സംസ്ഥാന സർക്കാറിന്റെ പിആർഡി വകുപ്പിന്റെ ഫാക്ട് ചെക്കിൽ നിന്നും ശ്രീറാം വെങ്കിട്ടറാം ഐഎഎസിനെ ഒഴിവാക്കി. മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാമിനെ ഫാക്ട്ചെക്കിൾ ഉൾപ്പെടുത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. നിലവിൽ ആരോഗ്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയാണ് ശ്രീറാം.
ശ്രീറാമിന് പകരം ആഡീഷണൽ സെക്രട്ടറി ബിജുഭാസ്കറിനെ ഫാക്ട് ചെക്കിൽ നിയമിച്ചു. ഫാക്ട് ചെക്കിൽ ആരോഗ്യ വുകുപ്പിന്റെ പ്രതിനിധി ആയാണ് ശ്രീറാം. ബഷീറിനെ കാറിടിച്ച് കൊന്ന കേസിനെ തുടർന്ന് സസ്പെൻഷനിലായിരുന്ന ശ്രീറാമിനെ കൊവിഡ് കാലത്താണ് സർവീസിൽ തിരിച്ചെടുത്തത്. കോവിഡ് വാർഡ് റൂമിന്റെ ചുമതലയാണ് ശ്രീറാമിന് നൽകിയിരുന്നത്.
വ്യാജ വാർത്തകൾ കണ്ടെത്തുന്നതിനായി മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് പിആർഡി ഫാക്ട് ചെക്ക് വിഭാഗം രൂപീകരിച്ചത്. പിആർഡി സെക്രട്ടറിയാണ് ഫാക്ട് ചെക്കിന്റെ അധ്യക്ഷൻ. ഐടി, ആരോഗ്യ, റവന്യു, പൊലീസ് വകുപ്പുകളിലെ ഉന്നത് ഉദ്യോഗസ്ഥരും ഫാക്ട് ചെക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.