എഐഎഡിഎംകെ നേതാവ് വി കെ ശശികലയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ശശികലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി, ചുമ, ശ്വാസതടസം എന്നിവയെ തുടർന്നാണ് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ശശികലയെ ആശുപത്രിയിലേക്ക് മാറ്റിയത്. കടുത്തശ്വാസ തടസ്സത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു. നിലവിൽ ശശികലയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ശശികലക്ക് കൊവിഡ് ബാധിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവാണ്. രക്തസമ്മർദ്ദവും പ്രമേഹവും ഉയർന്ന തോതിലാണുള്ളത്. തിങ്കളാഴ്ചയാണ് ശശികല രോഗ ബാധിതയായത്. പ്രാഥമിക ചികിത്സ നൽകി ഫലം കാണാത്തതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ടിടിവി ദിനകരൻ കഴിഞ്ഞ ദിവസം ജയിലിൽ ശശികലയെ സന്ദർശിച്ചിരുന്നു. അതേ സമയം ശശികലയെ ആശുപത്രിയിലേക്ക് മാറ്റാൻ വൈകിയെന്ന് ബന്ധുക്കൾ ആരോപിച്ചു.