രാജ്യം കൊവിഡ് ഭീഷണി തരണം ചെയ്തുവെന്ന് കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധസമിതി. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഫെബ്രുവരിയോടെ ഒരു കോടി വരെ എത്തിയേക്കാമെന്നാണ് വിദഗ്ധസമിതിയുടെ കണക്കുകൾ. എന്നാൽ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ജാഗ്രതയോടെ നടപ്പാക്കിയാൽ ഫെബ്രുവരിയോടെ കൊവിഡ് നിയന്ത്രണവിധേയമാകുമെന്ന് സമിതി അറിയിച്ചു.
കൊവിഡ് വ്യാപനം ഒരുപരിധിവരെ ലോക്ഡൗൺ പിടിച്ചുനിർത്തിയിരുന്നു എന്ന് സമിതി ചൂണ്ടിക്കാട്ടി. മാസ്ക് ധാരണം സാമൂഹിക അകലം പാലിക്കൽ എന്നിവയുടെ പ്രാധാന്യം കുറയാതെ ശ്രദ്ധിക്കണമെന്നും സമിതി നിർദേശിച്ചു.
കഴിഞ്ഞദിവസത്തെ കണക്കുകളനുസരിച്ച്, രണ്ടുമാസത്തിനുശേഷം ഇന്ത്യ പ്രതിദിന കോവിൽ കണക്കുകളിൽ അമേരിക്കയ്ക്ക് പിറകിലായി. കഴിഞ്ഞദിവസം 62,212 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിൽ അത് എഴുപതിനായിരം കടന്നു. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം കുറയുന്നതും രോഗമുക്തി നിരക്ക് 88.03 ശതമാനമായി ഉയരുന്നതും ആശ്വാസകരമാണ്.