ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം. ബിഷപ്പിനെതിരായ ബലാത്സംഗ കേസിലെ സാക്ഷിയായ കന്യാസ്ത്രീയാണ് ലൈംഗികാരോപണവുമായി രംഗത്ത് വന്നത്. ഫ്രാങ്കോയ്‌ക്കെതിരായ ബലാത്സംഗ കേസിലെ പതിനാലാം സാക്ഷിയാണ് മൊഴി നല്‍കിയത്.
മഠത്തില്‍വച്ച് ബിഷപ് കടന്ന് പിടിച്ചെന്നും വിഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നും കന്യാസ്ത്രി മൊഴി നല്‍കി.ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രി മൊഴി നല്‍കി. കന്യാസ്ത്രിയുടെ മൊഴിയില്‍ ഫ്രാങ്കോയ്‌ക്കെതിരെ കേസ് എടുത്തില്ലെന്നും ആരോപണമുണ്ട്. പരാതിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലായെന്ന് കന്യാസ്ത്രി അറിയിച്ചതായാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഫ്രാങ്കോയെ ഭയന്നാണ് സത്യം പുറത്ത് പറയാതിരുന്നതെന്നും കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്.