ഡല്‍ഹി കലാപക്കേസിലെ കുറ്റപത്രത്തില്‍ തന്റെ പേര് ചേര്‍ത്തത് രാഷ്ട്രീയ പകപോക്കലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കലാപക്കേസായി മാറിയതെങ്ങനെയെന്നും യെച്ചൂരി ചോദിച്ചു. ഇക്കാര്യത്തില്‍ ഡല്‍ഹി പോലീസിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ്. ഡൽഹി പൊലീസിന്റെ നിയമവിരുദ്ധ നടപടികൾ ബി.ജെ.പിയുടെ ഉന്നത നേതൃത്വത്തിെൻറ ഇടപെടലിന്റെ നേരിട്ടുള്ള ഫലമാണെന്ന് യെച്ചൂരി തുറന്നടിച്ചു. മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ നിയമാനുസൃതവും സമാധാനപരവുമായ പ്രതിഷേധത്തെ അവർ ഭയപ്പെടുന്നു. പ്രതിപക്ഷത്തെ ലക്ഷ്യമിടാൻ ഭരണകൂടം അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ട്വീറ്റിൽ കുറ്റപ്പെടുത്തി.
അതേസമയം, പ്രതികളുടെ മൊഴിയിലാണ് നേതാക്കളുടെ പേരുകൾ ഉള്ളതെന്നും യച്ചൂരിയടക്കമുള്ളവരെ പ്രതി ചേർത്തിട്ടില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.