ചൈനയിൽ നിന്നും അനധികൃതമായി കുടിയേറുന്നവരെ വെടിവെച്ചു കൊല്ലണമെന്ന് ഉത്തര കൊറിയ. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കടുത്ത നടപടികളിലേക്ക് കടക്കുന്നതെന്ന് ദക്ഷിണ അമേരിക്കൻ കമാൻഡോ ഫോഴ്സ് പറയുന്നു. ഉത്തര കൊറിയ ഈ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇതുവരെ ഒരു കൊറോണ കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പറയപ്പെടുന്ന ഉത്തര കൊറിയയില്‍ കൊവിഡ് വ്യാപനം ഉണ്ടായാൽ അത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജനുവരിയിലാണ് ഉത്തരകൊറിയ ചൈനയുമായുള്ള അതിര്‍ത്തി അടച്ചത്. ഈ നീക്കം ഉത്തരകൊറിയയിലേക്ക് കൂടുതൽ അനധികൃത ചരക്കുകൾ കടത്തുന്നതിന് കാരണമായെന്നും അതിനാലാണ് ഇത്തരത്തിൽ കർശന നടപടികൾ സ്വീകരിക്കുന്നതെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു. അതിര്‍ത്തി അടച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി 85 ശതമാനമായി കുറയാനും ഇടയാക്കിയിരുന്നു.