മന്ത്രി കെ.ടി ജലീലിന്റെ ഗവേഷണ ബിരുദം ചട്ടപ്രകാരമാണെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ട്. ആരോപണം സംബന്ധിച്ചുള്ള പരാതി ഗവര്‍ണര്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് കൈമാറിയിരുന്നു. സേവ് യൂണിവേഴ്‌സിറ്റി ഫോറമാണ് മന്ത്രി കെ ടി ജലീലിന്റെ ഗവേഷണ ബിരുദത്തിനെതിരെ ഗവർണറെ സമീപിച്ചത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കേരളാ സർവകലാശാലയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുളള പ്രബന്ധമാണ് ജലീൽ സമർപ്പിച്ചിട്ടുളളത്. മൂന്നുപേരടങ്ങുന്ന ഗവേഷണ വിദഗ്ധരുടെ മൂല്യനിർണയത്തിനും പ്രബന്ധം വിധേയമാക്കിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർണമായും പാലിച്ചു തന്നെയാണ് ജലീലിന് ഡോക്ടറേറ്റ് നൽകിയതെന്നും കേരളാ സർവകലാശാല വി സി, പരാതിക്കാരായ സേവ് യൂണിവേഴ്‌സിറ്റി ഫോറത്തിന് നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു.
2006-ലാണ് കെ.ടി. ജലീല്‍ കേരള സര്‍വകലാശാലയില്‍നിന്ന് പി.എച്ച്.ഡി. ബിരുദം നേടിയത്. മലബാര്‍ കലാപത്തില്‍ ആലി മുസ്ല്യാര്‍ക്കും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കുമുള്ള പങ്കിനെക്കുറിച്ചായിരുന്നു പ്രബന്ധം. അതില്‍ കേവലം ഉദ്ധരണികള്‍ മാത്രമാണ് ഉള്ളതെന്നും ജലീലിന്റേതായി ഒരു സംഭാവനയുമില്ലെന്നുമായിരുന്നു ആരോപണം.