സിഡ്നി ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 244 റൺസിന് പുറത്തായി. ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 338 റൺസ് നേടിയിരുന്നു. ഇതോടെ ഓസീസ് ആദ്യ ഇന്നിംഗ്സിൽ 94 റൺസിന്റെ ലീഡ് നേടി. മൂന്നാം ദിനം കളി തുടങ്ങി ഏറെ താമസിയാതെ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, ഹനുമ വിഹാരി എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി. 22 റൺസെടുത്ത രഹാനെയെ കമ്മിൻസ് ക്ലീൻ ബൗൾഡാക്കി. ഹനുമ വിഹാരി റൺ ഔട്ടാവുകയായിരുന്നു. റിഷഭ് പന്ത് 36 റൺസെടുത്തു. രവീന്ദ്ര ജഡേജ 28 ഉം അശിൻ 10 ഉം റൺസെടുത്തു. 50 റൺസെടുത്ത ചേതേശ്വർ പൂജാരയാണ് ടോപ്പ് സ്കോറർ. സ്കോർ 195 ൽ നിൽക്കെ പൂജാര പുറത്തായതിന് പിന്നാലെ ഇന്ത്യൻ ഇന്നിംഗ്സ് തകർന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഓസീസിനായി കമ്മിൻസ് നാല് വിക്കറ്റെടുത്തു. ഹേസൽവുഡ് രണ്ടും സ്റ്റാർക്ക് ഒരു വിക്കറ്റും നേടി. രണ്ടാം ഇന്നിംഗ്സിൽ തുടക്കത്തിൽ തന്നെ ഓസീസിന് തിരിച്ചടിയേറ്റു. സ്കോർ 16 ൽ നിൽക്കെ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. 10 റൺസെടുത്ത പുക്കോവിസ്ക്കിയെ സിറാജ് പുറത്താക്കി. ഡേവിഡ് വാർണറെ സ്കോർ 35 ൽ നിൽക്കെ അശ്വിൻ എൽബിഡബ്ല്യുവിൽ കുടുക്കി. ഓരോ ടെസ്റ്റുകൾ വീതം ഇരു ടീമുകളും ജയിച്ച് പരമ്പര സമനിലയിലാണിപ്പോൾ.