ശ്രീ നിത്യാനന്ദ പരവശിവത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണ്. അദ്ദേഹത്തിന് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കേണ്ടതുണ്ട്. ശ്രീകൈലാസത്തില്‍ നിലവില്‍ ലഭ്യമായ ചികിത്സാ സൗകര്യങ്ങളുപയോഗിച്ച് ഡോക്ടര്‍മാര്‍ക്ക് രോഗനിര്‍ണയം നടത്താന്‍ കഴിയുന്നില്ല
ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്സെ മാലീദ്വീപിലേക്ക് കടന്നതായി നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഗോതബയും കുടുംബവും വിമാന മാര്‍ഗം രാജ്യം വിടാന്‍ ഇന്നലെ രണ്ട് തവണ ശ്രമം നടത്തിയെങ്കിലും യാത്രക്കാര്‍ ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് സൈനീക വിമാനത്തിലാണ് ഗോതബയ രജപക്സെ മാലീദ്വീപില്‍ എത്തിയത്. രാജിക്ക് ശേഷം അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനാണ് പ്രസിഡന്‍റ് രാജ്യം വിട്ടതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
കഴിഞ്ഞ ശനിയാഴ്ചയാണ് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഗോതബയ രജപക്‌സെയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ വസതി വളയുകയായിരുന്നു.
സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം നടത്തിയ സമരക്കാരെ മഹിന്ദ രജപക്‌സെയുടെ അനുയായികള്‍ അതിക്രമിക്കുകയും സമര പന്തല്‍ അടക്കം നശിപ്പിക്കുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൊളംബോയില്‍ കര്‍ഫ്യൂം പ്രഖ്യാപിച്ചിരുന്നു. മഹിന്ദ രജപക്‌സെയുടെ ഭരണത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഇപ്പോഴും നടക്കുന്നത്.
രാഷ്ട്രീയ അരക്ഷിതാവസ്ഥയെ തുടര്‍ന്ന് 40 എം പിമാര്‍ സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചിരുന്നു. ഈ എം പിമാര്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സര്‍ക്കാരിന്‍റെ ഭാവി തുലാസിലായതോടെ പുതുതായി അധികാരമേറ്റ ധനകാര്യ വകുപ്പ് മന്ത്രി അനില്‍ സാബ്രി 24 മണിക്കൂറിനകം രാജിവെച്ചു.
പിന്തുണ പിന്‍വലിച്ച എം പി മാര്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സര്‍ക്കാരിന്‍റെ ഭാവി തുലാസിലായതോടെ പുതുതായി അധികാരമേറ്റ ധനകാര്യ വകുപ്പ് മന്ത്രി അനില്‍ സാബ്രി 24 മണിക്കൂറിനകം രാജിവെച്ചു
കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിദേശ നാണ്യപ്രതിസന്ധിയും നേരിടുന്ന രാജ്യമാണ് ശ്രീലങ്ക. കൊവിഡ് വ്യാപനം മൂലം വിദേശ സഞ്ചാരികളില്ലാതായതും രാജ്യത്തിന്റെ അവസ്ഥ കൂടുതല്‍ വഷളാക്കി.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് പോകരുതെന്ന് പൌരന്മാര്‍ക്ക് യുഎസ് വീണ്ടും നിര്‍ദേശം നല്‍കി. ഇന്നലെ മാത്രം രാജ്യത്ത് 4,12,262 പുതിയ കൊവിഡ് കേസുകളും, 3,980 കൊവിഡ് മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇപ്പോള്‍ കണ്ടെത്തിയ ഈ വൈറസിന് വായുവില്‍ ഒരു മണിക്കൂര്‍ തങ്ങി നില്‍ക്കാനുള്ള ശേഷിയുണ്ട് എന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. നിലവില്‍ വ്യാപിക്കുന്ന വൈറസിനേക്കാള്‍ പതിന്മടങ്ങ് പ്രഹരശേഷിയുള്ള ഈ വൈറസ് അതിവേഗം പടര്‍ന്നു പിടിക്കുമെന്ന് ശ്രീലങ്കയിലെ ശ്രീ ജയവര്‍ധനെപുര യൂണിവേഴ്സിറ്റി ഇമ്മ്യൂണോളജി ആന്‍ഡ് മോളിക്യുലര്‍ സയന്‍സ് വിഭാഗം മേധാവി പ്രൊഫസര്‍ ഡോ. നിലിഗ മാളവികെയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് മുപ്പത് ലക്ഷം ഡോസ് 'അസ്ട്രാസെനക വാക്‌സിന്‍' വാങ്ങുമെന്ന് ശ്രീലങ്കന്‍ ഭരണകൂടം.
തടവുകാരിൽ ചിലർ ജയിൽ ചാടാൻ ശ്രമിച്ചതാണ് കലാപത്തിന് കാരണമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് അനധികൃതമായി കയറ്റി അയച്ച മാലിന്യങ്ങൾ ശ്രീലങ്ക ബ്രിട്ടനിലേക്ക് തിരിച്ചയച്ചു.
പ്രഭാകരന്റെ നേതൃത്വത്തിലുള്ള തമിള്‍ പുലികളെ ഒതുക്കുന്നതിന്റെ മറവില്‍ ആയിരക്കണക്കിനു തമിഴ് വംശജരെ വംശഹത്യ ചെയ്തത് മഹീന്ദ രാജപക്സെ പ്രസിഡന്റായിരിന്നപ്പോഴാണ്. ഇത് അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ ചര്‍ച്ച്ചയായ നടപടിയാണ്.