അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും ക്വാറൻ്റീനിൽ പ്രവേശിക്കുകയാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. നേരത്തെ ഡോണൾഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവായ ഹോപ് ഹിക്ക്‌സിനും രോഗം സ്ഥിരീകരിച്ചിരുന്നു. പ്രസിഡന്റിനൊപ്പം സദാസമയം സഞ്ചരിക്കുന്ന വ്യക്തിയാണ് ഹോപ് ഹിക്ക്‌സ്.
അതേസമയം, അമേരിക്ക തെരഞ്ഞെടുപ്പ് ചൂടിലാണ്. ട്രംപിന് കനത്ത വെല്ലുവിളിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ-ബൈഡന്‍ ഉയര്‍ത്തുന്നത്. പല പ്രീ പോള്‍ സര്‍വ്വേകളും ട്രംപിന് കനത്ത തോല്‍വിയാണ് പ്രവചിക്കുന്നത്. അതിനിടയിലാണ് ട്രംപിന് ക്വാറൻ്റീനിൽ പോകേണ്ടി വരുന്നത്. ഇത് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ സാരമായി ബാധിച്ചേക്കും.
കൊവിഡ് വെറും ഒരു ജലദോഷപ്പനി മാത്രമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും നിരന്തരം പറയുന്ന ആളാണ് ട്രംപ്. കൊവിഡ് അമേരിക്കയില്‍ റിപ്പോര്‍ട്ട്ചെയ്യപ്പെട്ടു തുടങ്ങിയ സമയം മുതല്‍ മാസ്ക് ധരിക്കേണ്ടെന്നും, സാമൂഹിക അകലം പാലിക്കേണ്ടന്നും ട്രംപ് പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഈ സമീപനമാണ് അമേരിക്കയെ ഏറ്റവുംവലിയ കൊവിഡ് ബാധിത രാജ്യമാക്കി മാറ്റിയതെന്ന് ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നു. അതിനിടയിലാണ് ട്രംപിന് കൊവിഡ് സ്ഥിരീകരിക്കുന്നത്.