LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ് വാക്‌സിന്‍; ട്രംപ് ഭരണകൂടത്തെ വിമര്‍ശിച്ച് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതില്‍ ട്രംപ് ഭരണകൂടം പരാജയപ്പെട്ടെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഡിസംബറില്‍ 20 മില്ല്യണ്‍ ഡോസ് വാക്‌സിനുകള്‍ അമേരിക്കയില്‍ വിതരണം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായി ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ കണക്കനുസരിച്ച് 11.4 ദശലക്ഷം ഡോസുകള്‍ മാത്രമാണ് വിതരണം ചെയ്തിട്ടുളളത്. ആകെ 20 ലക്ഷം ജനങ്ങള്‍ക്കാണ് ഇതുവരെ വാക്‌സിനേഷന്‍ ലഭിച്ചിട്ടുളളത്.നിലവിലെ വേഗതയിലാണ് പോകുന്നതെങ്കില്‍ അമേരിക്കയിലെ ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ മാസങ്ങളല്ല വര്‍ഷങ്ങളെടുക്കുമെന്നും ബൈഡന്‍ കുറ്റപ്പെടുത്തി.

ഓപ്പറേഷന്‍ വാര്‍പ്പ് സ്പീട് എന്നു പേരിട്ടിരിക്കുന്ന വാക്‌സിന്‍ വിതരണ പ്രോജക്ടിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ പതുക്കെയാണെന്നും അദ്ദേഹം ആരോപിച്ചു. വരുംദിവസങ്ങളില്‍ വളരെ കഠിനമായ സാഹചര്യങ്ങളിലൂടെയാണ് നാം കടന്നുപോവുക, മഹാമാരിയുടെ കാലഘട്ടത്തിലെ ഏറ്റവും കഷ്ടതയേറിയ സമയമാണ് വരുന്നതെന്ന് ജോ ബൈഡന്‍ പറഞ്ഞു. വെല്‍മിങ്ടണില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവധിക്കാലയാത്രകളും ഒത്തുചേരലുകളുമെല്ലാം രോഗബാധിതരുടെ വര്‍ദ്ധനയ്ക്ക് കാരണമാവുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുണ്ട്.    അതേസമയം,  ബൈഡന്റെ ആരോപണത്തിനെതിരെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്  രംഗത്തെത്തി. സര്‍ക്കാര്‍ നല്‍കുന്ന വാക്‌സിനുകള്‍ ജനങ്ങളിലേക്കെത്തിക്കേണ്ടത് സംസ്ഥാനസര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ്, വാക്‌സിനുകള്‍ നിര്‍മിക്കാനായി പണം ചിലവഴിക്കുക മാത്രമല്ല വാക്‌സിന്‍ നിര്‍മ്മിക്കുകയും അവ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ടെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More