തങ്ങളുടെ സൈനികരെ ഫിംഗർ 8 ലേക്ക് പിന്‍വലിക്കാമെന്ന് ചൈനയുടെ ഉറപ്പ്. ഇതോടെ കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് അയവുവരും. പാംഗോങ് മേഖലയിലേക്ക് ആറുമാസം മുന്‍പാണ് ചൈന അതിക്രമിച്ചു കയറിയത്. പാംഗോങ് മേഖലയിൽ വിന്യസിച്ചിരിക്കുന്ന മിസൈൽ അടക്കമുള്ള സന്നാഹങ്ങൾ 3 ഘട്ടങ്ങളായി പിന്‍വലിക്കാനാണ് ധാരണ. അതി കഠിന ശൈത്യത്തെ അതിജീവിച്ചുകൊണ്ടാണ് ഇരു സൈന്യവും അതിര്‍ത്തി സംരക്ഷിക്കുന്നത്.
മിസൈലുകൾ, സേനാ വാഹനങ്ങൾ എന്നിവ അതിർത്തിയിൽ നിന്നു നീക്കുന്നതാണ് ആദ്യ ഘട്ട പിന്മാറ്റം. രണ്ടാം ഘട്ടത്തിൽ പാംഗോങ് തടാകത്തിന്റെ വടക്കൻ തീരത്തുള്ള മലനിരകളിൽ നിന്ന് 3 ദിവസങ്ങളിലായി ഇരുസേനകളും പിന്നോട്ടു നീങ്ങും. എന്നാല്‍, മുന്‍പും പലതവണ ഇത്തരത്തിലുള്ള ധാരണകള്‍ ഉണ്ടാക്കിയിരുന്നെങ്കിലും ഒന്നും ചൈന കൃത്യമായി പാലിച്ചിട്ടില്ല.
മൂന്നാം ഘട്ടത്തിൽ പാംഗോങ് തടാകത്തിന്റെ തെക്കൻ തീരത്തു നിന്നു സേനകൾ പിന്നോട്ടു നീങ്ങുന്നതോടെ മാത്രമേ സംഘര്‍ഷ സാധ്യത പൂര്‍ണ്ണമായും ഒഴിവായെന്ന് പറയാന്‍ കഴിയൂ. തുടർ ചർച്ചകൾക്കായി കമാൻഡർമാർ ഈയാഴ്ച വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നാണു സൂചന.