ശ്രീലങ്കയിൽ കന്നുകാലികളെ കശാപ്പുചെയ്യുന്നത് നിരോധിച്ചു. അതേ സമയം ഗോമാംസം ഉപയോഗിക്കുന്നതിന് നിരോധനമില്ല. ഭക്ഷ്യ ആവശ്യങ്ങൾക്കുള്ള ഗോമാംസം ഇറക്കുമതി ചെയ്യാൻ അനുമതി നൽകും. ശ്രീലങ്കയിലെ മഹീന്ദ്ര രാജപക്സെ സർക്കാറാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ഇത് സംബന്ധിച്ച നിയമ നിർമാണം നടത്താൻ തീരുമാനിച്ചു. ശ്രീലങ്കയിലെ ഭരണകക്ഷിയായ എസ്എൽപിപി യും നടപടി അംഗീകരിച്ചിരുന്നു.
കാർഷിക ആവശ്യങ്ങൾക്ക് കന്നുകാലികൾ ലഭ്യമാകുന്നില്ലെന്ന പരാതിയെ തുടർന്നാണ് സർക്കാർ തീരുമാനം. ക്ഷീരവ്യവസായവും പ്രതിസന്ധി നേരിടുന്നതായി സർക്കാർ കണ്ടെത്തിയിരുന്നു. ശ്രീലങ്കയിൽ പാൽ ഉത്പന്നങ്ങൾ ഇറക്കുമതി വൻതോതിൽ വർദ്ധച്ചിരുന്നു. ഗ്രാമീണ് കാർഷിക മേഖലയെ കരകയറ്റാൻ പുതിയ തീരുമാനത്തിലൂടെ കഴിയുമെന്നാണ് സർക്കാർ പ്രീതിക്ഷിക്കുന്നത്.