എയർടെൽ, വോഡഫോൺ, ഐഡിയ തുടങ്ങിയ കമ്പനികള്‍ക്കെതിരെ ജിയോ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യക്ക് പരാതി നല്‍കി. ഇരു കമ്പനികളും അനീതിപരമായ മാർഗങ്ങളിലൂടെ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നാണ് ആരോപണം.
റിലയന്‍സിന്‍റെ ജിയോ സേവനങ്ങൾ കർഷകർ ബഹിഷ്കരിക്കുകയും ജനങ്ങളോട് ഇത്തരം കമ്പനികളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. കാർഷിക മേഖലയെ സ്വകാര്യവൽക്കരിക്കുന്ന മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി കര്‍ഷക സമരം ശക്തമായി തുടരുന്നതിനിടെയായിരുന്നു കര്‍ഷകര്‍ അംബാനിക്കെതിരെയും തിരിഞ്ഞത്. അംബാനിയടക്കമുള്ള കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ കാര്‍ഷിക നിയമം നടപ്പാക്കിയത് എന്നാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
എന്നാല്‍ കര്‍ഷകരെ തങ്ങള്‍ക്കെതിരെ തിരിക്കുന്നത് എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികളാണെന്ന് ജിയോ കത്തില്‍ ആരോപിക്കുന്നു. ജിയോ നമ്പറുകളിൽനിന്ന് മാറുന്നതിന് നിരവധി അഭ്യർഥനകൾ ലഭിച്ചു. യാതൊരു വിധത്തിലുള്ള പരാതികളോ പ്രശ്നങ്ങളോ ഇല്ലാതെയാണ് ഉപഭോക്താക്കൾ ജിയോ ഉപേക്ഷിക്കുന്നതെന്നും അവര്‍ പരാതിപ്പെടുന്നു.