പികെ കുഞ്ഞാലിക്കുട്ടി ലോക്സഭാ എംപി സ്ഥാനം രാജിവെക്കുമെന്ന് മുസ്ലീം ലീഗ്. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമാണ് കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്സഭാ എംപി സ്ഥാനം രാജിവെക്കുക . ഇന്ന് ചേർന്ന മുസ്ലീം ലീഗിന്റെ സംസ്ഥാന പ്രവർത്തക സമിതിയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. പികെ കുഞ്ഞാലിക്കുട്ടി തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കും. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിൽ കുഞ്ഞാലിക്കുട്ടി സജീവമാകുമെന്നും മജീദ് പറഞ്ഞു.
കഴിഞ്ഞ ദിവസം ചേർന്ന മുസ്ലീ ലീഗ് ഉന്നതാധികാര സമിയിൽ ഇത് സംബന്ധിച്ച് ധാരണയിൽ എത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനോട് അടുപ്പിച്ച് എംപി സ്ഥാനം രാജിവെച്ചാൽ മതിയെന്നായിരുന്നു ആദ്യം ലീഗ് തീരുമാനിച്ചിരുന്നത്. എന്നാൽ രാഷ്ടീയ സാഹചര്യം പരിഗണിച്ച് രാജി തീരുമാനം നേരത്തെയാക്കാൻ തീരുമാനിക്കുകയായിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഇ അഹമ്മദ് മരിച്ചതിനെ തുടർന്ന് വന്ന ഒഴിവിലാണ് മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ കുഞ്ഞാലിക്കുട്ടി മത്സരിച്ചത്. വേങ്ങരയിലെ എംഎൽഎ സ്ഥാനം രാജിവെച്ചാണ് കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്രീയത്തിൽ സജീവമാകാൻ ഡൽഹിയിലേക്ക് പോയത്. 2019 ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ മലപ്പുറത്ത് നിന്ന് വീണ്ടും കുഞ്ഞാലിക്കുട്ടി വൻ ഭൂരിപക്ഷത്തിൽ കുഞ്ഞാലിക്കുട്ടി ജയിച്ചു. കേരള രാഷ്ട്രീയത്തിൽ സജീവമാകാൻ കുഞ്ഞിലക്കുട്ടി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗിന്റെ ചുമതല കുഞ്ഞാലിക്കുട്ടിക്കായിരുന്നു.