LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നടിയെ അക്രമിച്ച കേസ്: ജഡ്ജിയെ മാറ്റണമെന്ന ഹർജി സുപ്രീംകോടതി തള്ളി

ഡല്‍ഹി: നടിയെ അക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സർക്കാറിന്റെ ഹർജി ഇന്ന് സുപ്രീം കോടതി തള്ളി. ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപച്ചത് ശരിയായില്ലെന്നും സുപ്രീം കോടതി വിലയിരുത്തി.  ജഡ്ജിക്കെതിരെ പ്രോസിക്യുഷൻ ആരോപണം ഉന്നയിക്കരുതെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. വിചാരണ കോടതി മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. കോടതി മാറ്റം തടഞ്ഞ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. പബ്ലിക്ക് പോസിക്യൂട്ടറെ മാറ്റാൻ സുപ്രീം കോടതി സമയം അനുവദിച്ചു. കേസുമായി ബന്ധപ്പെട്ട വാർത്തകൾ ജഡ്ജിക്ക് സമ്മർദ്ദമുണ്ടാക്കാന‍് സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. വിചാരണ കോടതി ജഡ്ജിയുടെ ഭാ​ഗത്ത് നിന്നും മോശം പരാമർശ ഉണ്ടായാൽ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീകോടതി വ്യക്തമാക്കി. 

വിചാരണ കോടതി ജഡ്ജി പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ജഡ്ജിയെ മാറ്റണമെന്ന് ആവശ്യം ഉന്നയിച്ചത്. വിചാരണക്കിടെ പ്രതിഭാ​ഗം അഭിഭാഷകൻ മോശമായി പെരുമാറിയപ്പോൾ കോടതി ഇടപെട്ടിട്ടില്ലെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട് സാക്ഷി മൊഴി രേഖപ്പെടുത്തുന്നതിൽ കോടതിക്ക് വീഴ്ചയുണ്ടായതായും പരാതിയുണ്ട്. കോടതിയുടെ ഇടപെടലിനെ കുറിച്ച്  ​ഗുരുതരമായ ആരോപണങ്ങളാണ് ഹർജിയിൽ ഉന്നതിയിച്ചിരിക്കുന്നത്. 

വിചാരണ കോടതി മാറ്റണമെന്ന സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിക്കെതിരെ കേസിലെ പ്രതിയായ നടൻ ദിലീപ് തടസ ഹർജി നൽകിയിരുന്നു. കേസിലെ പ്രതിയായ തന്റെ ഭാ​ഗം കേൾക്കാതെ സംസ്ഥാന സർക്കാറിന്റെ ഹർജിയിൽ തീരുമാനം എടുക്കരുതെന്നാണ് ദിലീപ് സുപ്രീം കോടതിയെ അറിയിച്ചു. 

വിചാരണ കോടതി മാറ്റണമെന്ന ​ഹർജി തള്ളിയ ഹൈക്കോടതി കേസിലെ വിചാരണ ഉടൻ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകേണ്ടതിനാൽ വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും ഹൈക്കോടതി തള്ളി.

കോടതി മാറ്റണമെന്ന ആവശ്യം തള്ളിയതിന് തൊട്ടുപിന്നാലെ കേസിലെ സ്പെഷൻ പ്രോസിക്യൂട്ടർ രാജിവെച്ചിരുന്നു.  കേസ് വിചാരണ കോടതി പരി​ഗണിച്ചപ്പോഴാണ് രാജിക്കാര്യം എ സുകേശൻ കോടതിയെ അറിയിച്ചത്. തന്റെ രാജി ആഭ്യന്തര അഡീഷണൽ സെക്രട്ടറിക്ക് നൽകിയെന്നും സുകേശൻ കോടതിയെ അറിയിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. സിനിമാ ഷൂട്ടിം​ഗ് കഴിഞ്ഞ് വരികയായിരുന്ന നടിയെ വാഹനത്തിൽ പിന്തുടർന്ന് തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More