് എന്ന അതേ കെട്ടിടത്തിലായിരുന്നു.
കഴിഞ്ഞ മാസം അർജുൻ രാംപാലിന്റെ കാമുകി ഗബ്രിയേല ഡിമെട്രിയേഡിന്റെ സഹോദരൻ അജിസിയാലോസ് ഡിമെട്രിയേഡ്സിനെ മറ്റൊരു മയക്കുമരുന്ന് കേസിൽ എൻസിബി അറസ്റ്റ് ചെയ്തിരുന്നു. നിരോധിത മയക്കുമരുന്നുകളായ ഹാഷിഷ്, അൽപ്രാസോലം ഗുളികകളും എൻസിബി ഇയാളിൽ നിന്ന് പിടിച്ചെടുത്തു.