അനുമിതിയില്ലാതെ യുഎഇയിൽ നിന്നുള്ള ഭക്ഷ്യ കിറ്റ് വിതരണം ചെയ്തെന്ന് ആരോപണത്തിൽ മന്ത്രി കെ ടി ജലീലിനെതിരായ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ്. കേട്ട് കേൾവിയുടെ അടിസ്ഥാനത്തിലാണ് പരാതി നൽകിയതെന്നും തെളിവുകൾ ഹാജരാക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. അതുകൊണ്ട് തന്നെ ഹർജിക്ക് അനുമതി നൽകാനാവില്ലെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ നിലപാടെടുത്തു.
കൊല്ലം സ്വദേശിയാണ് ജലീലിനെതിരെ തിരുവനന്തപുരം വിജലൻസ് കോടതിയിൽ ഹർജി നൽകിയത്. ഹർജിയിന്മേൽ സത്യവാങ്മൂലം നൽകാൻ വിജിലൻസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിൻ പ്രകാരമാണ് കേസ് നിലനിർക്കില്ലെന്ന് വിജിലൻസ് സത്യവാങ്മൂലം നൽകിയത്. കേസിൽ കൂടുൽ വാദം ആടുത്ത മാസം 30 ന് നടക്കും.
യുഎഇ കോൺസുലേറ്റ് വഴിയുള്ള ഭക്ഷ്യകിറ്റ് വിതരണം ചെയ്തത് സർക്കാറിന്റെ അനുമതി ഇല്ലാതെയാണെന്നും, ഇതിൽ അഴിമതിയുണ്ടെന്നും ആരോപിച്ചാണ് ഹർജി നൽകിയത്. യുഎഇയിൽ നിന്നുള്ള ഖുർആൻ വിതരണം ചെയ്ത പരാതിയിൽ കസ്റ്റംസും എൻഫോഴ്സമെന്റ് ഡയറക്ടറേറ്റും ജലീലിനെ ചോദ്യം ചെയ്തിരുന്നു.