ഓഹരി വില്‍പനയില്‍ ക്രമക്കേട് കാണിച്ചതിന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനും ചെയർമാൻ മുകേഷ് അംബാനിക്കും വിപണി നിയന്ത്രണ ഏജൻസിയായ 'സെബി' പിഴ ചുമത്തി. റിലയൻസ് 25 കോടി, മുകേഷ് അംബാനി 15 കോടി, നവിമുംബൈ സെസ് കമ്പനി 20 കോടി, മുംബൈ സെസ് കമ്പനി 10 കോടി എന്നിങ്ങനെ ആകെ 70 കോടി രൂപ പിഴയടക്കാനാണ് ഉത്തരവ്.
2007-ലാണ് കേസിനാസ്പദമായ സംഭവം. റിലയന്‍സ് പെട്രോളിയത്തിന്റെ ഓഹരികള്‍ വില്‍പന നടത്തിയതിലാണ് സെബി ക്രമക്കേട് കണ്ടെത്തിയത്. 45 ദിവസത്തിനുള്ളില്‍ പിഴയടക്കണം.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കര്‍ഷക പ്രതിഷേധത്തില്‍ ജിയോ ബഹിഷ്‌കരിക്കണമെന്ന ആവശ്യമുയര്‍ന്നതിന് പിന്നാലെ പരുങ്ങലിലായ റിലയന്‍സിന് സെബിയുടെ നടപടി ആഘാതം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജിയോ സിമ്മുകള്‍ കത്തിച്ചും ടവറുകള്‍ തകര്‍ത്തും വരെ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ബോയ്‌ക്കോട്ട് ജിയോ ക്യാംപെയ്‌നും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി.