മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരെ പ്രോസിക്യൂഷന്‍ അനുമതി വൈകുന്നത് എന്തുകൊണ്ടെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ആലുവ മണപ്പുറത്തെ സമാന്തര പാലനിര്‍മാണ അഴിമതി കേസിലാണ് സര്‍ക്കാരിനെതിരെ ഹൈക്കോടതി തിരിഞ്ഞത്. മാർച്ച് 20-നകം ഇതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് വിജിലൻസിന് റിപ്പോർട്ട് നൽകണമെന്നും വിജിലൻസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇനിയൊരു അവസരം തരില്ലെന്നും കോടതി വ്യക്തമാക്കി.
Also Read
ആലുവ ശിവരാത്രി മണപ്പുറത്തെ സമാന്തര പാലനിര്‍മാണവുമായി ബന്ധപ്പെട്ട് 4.2 കോടിയുടെ അഴിമതി നടത്തിയെന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ആരോപണം. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയില്‍ പ്രോസിക്യൂഷന്‍ അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഹൈകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. കേസ് മാർച്ച് 20-ന് കോടതി വീണ്ടും പരിഗണിക്കും