സൗത്ത് ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരും അനുകൂലികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. മൗജ്പുരിലും ബ്രഹ്മപുരിയിലും ഇന്നു രാവിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലേറുണ്ടായി. പേര് ചോദിച്ചാണ് ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ ആക്രമണം നടത്തുന്നതെന്നും, പൊലീസ് അതിന് ഒത്താശ ചെയ്യുകയാണെന്നും ഇരകളെ ഉദ്ധരിച്ച് വിവിധ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ ഡല്‍ഹി ആക്രമണത്തില്‍ ഇതുവരെയായി ഏഴു പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.
സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്നും ചേരും. സംഘര്‍ഷത്തില്‍ നിരവധി വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കിയിട്ടുണ്ട്. നൂറാ ഇലാഹിയിലെ ഗോങ്ങ്ട ചൌക്കിലെ പ്രിയാ ശ്യാം ടെക്സ്റ്റെയില്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ഉതിര്‍ത്ത വെടിയേറ്റാണ് പത്തുപേര്‍ക്ക് പരിക്കേറ്റത് എന്നാണ് പ്രാഥമിക നിഗമനം.
എല്ലാവരും സമാധാനം പാലിക്കണമെന്നും അക്രമത്തെ ന്യായീകരിക്കാന്‍ ആവില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാത്ത സര്‍ക്കാരിനാണ് ഈ കലാപത്തിന്‍റെ ഉത്തരവാദിത്തമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു.