വിചിത്ര ഉത്തരവുമായി കാലിക്കറ്റ്സർവകലാശാല . അഡ്മിഷൻ ലഭിക്കണമെങ്കിൽ മദ്യമോ മറ്റുലഹരിയോ ഉപയോഗിക്കില്ലെന്ന് വിദ്യാര്‍ഥിയും രക്ഷിതാവും സത്യവാങ്മൂലം നല്‍കണം. പുതിയ അധ്യായന വർഷത്തെ അഡ്മിഷന് മുന്നോടിയായാണ് പുതിയ ഉത്തരവ്.
പുതിയ ഉത്തരവ് സംബന്ധിച്ച് സ്റ്റുഡന്റ് വെൽഫെയർ ഡിപ്പാർട്ട്മെന്റ് ഡീൻ എല്ലാ കോളജുകൾക്കും. വകുപ്പ് തലവന്മാർക്കും ഇ മെയില്‍ അയച്ചു. മദ്യം ഉൾപ്പെടെ ലഹരി ഉപയോഗിക്കുന്നവരുടെ മക്കൾക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു കീഴിലുള്ള എയ്ഡഡ്, സ്വാശ്രയ കോളജുകളിൽ ഇനിമുതൽ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ പ്രവേശം ലഭിക്കില്ല.
ലഹരി വിരുദ്ധകമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവെന്നാണ് സർവകലാശാല പറയുന്നത്. ഉത്തരവിനെതിരെ വിദ്യാർത്ഥി സംഘടനകളും സാമൂഹ്യ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.