LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകരെ ബിനീഷിനെ കാണാൻ അനുവദിച്ചില്ല

ബംഗളൂരു മയക്കുമരുന്ന കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ അഭിഭാഷകരെ കാണാൻ അനുവദിച്ചില്ല. കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകരെയാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ തടഞ്ഞത്. കൊവിഡ് നെഗറ്റീവ് ടെസ്റ്റ് ഫലവുമായി എത്തിയാൽ മാത്രമെ കാണാനാകൂ എന്നാണ് ഇഡിയുടെ നിലപാട്. ആന്റജൻ ടെസ്റ്റ് ഫലം പോരെന്നാണ് അന്വേഷണ സംഘം അറിയിച്ചു. ആർടിപിസിആർ  ഫലം വേണമെന്നാണ് ഇഡിയുടെ നിലപാട്. നേരത്തെയും ബിനീഷിനെ കാണാനുള്ള ശ്രമം ഇഡി തടഞ്ഞിരുന്നു. തുടർന്ന് ബിനീഷിന്റെ സഹോദരൻ ഹൈക്കടതിയെ സമപീച്ചു. ജാമ്യാപേക്ഷ സമർപ്പിച്ച സാഹചര്യത്തിൽ ഹർജി ഹൈക്കോടതി പരിഗണിച്ചില്ല. 

കഴിഞ്ഞ ദിവസം ബിനീഷിന്റെ കോടതി ജമ്യാപേക്ഷ തള്ളിയിരുന്നു ബിനീഷിന്റ കസ്റ്റഡി കാലാവധി നീട്ടിനൽകണമെന്ന ആവശ്യം ബംഗളൂരു സെഷൻസ് കോടതി അംഗീകരിച്ചു. ബിനീഷിന്റെ കസ്റ്റഡി 5 ദിവസത്തേക്ക് കൂടിയാണ് നീട്ടിയത്. ബിനീഷിന് കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചു. ബിനീഷ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും ഇ ഡി അറിയിച്ചു. ഈ മാസം 7 വരെയാണ് കസ്റ്റഡി നീട്ടിയത്.

ബംഗളൂരു മയക്കുമരുന്ന കേസുമായി ബന്ധപ്പെട്ടുള്ള പണം ഇടപാട് കേസിലാണ് ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത് . അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സിറ്റി സിവിൽ കോടതിയിലെ മജിസ്ട്രേറ്റിന് മുമ്പിൽ  ഹാജരാക്കി. ഇഡി ഉദ്യോഗസ്ഥരുടെ അകമ്പടിയിലാണ് ബിനീഷിനെ കോടതിയിലേക്ക് കൊണ്ടുപോയത്. 

ബിനീഷിനെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു. മൂന്നര മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ നേരത്തെ 2 തവണ ബിനീഷിനെ ഇഡി ചോദ്യം ചെയ്തിരുന്നു. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്തത്. 3 ലക്ഷം രൂപ അനൂപ് മുഹമ്മദിന് ഹോട്ടൽ ബിസിനസ് തുടങ്ങാൻ പണം നൽകിയെന്ന് ബിനീഷ് വിശദീകരണം നൽകിയിരുന്നു.

Contact the author

Web Desk