LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എംജിആറിന്റെ ചിത്രവുമായി ബിജെപി പ്രചാരണം; പരിഹസിച്ച് എഐഎഡിഎംകെ

എംജിആറിന്റെ ചിത്രവുമായി ബിജെപി നടത്തിയ പ്രചാരണത്തിനെതിരെ എഐഎഡിഎംകെ രംഗത്ത്. പ്രചാരണത്തിന് ഉപയോഗിക്കാൻ പറ്റുന്ന നേതാക്കളൊന്നും സ്വന്തമായി ഇല്ലേ എന്ന് എഐഎഡിഎംകെ മന്ത്രി ജയകുമാർ ചോദിച്ചു.

കഴിഞ്ഞ ആഴ്ച ബിജെപി പുറത്തിറക്കിയ മൂന്നു മിനിറ്റ് വീഡിയോയിൽ ആണ് എംജിആറിന്റെ ചിത്രം ഉപയോഗിച്ചത്.  അതുകൂടാതെ, രാഷ്ട്രീയ റാലികളിലും ചർച്ചകളിലുമെല്ലാം എംജിആറിനെ അഭിസംബോധന ചെയ്യുന്ന 'പൊന്മാനച്ചെമ്മൽ' എന്ന പേരും വീഡിയോയിൽ ഉപയോഗിച്ചിട്ടുണ്ട്. പൊന്മാനച്ചെമ്മലിന്റെ സന്ദേശവാഹകനാണ് പ്രധാനമന്ത്രി മോദി എന്നാണ് വിഡിയോയിൽ പറയുന്നത്. സ്വന്തം നേതാക്കളുടെ ചിത്രം ഉപയോഗിച്ച് പ്രചാരണം നടത്തൂ എന്നും എംജിആറിന്റെ ചിത്രം ഉപയോഗിക്കാനുള്ള അവകാശം മറ്റൊരു രാഷ്ട്രീയപാർട്ടിക്കുമില്ലെന്നും എഐഎഡിഎംകെ  വ്യക്തമാക്കി. എഐഎഡിഎംകെ പാർട്ടി സ്ഥാപക നേതാവാണ്‌ പ്രശസ്ത തമിഴ് നടനായ എംജി രാമചന്ദ്രൻ.

മുരുകഭക്തരെ സ്വാധീനിക്കാൻ വേണ്ടിയാണ് ബിജെപി വേൽയാത്ര നടത്തിയത്. സംസ്ഥാനത്തെ പ്രമുഖ മുരുക ക്ഷേത്രങ്ങളെല്ലാം സന്ദർശിക്കാൻ പദ്ധതിയിടുന്ന യാത്ര ബിജെപി നേതാവ് എൽ. മുരുകനാണ് നയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി എംജിആറിന്റെ പാതയാണ് പിന്തുടരുന്നതെന്നാണ് എഐഎഡിഎംകെയുടെ വിമർശനത്തിന് ബിജെപി നേതാവ് മറുപടി നൽകിയത്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More