പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ നല്‍കിയോ എന്ന് അറിയില്ലെന്നു യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍. രമേശ് ചെന്നിത്തല വക്കീല്‍ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഇയാള്‍ മൊഴി മാറ്റിയത്. ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിനെതിരെ സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പ്രതിപക്ഷ നേതാവിനെതിരെ പരാമര്‍ശം നടത്തിയിരുന്നത്.
എന്നാലിപ്പോള്‍, അഞ്ച് ഐ ഫോണ്‍ വാങ്ങിയിരുന്നു, ഇതാര്‍ക്കാണ് നല്‍കിയതെന്ന് അറിയില്ല എന്നാണ് ഇപ്പോള്‍ ഈപ്പന്‍ വിജിലന്‍സിന് മൊഴി നല്‍കിയത്. നേരത്തെ, സന്തോഷ് ഈപ്പൻ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ പരാമർശത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഡിജിപിയോട് പ്രതിപക്ഷ നേതാവ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച കേസ് നിലവിലില്ലാത്തതിനാൽ അന്വേഷണം നടത്താനാകില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്.