മിശ്രവിവാഹത്തിന് 30 ദിവസത്തെ പൊതുനോട്ടീസ് നൽകുന്നതിനെതിരെ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാറിനും ഡൽഹി സർക്കാറിനും നോട്ടീസ് അയച്ചു. അഭിഭാഷകരായ ഉത്‌കാർഷ് സിംഗ്, മുഹമ്മദ് തൗഹീദ്, മുഹമ്മദ് ഹുമൈദ് എന്നിവരാണ് ഹർജി സമർപ്പിച്ചത്, 1954 ലെ പ്രത്യേക വിവാഹ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയ സമീപിച്ചത്.
ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് പ്രതീക് ജലൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കേന്ദ്ര-ദില്ലി സർക്കാരിനോട് മിശ്ര വിവാഹിതിരായ ദമ്പതികൾ സമർപ്പിച്ച ഹരജിയിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടു. പ്രത്യേക വിവാഹ നിയമത്തിലെ 6, 7 വകുപ്പുകൾ ഭരണഘടനാ വിരുദ്ധവും അസാധു ആണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. വിവാഹിതരാകുന്നവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് പുറപ്പെടുവിക്കുന്നത് തങ്ങളെ ദുരിതത്തിലാക്കിയെന്നും ഹർജിക്കാർ ഹൈക്കോടതിയെ അറിയിച്ചു.