തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് ചികിത്സയിൽ ഉള്ളവർക്കും ക്വാറന്റൈനിൽ ഉള്ളവർക്കും തപാൽ വോട്ടിന് സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കും. ഇത് സംബന്ധിച്ച് ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. പോളിംഗ് സമയം ഒരു മണക്കൂർ വർദ്ധിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. കൊവിഡ് രോഗികൾക്ക് തപാൽ വോട്ടോ പ്രോക്സി വോട്ടോ ആകാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാറിനോട് ശുപാർശ ചെയ്തിരുന്നത്. പ്രോക്സി വോട്ടിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്ന സാചര്യത്തിലാണ് തപാൽ വോട്ടെന്ന നിലപാടിൽ സർക്കാർ എത്തിയത്.
തപാൽ വോട്ടിനായി നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷിക്കണം. അതിന് ശേഷം രോഗം വരുന്നവരുടെ വോട്ട് സംബന്ധിച്ച് തെരഞ്ഞെടുപ്പ് ഏകമ്മീഷന് തീരുമാനം എടുക്കാം. നിലവിൽ രാവിലെ ഏഴ്മണിമുതൽ വൈകീട്ട് 5 മണിവരെയാണ് പോളിംഗ്. ഇത് വൈകീട്ട് 6 മണിവരെയാക്കും.