ഹയർസെക്കന്ററി സ്കൂൾ അനുവദിക്കുന്നതിന് 25 ലക്ഷം കോഴവാങ്ങിയെന്ന കേസിൽ കെഎം ഷാജി എംഎൽഎ വിജിലൻസ് ചോദ്യം ചെയ്യുന്നു. കണ്ണൂർ വിജിലൻസ് ഓഫീസാണ് ചോദ്യം ചെയ്യൽ. വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് ഷാജിയെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യൽ സാധാരണ നടപടി മാത്രമാണെന്ന് ഷാജി മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിനെ ഭയക്കുന്നില്ലെന്നും ഷാജി വ്യക്തമാക്കി. മൊഴിയെടുക്കാൻ ഹാജരാകണമെന്ന് ഫോണിലൂടെ വിജിലൻസ് ആവശ്യപ്പെടുകയായിരുന്നെന്നും ഷാജി പറഞ്ഞു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
അഴീക്കോട് സ്കൂൾ ഹയർസെക്കന്ററി സ്കൂളായി ഉയർത്താൻ കെഎം ഷാജി എംഎൽഎക്ക് 25 ലക്ഷം രൂപ കോഴയായി നൽകിയെന്ന യൂത്ത് ലീഗ് പ്രാദേശിക കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെ്തത്. ഈ പരാതി കെ പത്മനാഭൻ എന്ന സിപിഎം ഏരിയാ കമ്മിറ്റി അംഗം മുഖ്യമന്ത്രിക്ക് അയിച്ചു. ഇത് സംബന്ധിച്ച് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി. കണക്കിൽ പെടാത്ത പണത്തിന്റെ ഇടപാട് നടന്നിട്ടുണ്ടെന്നും പരാതിയിൽ കഴമ്പുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്ന് കേസെടുക്കാൻ സർക്കാറിനോട് അനുമതി തേടുകയായിരുന്നു. കേസിൽ പരാതിക്കാന്റെയും സാക്ഷികളുടെയും മൊഴി വിജിലൻസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.