LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അഫ്ഗാനിസ്ഥാനിലെ ഫുട്ബോൾ മൈതാനത്ത് സ്ഫോടനം

അഫ്ഗാനിസ്ഥാന്റെ കിഴക്കൻ ഖോസ്റ്റ് പ്രവിശ്യയിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 'ഒരു ഫുട്ബോൾ മത്സരത്തിനിടെ ഒരു മോട്ടോർ സൈക്കിൾ പൊട്ടിത്തെറിക്കുകയായിരുന്നു' എന്ന് പ്രദേശത്തെ പോലീസ് മേധാവി സയ്യിദ് അഹ്മദ് ബാബസായി പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 

അഫ്ഗാൻ സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയാണെന്ന് താലിബാൻ വ്യക്തമാക്കിയതിനു തൊട്ടുപിറകെയാണ് സ്ഫോടനം നടന്നത്. ശനിയാഴ്ച ഒപ്പുവച്ച കരാർ പ്രകാരം താലിബാൻ സുരക്ഷ ഉറപ്പു നല്‍കുകയും, കാബൂൾ സർക്കാരുമായി ചർച്ച നടത്താമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തതാണ്.  പകരം 14 മാസത്തിനുള്ളിൽ വിദേശ സേന അഫ്ഗാനിസ്ഥാനിൽ നിന്നും പൂര്‍ണ്ണമായും പിന്മാറുകയും ചെയ്യും.

എന്നാല്‍ തടവുകാരെ വിട്ടയക്കാനുള്ള നീക്കത്തിന് തന്റെ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും, ഇതു തീരുമാനിക്കേണ്ടത് അമേരിക്കയല്ലെന്നും അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തടവുകാരെ വിട്ടയക്കുന്നത് തുടര്‍ന്നു നടക്കേണ്ട ചര്‍ച്ചകളുടെ ഭാഗമായി സംഭവിക്കേണ്ട കാര്യമാണെന്ന് ഗനിയുടെ വക്താവും പ്രതികരിച്ചു. കരാറില്‍ തടവുകാരെ കൈമാറുന്നത് സംബന്ധിച്ച് വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More