ദീപ ജയകുമാറിനെയും ജെ. ദീപക്കിനെയും നേരത്തെത്തന്നെ ജയലളിതയുടെ പിന്തുടര്‍ച്ചാവകാശികളായി കോടതി പ്രഖ്യാപിച്ചിരുന്നു. സ്മാരകമെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ തുടരുന്നതിനിടയിലാണ് ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം വസ്തുവകകള്‍ വിട്ടു നല്‍കാന്‍ കോടതി ഉത്തരവിട്ടത്.
അനധികൃത സ്വത്ത് കേസിൽ നാല് വർഷത്തെ തടവിന് ശേഷം ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ശശികലയുടെ ആദ്യ സന്ദര്‍ശനമാണിത്. അനധികൃതസ്വത്ത് സമ്പാദന കേസില്‍ ജയിലിലാകുന്നതിന് മുമ്പാണ് ജയ സമരാകത്തില്‍ ശശികല ഒടുവിലെത്തിയിരുന്നത്.
ഇത്തവണ വീട്ടിലെ ഒരാള്‍ക്ക് എങ്കിലും ഗവര്‍മെന്‍റ് ജോലി, അമ്മ വാഷിംഗ് മെഷീന്‍, സൗരോര്‍ജ സ്റ്റൌവ് , വീടില്ലാത്തവര്‍ക്ക് വീട് എന്നിവയാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കടം എഴുതിതള്ളല്‍, ഇന്ധന വില കുറയ്ക്കുക, എന്നിവയും പ്രകടന പത്രികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
ജയലളിതയുടെ മരണശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്ത വെല്ലുവിളിയാണ് എഐഡിഎംകെ നേരിടുന്നത്. പിഴ അടച്ചാല്‍ 2021 ജനുവരിയില്‍ ശശികല ജയില്‍ മോചിതയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ അല്ലെങ്കില്‍ ഫെബ്രുവരി 27 ന് ജയില്‍ മോചിതയാകും. ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കണമെന്നും തനിക്ക് താക്കോല്‍സ്ഥാനം വേണമെന്നുമാണ് ദിനകരന്റെ അവകാശവാദം.ബി ജെ പി യുടെ മധ്യസ്ഥതയിലാണ് തിരകിട്ട ലയന നീക്കങ്ങള്‍ നടക്കുന്നത് .