കേന്ദ്ര സർക്കാർ പാസാക്കിയ വിവാദമായി കാർഷിക നിയമ ഭേദഗതി തള്ളാൻ കേരള നിയമസഭ പ്രത്യേക സമ്മേളനം വിളിക്കാനുള്ള ശുപാർശയിൽ ഗവർണർ വിശദീകരണം തേടി. പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള സാചര്യം വിശദീകരിക്കാൻ ഗവർണർ ആവശ്യപ്പെട്ടു. അടിയന്തിരമായി കാർഷിക പ്രശ്നത്തെ കുറിച്ച് ചർച്ച ചെയ്യണമെന്ന് സർക്കാർ ഗവർണർക്ക് വിശദീകരണം നൽകിയിട്ടുണ്ട്.
കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ ഡിസംബർ 23 ന് നിയമസഭ ചേരാനാണ് സർക്കാർ . മന്ത്രിസഭാ യോഗം സഭ ചേരാനായി ഗവർണറോട് ശുപ്രാർശ ചെയ്തിരുന്നു.
കാർഷക നിയമം തള്ളൽ മാത്രമാണ് അജണ്ട. കാർഷിക നിയമ ഭേഗതിക്കെരെ സഭ പ്രമേയം പാസാക്കും. ഒരു മണിക്കൂർ നേരം കൊണ്ട് നടപടികൾ പൂർത്തിയാക്കി സഭ പിരിയും. ഭരണപക്ഷവും പ്രതിപക്ഷവും പ്രമേയത്തെ അനുകൂലിക്കും. ബിജെപി അംഗമായ ഒ രാജഗോപാൽ വിട്ടുനിൽക്കുകയോ, പ്രമമേയത്തെ എതിർക്കുകയോ ചെയ്തേക്കും. കക്ഷി നേതാക്കൾ മാത്രമാണ് പ്രമേയ ചർച്ചയിൽ സംസാരിക്കുക.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കാർഷക ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തമായാണ് തീരുമാനിച്ചത്. നിരാകരണ പ്രമേയത്തിന്റെ സാധ്യതകളെ കുറിച്ച് സർക്കാർ നിയമവിദഗ്ധരുമായി ചർച്ച നടത്തിയിരുന്നു. കാർഷിക നിയമത്തിനെതിരായ പ്രക്ഷോഭത്തോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് നിയമത്തിനെതിരെ പ്രമേയം പാസാക്കുന്നത്. സംസ്ഥാനത്ത് കാർഷിക നിയമം നടപ്പാക്കില്ലെന്ന് കൃഷി മന്ത്രി വിഎസ് സുനിൽകുമാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.