വഴിയരികിൽ അലക്ഷ്യമായി മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ വ്യത്യസ്തമായ ശിക്ഷയുമായി ആന്ധ്ര പ്രദേശിലെ കക്കിന്റ ഗ്രാമം. വഴിയരികിൽ ചപ്പുചവറുകൾ നിക്ഷേപിക്കുന്നവരുടെ വീട്ടിൽ മാലിന്യം തിരികെ കൊണ്ടിട്ടാണ് കക്കിന്റ മുൻസിപ്പൽ അധികൃതർ വ്യത്യസ്ത ശിക്ഷാരീതി നടപ്പാക്കിയത്.
കകിൻഡയിലെ മുനിസിപ്പൽ കമ്മീഷണർ സ്വപ്നിൽ ദിനകറുടെ നേതൃത്വത്തിലാണ് ശിക്ഷ നടപ്പാക്കിയത്. വീടുകളിലെ മാലിന്യം ശേഖരിക്കാനെത്തുന്നവർകക്ക് കൈമാറാതെ പൊതുവഴിയിൽ കളയുന്നവരുടെ വീടുകൾ കണ്ടെത്തി മാലിന്യം തിരികെ നൽകുകയാണ് അധികൃതർ ചെയ്തത്. സംഭവത്തിലെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അലക്ഷ്യമായി റോഡരികിലും ഓടകളിലും മാലിന്യം വലിച്ചെറിയുന്നത് മൂലം കകിൻഡയിൽ വെള്ളപ്പൊക്കം പതിവായിണ്. മഴ പെയ്താൽ വെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാത്തതിനാൽ നഗരം വെള്ളത്തിലാവാറാണ് പതിവ്. ക്ലീൻ ഇന്ത്യൻ മിഷൻ്റെ ഭാഗമായി വീടുകളിലെ മാലിന്യം സംസ്കരിക്കുന്നത് എങ്ങനെയെന്ന് ക്യാമ്പയിൻ നടത്തിയിരുന്നെങ്കിലും ഇതു വകവയ്ക്കാതെ ആളുകൾ റോഡരികിൽ മാലിന്യം തള്ളുന്നത് ആവർത്തിച്ചതിനെത്തുടർന്നാണ് അധികൃതർ പുതിയ രീതിയുമായി രംഗത്തെത്തിയത്.