പൊലീസ് നിയമ ഭേദഗതി ഓർഡിനൻസ് പിൻവലിച്ച കേരള മുഖ്യമന്ത്രിയുടെ നടപടിയിൽ സന്തോഷം അറിയിച്ച് പ്രശാന്ത് ഭൂഷൺ. ഓർഡിനൻസ് പിൻവലിച്ചതിൽ സന്തോഷമുണ്ടെന്നും. സ്വതന്ത്രമായ പൊതുജന അഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാർ ഇപ്പോഴും ഉണ്ടെന്നത് സംതൃപ്തിയുള്ള കാര്യമാണെന്നും പ്രശാന്ത് ഭൂഷൺ അറിയിച്ചു. സംസ്ഥാന സർക്കാറിന്റെ പൊലീസ് നിയമ ഭേദഗതിക്കെതിരെ ദേശീയ തലത്തിൽ അദ്യം പ്രതിഷേധം ഉയർത്തിയത് പ്രശാന്ത് ഭൂഷണായിരുന്നു. തുടർന്ന് ഓർഡിനൻസിനെതിരെ നിരവധി പേർ രംഗത്തെത്തി. ഓർഡിനൻസ് പുനപരിശോധിക്കുമെന്ന് ഇന്ന് രാവിലെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും അറിയിച്ചിരുന്നു.
നിയന്ത്രിക്കുന്നത് സംബന്ധിച്ച് സിപിഎമ്മിന്റെ നിലപാട് പാർലമെന്റിൽ വ്യക്തമാക്കിയതാണ്. പൊലീസ് ആക്ട് 118-എ ക്കെതിരെ വിമർശനങ്ങളും ആക്ഷേപങ്ങളും മുഖവിലക്കെടുക്കുമെന്നും യെച്ചൂരി ഡൽഹിയിൽ പറഞ്ഞു.
പൊലീസ് നിയമ ഭേദഗതിക്കെതിരെ പൊതുസമൂഹത്തിൽ നിന്നുള്ള എതിർപ്പ് പരിഗണിച്ചാണ് ഓർഡിനൻസ് പുനപരിശോധിക്കാൻ കേന്ദ്ര നേതൃത്വം സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയത്.
പൊതു സമൂഹത്തിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും എതിർപ്പ് രൂക്ഷമായ പശ്ചാത്തലത്തിലാണ് ഓർഡിൻസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്. ഓർഡിനൻസ് പിൻവലിക്കുന്നതായി മുഖ്യമന്ത്രി വാർത്താകുറിപ്പിലൂടെ അറിയിച്ചു.
ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.