ശ്രീനഗര്‍: കശ്മീരിൽ നിയന്ത്രണരേഖക്ക് സമീപം പാക് ഡ്രോണുകൾ കണ്ടെത്തി. ഇതിനെത്തുടർന്ന് അതിർത്തിയിലുടനീളം കനത്ത ജാഗ്രത നിർദേശിച്ചു. ഭീകരാക്രമണത്തിനായുള്ള ആയുധങ്ങൾ ഇന്ത്യയിലേക്ക് കടത്താനാണ് ഡ്രോണുകൾ ഉപയോഗിച്ചതെന്നാണ് സൈനിക വൃത്തങ്ങളുടെ നിഗമനം.
അതിർത്തി മേഖലകളിൽ ബിഎസ്എഫ് സേനാംഗങ്ങളും, കരസേനയും പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. നിയന്ത്രണരേഖകൾക്ക് സമീപമുള്ള കാടുകളിലൂടെ ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിന്റെ സൂചനയാകാം ഈ നീക്കാമെന്ന് സേന വൃത്തങ്ങൾ അറിയിച്ചു. നിയന്ത്രണരേഖയിലുള്ള നൗഷേരയിൽ പാകിസ്ഥാൻ സൈന്യം ഷെൽ ആക്രമണം നടത്തിയതിന് പുറകെയാണ് ഈ നീക്കാമെന്നത് സംശയങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയായിരുന്നു ആക്രമണം.
അതേസമയം, ദക്ഷിണ കശ്മീരിലെ പുൽവാമയിൽ വെച്ച് ജയ്ഷേ മുഹമ്മദ് ഭീകരനെ കരസേന പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് സേന സ്ഥലത്തെത്തിയത്.