സമസ്തയെ ആരും നിയന്ത്രിക്കുന്നില്ലെന്ന് സമസ്ത പ്രസിഡന്റ് സയിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. മുസ്ലീം ലീഗും സമസ്തയും അവരവരുടെ ആളുകളെ മാത്രമാണ് നിയന്ത്രിക്കുന്നത്. മുഖ്യമന്ത്രിയുടെ കേരള യാത്രയുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കുന്നതിൽ സമസ്തയെ ആരും വിലക്കിയിരുന്നില്ലെന്നും മുത്തുക്കോയ തങ്ങൾ പറഞ്ഞു. കോഴിക്കോട് ചേർന്ന സമസ്ത പണ്ഡിതസഭ മുശാവറക്ക് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകായിയരുന്നു അദ്ദേഹം. പറ്റുമെങ്കിൽ ആര് വിളിക്കുന്ന യോഗത്തിലും സമസ്ത പങ്കെടുക്കും. സർക്കാർ വിളിക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നാണ് സമസ്തയുടെ അഭിപ്രായം. ഈ സർക്കാറും സമസ്തക്ക് വേണ്ടി ചിലകാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും മുത്തുക്കോയ തങ്ങൾ പറഞ്ഞു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ലീഗിനോട് യാതൊരു എതിർപ്പുമില്ലെന്നും മുത്തുക്കോയ തങ്ങൾ പറഞ്ഞു. ലീഗുമായി ഒത്തുചേർന്നാണ് എന്നും പ്രവർത്തിച്ചിട്ടുള്ളത്. സമസ്തക്ക് രാഷ്ട്രീയ നിലപാടില്ലെന്നും സ്വതന്ത്ര നിലപാടാണുള്ളത്. രാഷ്ട്രീയ പാർട്ടികൾ ആരുമായും കൂട്ടുകൂടാമെന്നും, അത് സമസ്തയുടെ വിഷയമല്ലെന്ന് ലീഗിന്റെ വെൽഫെയർ കൂട്ടുകെട്ടിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മുത്തുക്കോയ തങ്ങൾ പറഞ്ഞു. വെൽഫെയർ പാർട്ടിയെ കുറിച്ച് ഉമർഫൈസിയുടേത് വ്യക്തിപരമായ അഭിപ്രായമാണ്. വെൽഫെയർ പാർട്ടിയുമായി കൂട്ടുകെട്ട് ഉണ്ടാക്കുന്നതിനെ കുറിച്ച് ലീഗ് സമസ്തയുടെ അഭിപ്രായം തേടേണ്ടതില്ലെന്നും സമസ്ത പ്രസിഡന്റ് പറഞ്ഞു. മുശാവറയിൽ സമസ്ത വൈസ് പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ തുടങ്ങിവരും പങ്കെടുത്തു.