പരിശോധന നടത്തിയ 14 ഇലക്ട്രോണിക് ഡിവൈസുക്കളുടെയും റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചുവെന്നാണ് വിവരം. കേസിലെ ഒന്നാം പ്രതിയായ സുരേന്ദ്രനും രണ്ടാം പ്രതിയായ സികെ ജാനുവിനുമെതിരെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ വിഭാഗം തീരുമാനിച്ചിരിക്കുന്നത്.
നിയമസഭയില്‍ ഗോമാതവിനെയെത്തിച്ച് സര്‍ക്കാരിന്‍റെ ശ്രദ്ധ ഈ വിഷയത്തിലേക്ക് തിരിക്കാനാണ് ഉദ്ദേശിച്ചത്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ ഒട്ടും മര്യാദ പാലിക്കാതെ ക്യാമറയും മൈക്കുമായി ഗോ മാതാവിന്‍റെ അടുത്തേക്ക് വന്നു. കുറച്ച് അകലെ നില്‍ക്കാന്‍ നിങ്ങള്‍ ശ്രമിക്കണമായിരുന്നു.
കേസുമായി ബന്ധപ്പെട്ട് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ് എം പി, മുന്‍ മന്ത്രി എ പി അനില്‍ കുമാര്‍, ഹൈബി ഈഡന്‍ എം പി എന്നിവരെ സി ബി ഐ ചോദ്യം ചെയ്തിരുന്നു. അതേസമയം, സോളാര്‍ ലൈംഗിക പീഡനക്കേസില്‍ ഹൈബി ഈഡനെതിരെ തെളിവുകളില്ലെന്ന്
ബിജെപിയുടെ രീതി ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും അറിയാം. ചിലര്‍ പാര്‍ട്ടി വിട്ടുപോയാല്‍ കോണ്‍ഗ്രസ് ഇല്ലാതാകുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? ഒരിക്കലും അങ്ങനെ സംഭവിക്കില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ സംഘടനാ തലത്തില്‍ ചില പ്രശ്നങ്ങളുണ്ടെങ്കിലും കോണ്‍ഗ്രസിനെ തുടച്ച് നീക്കാമെന്ന് ആരും പ്രതീക്ഷിക്കണ്ട. സമ്മര്‍ദം മൂലമല്ല ആരും പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നത്. വ്യക്തിതാത്പര്യങ്ങള്‍ മൂലമാണ് - കമല്‍ നാഥ് കൂട്ടിച്ചേര്‍ത്തു.
പൊതുമുതലാണ് പ്രതിഷേധത്തിന്‍റെ പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ നശിപ്പിച്ചിരിക്കുന്നത്. പാർട്ടി നേതൃത്വത്തില്‍ നിന്ന് നിർദ്ദേശം ലഭിച്ചാല്‍ ഗുണ്ടാപ്രവർത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ തല്ലാനും പാഠം പഠിപ്പിക്കാനും പത്ത് മിനിറ്റില്‍ കൂടുതല്‍ സമയം ആവശ്യമായി വരില്ല. പാര്‍ട്ടിയേയും ഭരണകൂടത്തെയും ബിജെപി വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു
സംഭവത്തില്‍ പ്രതികരണവുമായി നസ്ലിന്‍ രംഗത്തെത്തി. 'സുഹൃത്തുക്കള്‍ ഷെയര്‍ ചെയ്ത് തന്നപ്പോഴാണ് എന്റെ പേരില്‍ വ്യാജ അക്കൗണ്ടില്‍ ആരോ ഒരാള്‍ ഫേസ്ബുക്കില്‍ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കുകയും പ്രധാനമന്ത്രിക്കെതിരെ കമന്റ് ചെയ്ത വിവരം അറിയുന്നത്
വെറും 2.52% മാത്രം വോട്ടോടെ ബിജെപി നാലാം സ്ഥാനത്തുള്ള, കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച, സിപിഎം രണ്ടാം സ്ഥാനത്തും ജനതാദൾ മൂന്നാം സ്ഥാനത്തുമുള്ള ഒരു മണ്ഡലമാണ് ബാഗെപ്പള്ളി. "ബിജെപി വിരുദ്ധ" പോരാട്ടം നടത്താൻ കർണാടകത്തിൽ ഇതിലും നല്ല സ്ഥലം വേറെയില്ല' - എന്നാണ് ടി ബൽറാം ഫേസ്ബുക്കില്‍ കുറിച്ചത്. കേരള മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
അതുകൊണ്ട് തന്നെ ജെ ഡി യു അദ്ദേഹത്തിന് മുന്നില്‍ ഓഫറുകള്‍ ഒന്നും നല്‍കിയിട്ടില്ലെന്നും ലാലന്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നല്‍കിയ ഓഫര്‍ താന്‍ നിരസിച്ചുവെന്ന് പ്രശാന്ത് കിഷോര്‍ അടുത്തിടെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ലാലന്‍ സിംഗിന്‍റെ പ്രതികരണം.
വി മുരളിധരന്‍റെ പ്രസ്താവനയെ തള്ളി എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും രംഗത്തെത്തി. മഹാബലി ജനിച്ചത് കേരളത്തിൽ അല്ല എന്ന പരാമർശം നടത്തിയ കേന്ദ്രമന്ത്രി വിവരമില്ലാത്ത ആളാണ്. ഇക്കാര്യം ആധികാരികമായി പറയാൻ മഹാബലിയ്ക്കൊപ്പം ജനിച്ച ആളാണോ വി മുരളീധരൻ എന്നും അദ്ദേഹം ചോദിച്ചു.
പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് എന്‍ ഡി എ സര്‍ക്കാരിന് 15 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പു നല്‍കാമായിരുന്നു. അല്ലെങ്കില്‍ ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കുമെന്നോ, പ്രതിപക്ഷ നേതാക്കളെ ഇ ഡിയെ ഉപയോഗിച്ച് വേട്ടായാടില്ലായെന്നോ ഉറപ്പുനല്കാമായിരുന്നു.
വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വ്യത്യസ്തരായ കക്ഷികള്‍ക്കാണ് ശക്തിയുള്ളത്. അവിടങ്ങളില്‍ ബിജെപി വിരുദ്ധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത് അതാത് കക്ഷികളാണ്. തമിഴ്നാട്ടില്‍ ഡി എം കെയും തെലുങ്കാനയില്‍ ടി ആര്‍ എസും ആണ് അതിനു നേതൃത്വം നല്‍കേണ്ടത്. കേരളത്തില്‍ ബിജെപിക്ക് പ്രസ
തിരഞ്ഞെടുപ്പില്‍ കോൺഗ്രസിനുവേണ്ടി വോട്ട് പാഴാക്കുന്നതിന് പകരം ആം ആദ്മി പാർട്ടിയെ തിരഞ്ഞെടുക്കാന്‍ എല്ലാവരും തയ്യാറാകണം. എന്നാല്‍ രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയെ ഞാന്‍ അഭിനന്ദിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ ഏതെങ്കിലും രീതിയില്‍ പ്രവര്‍ത്തിക്കണം
കേരളത്തിൽ ബിജെപിക്ക് വളരാനുള്ള ഇടം സിപിഎം സൃഷ്ടിക്കുകയാണ്.1989-ൽ സിപിഎമ്മും ബിജെപിയും കേന്ദ്രത്തില്‍ വിപി സിംഗ് സർക്കാരിനെ പിന്തുണയ്ക്കാൻ ഒന്നിച്ചു നിന്നു. ദേശീയ തലത്തിൽ, ബിജെപിയുമായി ഒരിക്കലും സഹകരിക്കാത്ത ഒരേയൊരു പാർട്ടി കോൺഗ്രസാണ്. അതുകൊണ്ടാണ് കോൺഗ്രസിന് ജനങ്ങള്‍ക്കിടയില്‍ വളരെ പ്രാധാന്യവും പിന്തുണയും ലഭിക്കുന്നതെന്നും ജയറാം രമേശ് പറഞ്ഞു.
ബിജെപി യുവമോർച്ച പ്രവർത്തകൻ പ്രവീൺ കുമാർ നെട്ടാരെയെ കൊലപ്പെടുത്തി പ്രതികള്‍ കേരളത്തിലേക്ക് രക്ഷപ്പെട്ടുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് കര്‍ണാടക സര്‍ക്കാരിന്‍റെ പുതിയ നീക്കം. കേരള അതിർത്തിയോട് ചേര്‍ന്നുള്ള ദക്ഷിണ കന്നഡയിലാണ് കൊലപാതകം നടന്നത്
ഹിന്ദി ദിനത്തിന് പകരം നമ്മൾ ഇന്ത്യൻ ഭാഷാ ദിനമാണ് ആഘോഷിക്കേണ്ടത്. ഹിന്ദിയും സംസ്‌കൃതവും മാത്രമാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നതെന്നും തമിഴ്‌നാട് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഹിന്ദി ഭാഷയുടെ വളര്‍ച്ചക്ക് വേണ്ടി പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ എല്ലാ ഭാഷയേയും അംഗീകരിക്കണമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി എം എല്‍മാരായ അജയ് ദത്ത്, സഞ്ജീവ് ഝാ, സോമനാഥ് ഭാരതി, കുൽദീപ് എന്നിവരെ ബിജെപി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് എഎപിയുടെ ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് പറഞ്ഞിരുന്നു. പാർട്ടിയിൽ ചേരുകയാണെങ്കിൽ 20 കോടി രൂപ വീതവും മറ്റ് എംഎൽഎമാരെ കൂടെ ബിജെപി പാളയത്തില്‍ എത്തിച്ചാല്‍ 25 കോടി രൂപയുമാണ് വാഗ്ദാനം ചെയ്തതെന്നും
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂറുമാറ്റം തടയാന്‍ സ്ഥാനാര്‍ത്ഥികളെ അമ്പലങ്ങളിലും പള്ളികളിലും എത്തിച്ച് കോണ്‍ഗ്രസ് പ്രതിജ്ഞയെടുപ്പിച്ചിരുന്നു. 2017-ലെ തെരഞ്ഞെടുപ്പില്‍ 17 പേരെ വിജയിപ്പിച്ച് ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും ജയിച്ചു വന്നവര്‍ ഒന്നടങ്കം ബിജെപി പാളയത്തിലേക്ക് പോയതോടെ കോണ്‍ഗസിന് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുപത്തിനാല് മണിക്കൂറും ജോലി ചെയ്യുന്നത് രണ്ട് കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കുവേണ്ടി മാത്രമാണ്. അവര്‍ രണ്ടുപേരും ജോലി ചെയ്യുന്നതാകട്ടെ മോദിക്കുവേണ്ടിയും. ഈ വ്യവസായികള്‍ക്ക് മോദിയുടേ മേലെയും മാധ്യമങ്ങളുടെ മേലെയും നിയന്ത്രണമുണ്ട്
'നെഹ്റു ട്രോഫി വള്ളംകളി കാണാനുള്ള ക്ഷണം നിരസിച്ച അമിത്ഷാ മുഖ്യമന്ത്രിക്ക് നൽകിയത് നിരാശയാണ്. ഘടകകക്ഷി ബന്ധം കൂടുതൽ ഗാഢമാക്കുവാൻ മനക്കോട്ട കെട്ടിയാണ് തനിക്കും ഗവൺമെന്റിനും രക്ഷാകവചം തീർക്കുന്ന അമിത് ഷായെ ഒന്ന് സുഖിപ്പിക്കുവാൻ വേണ്ടി നെഹ്റു ട്രോഫി വള്ളംകളി കാണുവാൻ ക്ഷണിച്ചത്.
മനീഷ് സിസോദിയയെ ബിജെപി ലക്ഷ്യവെച്ചതിന് ശേഷം ഗുജറാത്തിൽ ആം ആദ്മി പാർട്ടിയുടെ വോട്ട് വിഹിതം 4 ശതമാനം ഉയർന്നു. അദ്ദേഹത്തെ സിബിഐയെ അറസ്റ്റ് ചെയ്യുമ്പോള്‍ അത് 6 ശതമാനമായി ഉയരും. മനീഷ് സിസോദിയയെ രണ്ട് തവണ അറസ്റ്റ് ചെയ്താല്‍ ഗുജറാത്ത് ആം ആദ്മി ഭരിക്കുമെന്നും സര്‍ക്കാര്‍ രൂപികരിക്കുമെന്നും അരവിന്ദ് കേജ്രിവാള്‍ നിയമസഭയില്‍ പറഞ്ഞു
മുഖ്യമന്ത്രി അമിത് ഷായെ വള്ളം കളി കാണാന്‍ ക്ഷണിച്ചതിനുപിന്നാലെ രാഷ്ട്രീയ വിവാദങ്ങളും ഉയര്‍ന്നുവന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ആത്മഭിമാനമില്ലെന്നായിരുന്നു വിഷയവുമായി ബന്ധപ്പെട്ട് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍റെ പ്രതികരണം. അമിത് ഷായെ ക്ഷണിക്കാന്‍ നാണമുണ്ടോയെന്നും സ്വന്തം കാര്യം കാണാന്‍
കോടിക്കണക്കിന് രൂപയാണ് ബിജെപി ഇതിനായി ഉപയോഗിക്കുന്നത്. ഈ തുകയെവിടുന്നാണ് ലഭിക്കുന്നതെന്ന് ബിജെപി വ്യക്തമാക്കണം. ഇന്ധന വില കൂട്ടുകയും സാധാരണക്കാരെ കൊള്ളയടിക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. നികുതി വരുമാനം രാജ്യത്തിന്‍റെ വികസന പ്രവര്‍ത്തനത്തിനായാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ഈ തുക ഉപയോഗിക്കുന്നത്' - അതിഷി മര്‍ലേന.
സീമ പാത്രയില്‍നിന്നും നേരിടേണ്ടിവന്ന ക്രൂരതകള്‍ പറഞ്ഞുകൊണ്ടുള്ള വീട്ടുജോലിക്കാരിയുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ പൊതുജനങ്ങള്‍ രോഷാകുലരായി. അറസ്റ്റിന് മുറവിളികൂട്ടി പ്രതിഷേധം പടരുന്നതിനിടെ സീമ പത്രയെ സസ്പെന്‍ഡ് ചെയ്യുന്നതായി ബിജിപി അറിയി
എന്നാല്‍ ജെ ഡി യുവിന്‍റെ പുതിയ നീക്കം വരുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ ഐക്യത്തിന് ശക്തിപകരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അടുത്ത മാസം 3,4 തിയതികളില്‍ നടക്കുന്ന ജെ ഡിയു ദേശിയ എക്സിക്യുട്ടീവിന് പിന്നാലെ ഇക്കാര്യത്തിന് സ്ഥിരീകരണമുണ്ടാകുമെന്നാണ് പാര്‍ട്ടിയുമായി അടുത്തവൃത്തങ്ങള്‍ അറിയിക്കുന്നത്.
നെഹ്റു ട്രോഫി വള്ളം കളി കാണാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. അമിത് ഷായെ വിളിക്കാനുണ്ടായ കാരണം എന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം
രണ്ടുവര്‍ഷമായി മഠാധിപതി തങ്ങളെ പീഡിപ്പിക്കുകയാണെന്നും മറ്റുള്ളവര്‍ അതിനുസഹായം നല്‍കുകയും ചെയ്തുവെന്ന് മൈസൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ 'ഒടനടി സേവാ സമസ്തെ'യെ പെണ്‍കുട്ടികള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഈ സംഘടനയാണ് ജില്ലാ ബാലവികസന-സംരക്ഷണ യൂണിറ്റിനെ വിവരം അറിയിച്ചത്. ആശ്രമത്തിലെ വാർഡൻ ഉൾപ്പെടെ നാല് പേർക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി കേസേരക്ക് നരേന്ദ്രമോദി ഒട്ടും യോഗ്യനല്ല. 2022-ൽ നിരവധി വാഗ്ദാനങ്ങളാണ് അദ്ദേഹം നല്‍കിയത്. അത് ഇതുവരെ നടപ്പിലാക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചിട്ടില്ല. എന്നാല്‍ ഈ പദ്ധതികളെ അവഗണിച്ച് ഇപ്പോള്‍ 2047- ലേക്കുള്ള വാഗ്ദാനങ്ങളാണ് മോദി നല്‍കുന്നത്. എന്‍ ഡി എ സര്‍ക്കാര്‍ വെറും വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കുന്നതെന്ന് ജനങ്ങള്‍ക്ക് മനസിലാകാന്‍ തുടങ്ങിയെന്നും ഡെറിക് ഒബ്രെയ്ൻ പറഞ്ഞു.
1946ലെ ഡൽഹി സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് (ഡിഎസ്‌പിഇ) ആക്ടിന്റെ സെക്ഷൻ 6 പ്രകാരം, സംസ്ഥാനങ്ങളില്‍ സി ബി ഐക്ക് അന്വേഷണം നടത്തണമെങ്കില്‍ അതാത് സര്‍ക്കാരുകളുടെ അനുവാദം ആവശ്യമാണ്. വെസ്റ്റ് ബംഗാൾ, ഛത്തീസ്ഗഡ്, രാജസ്ഥാൻ, പഞ്ചാബ്, മേഘാലയ എന്നിവ ഉൾപ്പെടെ ഒന്‍പത് സംസ്ഥാനങ്ങള്‍ സി ബി ഐക്ക് നല്‍കിയ പൊതുസമ്മതം പിന്‍വലിച്ചിരുന്നു.
2020 ഒക്ടോബര്‍ അഞ്ചിന് ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി പോകുമ്പോള്‍ മഥുരയില്‍വെച്ചാണ് യുപി പൊലീസ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഹത്രസില്‍ കലാപത്തിന് ആഹ്വാനം നടത്തിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കാപ്പനെ യുഎപിഎ ചുമത്തി ജയിലിലടയ്ക്കുകയായിരുന്നു. കഴിഞ്ഞ 22 മാസത്തിലധികമായി തടവിലാണ് സിദ്ദിഖ് കാപ്പന്‍.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടുകയാണ്. എന്നാല്‍ ഡല്‍ഹിയില്‍ പുതിയ സ്കൂളുകള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്തുകൊണ്ടാണ് 34 സ്കൂളുകള്‍ അടച്ചുപൂട്ടിയതെന്ന്
ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ജില്ലാ സെക്രട്ടറിയുടെ നെയ്യാറ്റിന്‍കരയിലെ വീടിന് നേരെ കല്ലേറുണ്ടായത്. വീടിന് മുന്നിലെ മുറിയുടെ ജനല്‍ ചില്ലുകളാണ് തകര്‍ന്നിരിക്കുന്നത്. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
സംസ്ഥാനത്തെ പ്രതിപക്ഷം രാഷ്ട്രീയമായി മത്സരിക്കാതെ ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. നമ്മുടെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ അവർ ഇ ഡി, സിബിഐ ലോക്പാൽ, എന്നിവ ഉപയോഗിക്കുന്നു. എന്നാൽ ഞങ്ങൾ അതിൽ ആശങ്കപ്പെടുന്നില്ല. ഞങ്ങൾക്ക് ഭരിക്കുന്നത് ജനപിന്തുണയോടെയാണ്.
പാർട്ടിയിൽ ചേരുകയാണെങ്കിൽ 20 കോടി രൂപ വീതവും മറ്റ് എംഎൽഎമാരെ കൂടെ ബിജെപി പാളയത്തില്‍ എത്തിച്ചാല്‍ 25 കോടി രൂപയുമാണ് വാഗ്ദാനം ചെയ്തെന്നാണ് അരവിന്ദ് കേജ്രിവാള്‍ പറഞ്ഞത്. ഇതിനുപിന്നാലെയാണ് ബിജെപിക്കെതിരെ പുതിയ ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി രംഗത്തെത്തിയത്.
കേന്ദ്രസര്‍ക്കാര്‍ ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിനെക്കാള്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണത്തെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപി എം പിമാര്‍ സി ബി ഐ നോട്ടീസ് നല്‍കുമെന്ന് പറഞ്ഞു. അന്വേഷണ ഏജന്‍സികളുടെ ഭാഗമല്ല ബിജെപി.
മുഖ്യമന്ത്രിയായിരിക്കെ ഹേമന്ത് സോറൻ സ്വന്തം നിലയ്ക്ക് ഖനി അനുമതി നേടിയെടുത്തുവെന്നതാണ് ബിജെപിയുടെ പരാതി. ജനപ്രാതിനിധ്യ നിയമത്തിലെ 9 എയുടെ ലംഘനമാണ് നടന്നതെന്നും അതിനാല്‍ ഹേമന്ത് സോറന്‍റെ നിയമസഭാംഗത്വം റദ്ദാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.
എം എല്‍ എമാരായ അജയ് ദത്ത്, സഞ്ജീവ് ഝാ, സോമനാഥ് ഭാരതി, കുൽദീപ് എന്നിവരെ ബിജെപി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് എഎപിയുടെ ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. പാർട്ടിയിൽ ചേരുകയാണെങ്കിൽ
സിബിഐ അന്വേഷണം നേരിടുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയും ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ബിജെപി തനിക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുവെന്നും ആം ആദ്മി വിട്ട് ബിജെപിയോടൊപ്പം ചേര്‍ന്നാല്‍ എല്ലാ കേസുകളും പിന്‍വലിക്കാമെന്ന് ബിജെപി അറിയിച്ചുവെന്നും മനീഷ് സിസോദിയ ക
പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര ഭിന്നതകൾ ശക്തിപ്പെടുന്നതിനിടയിലാണ് സോണിയാ ഗാന്ധി പ്രസിഡന്‍റിനെ സന്ദർശിച്ചത്. ഇന്ന് ഉച്ചക്ക് നടന്ന കൂടിക്കാഴ്ചയില്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഇരുവരും തമ്മില്‍ നടന്നത് സൗഹൃദപരമായ കൂടിക്കാഴ്ച മാത്രമാണ് ഇവരുമായി അടുത്തുനില്‍ക്കുന്ന വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
ഇന്ത്യന്‍ രാഷ്ട്രീയം അത്രമേല്‍ ധ്രുവീകൃതമാണെന്ന് ഊന്നി പറഞ്ഞ രാഹുല്‍ ഗാന്ധി സംഘ പരിവാര്‍ മുന്നോട്ടുവെക്കുന്ന ഭിന്നിപ്പിന്‍റെ രാഷ്ട്രീയം ഒരു വശത്തും ഇന്ത്യയെ ആകെ ഒന്നിപ്പിക്കുന്ന ബഹുസ്വരതയും മതേതരത്വവും മറുവശത്തുമാണെന്നും ജനങ്ങളോട് വീണ്ടും വീണ്ടും ഉദ്ഘോഷിക്കുന്ന യാത്രയാകും ജോഡോയെന്നും പറഞ്ഞു.
എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരുവിധത്തിലുള്ള പങ്കുമില്ലെന്നാണ് മംഗള്‍ ദേബര്‍മയുടെ വിശദീകരണം. ചില ഗ്രൂപ്പിലെ ആളുകള്‍ തനിക്കെതിരെ നടത്തിയ ഗൂഢാലോചനയാണിത്. താനോ തന്‍റെ ഡ്രൈവറോ വാഹനത്തില്‍ കഞ്ചാവുണ്ടായിരുന്നതായി അറിഞ്ഞിട്ടില്ല. തന്‍റെ രാഷ്ട്രീയ ഭാവിയില്ലാതാക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. അല്ലാത്തപക്ഷം എങ്ങനെയാണ് പൊലീസ് കൃത്യമായി തന്‍റെ വാഹനത്തില്‍ കഞ്ചാവുണ്ടെന്ന് അറിയുക - മംഗള്‍ ദേബര്‍മ ചോദിച്ചു.
ഇത്തരമൊരു വാഗ്ദാനം സിസോദിയക്ക് നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രിപദം വാഗ്ദാനംചെയ്ത ദൂതന്‍ ആരെന്ന് വെളിപ്പെടുത്താന്‍ മനീഷ് സിസോദിയ തയ്യാറാകണമെന്ന് ബി.ജെ.പി.യുടെ എം.പി. മനോജ് തിവാരി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആം ആദ്മി നിലപാട് വ്യക്തമാക്കിയത്.
ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ടീസ്റ്റ സെതല്‍വാദിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി. ഇടക്കാല ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ടീസ്റ്റ സുപ്രീം കോടതിയെ സമീപിച്ചത്.
തന്നെ കൊന്നാലും ബിജെപിയിലേക്ക് പോകില്ലെന്ന് സിസോദിയ പറഞ്ഞു. തനിക്കെതിരെ ചുമത്തിയ കേസുകള്‍ വ്യാജമാണ്. ഈ അന്വേഷണത്തെ താന്‍ ഭയപ്പെടുന്നില്ല. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എത്ര വേട്ടയാടിയാലും അവസാനം സത്യം വിജയിക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും താനും ഇന്ന് ഗുജറാത്തിലേക്ക് പോകും. ഗുജറാത്തില്‍ ഡല്‍ഹി മോഡല്‍ നടപ്പിലാക്കാനാണ് എ എ പി ഉദ്ദേശിക്കുന്നത്. ഗുജറാത്തിന്‍റെ മുഖം മാറ്റാനാണ് എ എ പി ശ്രമിക്കുന്നതെന്നും' മനീഷ് സിസോദിയ കൂട്ടിച്ചേര്‍ത്തു.
"നിങ്ങളുടെ എല്ലാ റെയ്ഡുകളും പരാജയപ്പെട്ടു. ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ എല്ലാവരുടെയും കണ്ണില്‍ പൊടിയിടാന്‍ ഇപ്പോള്‍ എന്നെ കാണുന്നില്ലെന്ന് പറഞ്ഞ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. എന്താണ് മോദിജി ഇതൊക്കെ? ഞാന്‍ ഡല്‍ഹിയില്‍ സ്വതന്ത്രമായി കറങ്ങി നടക്കുകയാണ്. നിങ്ങള്‍ക്ക് എന്നെ കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ എന്നോട് പറയൂ, ഞാന്‍ എവിടെ വരണം" - എന്നാണ് സിസോദിയ ട്വീറ്റ് ചെയ്തത്.
അനുകൂലമായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്നും സി വോട്ടര്‍ സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. ഷിൻഡെ സഖ്യത്തിന് 18 സീറ്റുകൾ മാത്രമേ ലഭിക്കൂകയുള്ളുവെന്നും മഹാ വികാസ് അഘാഡി സഖ്യം 30 സീറ്റുകൾ നേടുമെന്നുമാണ് സര്‍വ്വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ അന്താരാഷ്ട്ര പോളിംഗ് ഏജൻസിയാണ് സി വോട്ടര്‍.
രാജ്യത്തുടനീളം ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധിപേരെ ബിജെപി ജയിലിലടച്ചിട്ടുണ്ട്. ബിജെപിക്കാര്‍ ഫാസിസ്റ്റുകളാണ്. മതത്തിന്റെ പേരില്‍ മാത്രം തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നവര്‍. ബിജെപിക്ക് പ്രത്യയശാസ്ത്രമോ, നയമോ, ഭരണമാതൃകയോ ഒന്നുമില്ല. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ ബിജെപി ശ്രമിച്ചാല്‍ പാക്കിസ്ഥാന്റെ അതേഗതി ഇന്ത്യയ്ക്കും നേരിടേണ്ടിവരും
രാഷ്ട്രപതി കേന്ദ്രമന്ത്രിസഭയുടെയും ഗവർണർമാർ സംസ്ഥാന മന്ത്രിസഭകളുടെയും ഉപദേശം അനുസരിച്ച് മാത്രമേ പ്രവർത്തിക്കാവൂ എന്നതാണ് ഇന്ത്യൻ പാർലമെന്ററി ജനാധിപത്യവ്യവസ്ഥ നിഷ്കർഷിക്കുന്നത്. എന്നാല്‍ ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ കേന്ദ്രസര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണെന്നും കോടിയേരി വിമര്‍ശിക്കുന്നു.
ഇന്ന് 75-ാം വാർഷികം ആചരിക്കുമ്പോൾ രാജ്യം ഭരിക്കുന്നത് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ ഒരു പങ്കും വഹിച്ചിട്ടില്ലാത്തവരാണ്.
അതേസമയം, സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുളള ഹര്‍ ഘര്‍ തിരംഗ ക്യാംപെയ്‌ന് ഇന്നലെ തുടക്കമായി. രാജ്യത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ത്രിവര്‍ണ പതാകയുയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു.
ഇക്കാര്യം എല്ലാവര്‍ക്കും അറിയാം. അദ്ദേഹം ആര്‍ ജെ ഡിയുമായി ചേര്‍ന്ന് മന്ത്രിസഭ രൂപികരിക്കുമ്പോള്‍ ഏട്ടാമത്തെ തവണയാണ് അദ്ദേഹം ബീഹാര്‍ മുഖ്യമന്ത്രിയാകുക. എന്നാല്‍ പലപ്പോഴും അദ്ദേഹത്തിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല. നിതീഷ് കുമാറിന്‍റെ ഉയര്‍ച്ച - താഴ്ച്ചകള്‍ താന്‍ അടുത്തുനിന്നും കണ്ടിട്ടുണ്ടെന്നും' പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു. നിതീഷ് കുമാർ നേതൃത്വം നൽകിയിരുന്ന ജനതാദളിന്റെ ഭാഗമായിരുന്ന പ്രശാന്ത് കിഷോർ നേരത്തെ പാർട്ടി വിട്ടിരുന്നു.
അയല്‍രാജ്യമായ ചൈനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടോ?, കുറച്ചുകൂടി അപ്പുറത്തേക്ക് പോയാല്‍ റഷ്യ. അവിടെ തെരഞ്ഞെടുപ്പുണ്ടോ? പാക്കിസ്ഥാനില്‍ സൈന്യം ഭരിക്കുകയും അവര്‍ക്ക് ഇഷ്ടമുളളവര്‍ക്ക് അധികാരം നല്‍കുകയുമാണ് ചെയ്യുന്നത്.
ഉപമുഖ്യമന്ത്രി, സ്പീക്കര്‍ മുതലായ സ്ഥാനങ്ങള്‍ നിതീഷ് കുമാര്‍ ആര്‍ജെഡിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, നിതീഷ് കുമാര്‍ മന്ത്രിസഭയിലെ ബിജെപി എം എല്‍ എമാരോട് തുടര്‍നിര്‍ദ്ദേശത്തിനായി കാത്തിരിക്കാന്‍ ബിജെപി നിര്‍ദ്ദേശം നല്‍കി. ജെ ഡി യു എം എല്‍ എമാരെ ബിജെപി പാളയത്തിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വിഷമ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് കൃത്യമായ പിന്തുണയും സഹകരണവും പ്രഖ്യാപിക്കുന്നതില്‍ ലീഗിന് സന്തോഷമേയുളളു. ഇഡിയുള്‍പ്പെടെയുളള ശക്തികളെ ഉപയോഗിച്ച് ബിജെപി സര്‍ക്കാര്‍ ചെയ്യുന്ന നീച പ്രവര്‍ത്തികളെ അപലപിക്കുന്നു.
ഏക്നാഥ് ഷിൻഡെ സര്‍ക്കാരിന് 288 അംഗ സഭയിൽ 164 എംഎൽഎമാരുടെ പിന്തുണയുണ്ട്. ബിജെപിക്ക് 106 എംഎൽഎമാരാണുള്ളത്. 40 വിമത സേന എംഎൽഎമാരുടെയും മറ്റ് സ്വതന്ത്രരുടെയും പിന്തുണയും ഏകനാഥ് ഷിൻഡെക്കാണ്. ഇതിനോടൊപ്പം കോണ്‍ഗ്രസ് എന്‍സിപി എം എല്‍ എമാരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്മൃതി ഇറാനിയുടെ മകള്‍ സോയിഷ് ഇറാനിയുടെ ഉടമസ്ഥതയിലുളള ഭക്ഷണം മാത്രം വിളമ്പാന്‍ ലൈസന്‍സുളള റസ്റ്റോറന്റിന് എങ്ങനെയാണ് മദ്യം വിളമ്പാന്‍ ലൈസന്‍സ് ലഭിച്ചതെന്ന ചോദ്യമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വരുന്ന തെരഞ്ഞെടുപ്പിലും എന്‍ ഡി എ വിജയിക്കും. മോദിയുടെ വ്യക്തിപ്രതാപവും എന്‍ ഡി എ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ മുന്‍പിലുണ്ടെന്നും അതിനാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ സര്‍ക്കാര്‍ മികച്ച വിജയം കൈവരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
ശിവസേന വിടില്ല. മരിച്ചാലും കീഴടങ്ങില്ല. ഒരു അഴിമതിയും നടത്തിയിട്ടില്ല. അക്കാര്യത്തില്‍ എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഇ ഡി ആരോപിക്കുന്ന അഴിമതിയുമായി ഒരു ബന്ധവുമില്ലെന്നും ബാൽ താക്കറെയുടെ പേരിൽ ഞാന്‍ സത്യം ചെയ്യുന്നു. ബാലാസാഹേബ് ഞങ്ങളെ പോരാടാൻ പഠിപ്പിച്ചു.
ഇന്ത്യയുടെ പ്രത്യേകത വൈവിധ്യങ്ങളിലെ ഏകത്വമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ഒരു ഭാഷയും ഒരു മതവും സാധ്യമല്ല. നിരവധി മതങ്ങളും ഭാഷകളുമുള്ള രാജ്യത്ത് എങ്ങനെയാണ് ഒരു പ്രത്യേക മതത്തിന്‍റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. അത്തരം നീക്കം നടത്തുന്നവര്‍ ഇന്ത്യയുടെയും ജനങ്ങളുടെയും ശത്രുക്കളാണ്.
എ ഐ എസ് ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ ജെ പി നദ്ദയെ വളഞ്ഞപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയത്തിലാണ് അദ്ദേഹം കോളേജിന് പുറത്തെത്തിയത്. പ്രതിഷേധക്കാരെ പൊലീസ് തന്നെ കടത്തിവിട്ടതാണ് എന്നാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചെങ്കിലും നിയമസഭയിൽ നിന്ന് രാജിവെക്കാതെ തൃണമൂലിലേക്ക് കൂറുമാറി എം എല്‍ എയാണ് കൃഷ്ണ കല്യാണി. ഇതിന് പിന്നാലെ തൃണമൂലിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തിരുന്നു.
രാജ്ഭവന്‍ സമ്മേളനത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം എം.എല്‍.എ.മാരും എം.എല്‍.സി.മാരും മുന്‍ എം.പി.മാരും പങ്കെടുക്കും. ഒപ്പം മണ്ഡലം, ബ്ലോക്ക് ജില്ലാ തലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ച് നേതാക്കളും ജനപ്രതിനിധികളും അറസ്റ്റ് വരിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കി. കോണ്‍ഗ്രസ് നേതാവ്
കര്‍ണാടകയില്‍ ബിജെപിയുടെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരു വെട്ടേറ്റ് കൊല്ലപ്പെട്ടതിനുപിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഈ പശ്ചാത്തലത്തിലായിരുന്നു കര്‍ണാടക മുഖ്യമന്ത്രിയുടെ പരാമര്‍ശം.
അധീർ ചൗധരിയുടെ അതിക്ഷേപ പരാമര്‍ശത്തിന് സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ അധീർ ചൗധരി മാപ്പ് പറഞ്ഞെന്നും താന്‍ ഈ വിഷയത്തില്‍ മാപ്പ് പറയില്ലെന്നും സോണിയ ഗാന്ധി പാര്‍ലമെന്‍റില്‍ വ്യക്തമാക്കുകയും ചെയ്തു.
ഒരു ഹിന്ദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അധിർ രഞ്ജൻ ചൗധരി ഇന്ത്യന്‍ രാഷ്ട്രപതി ദ്രൌപതി മുര്‍മുവിനെതിരെ രാഷ്ട്രപത്നി പരാമര്‍ശം നടത്തിയത്. ഈ വിഷയം ഉന്നയിച്ച് ഇന്നലെ ഭരണപക്ഷം പാർലമെന്റിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചിരുന്നു. മന്ത്രിമാരായ സ്‍മൃതി ഇറാനിയും നിർമല സീതാരാമനും ചൗധരിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്
ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന അബ്ദുള്‍ വഹാബ് എംപിയുടെ ചോദ്യത്തിനായിരുന്നു സ്മൃതി ഇറാനി മറുപടി നല്‍കിയത്. രാജ്യത്ത് സമാധാനം ആവശ്യമാണെന്നും ക്രമസമാധാനം സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.
ചക്മ ഓട്ടോനോമസ് ഡിസ്ട്രിക്റ്റ് കൗണ്‍സിലിന്റെ നിലവിലെ ചീഫ് എക്‌സിക്യൂട്ടീവ് അംഗം ബുദ്ധ ലീല ചക്മ, രണ്ട് എക്‌സിക്ക്യൂട്ടീവ് അംഗങ്ങള്‍, രണ്ട് സിറ്റിംഗ് അംഗങ്ങള്‍, മൂന്ന് മുന്‍ ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ 13 പേരാണ് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടത്
കെട്ടിടനമ്പർ നൽകുന്നതിലെ ക്രമക്കേടിൽ ആരോപണവിധേയനായ ആളിനെതിരെ നടപടി ആവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാപിച്ച ബോർഡുകൾ ബിജെപി കൗൺസിലമാരുടെ നേതൃത്വത്തിൽ അടിച്ച്തകർത്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അസഹിഷ്ണുത അന്ധരാക്കിയ ബിജെപി നേതൃത്വം സാമാന്യ മര്യാദയുടെ എല്ലാ അതിരും ലംഘിക്കുകയാണ്.
കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിശാലമായ അധികാരങ്ങള്‍ നല്‍കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഉള്‍പ്പെടെയുള്ളവര്‍ മാർഗരറ്റ് ആൽവയുടെ ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളുടെ യോഗമാണ് മാർഗരറ്റ് ആൽവയെ പ്രതിപക്ഷത്തിന്‍റെ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുത്തത്. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവായ മാര്‍ഗരറ്റ് ആല്‍വ ഉത്തരാഖണ്ഡിന്‍റെ ഗവര്‍ണറായിരുന്നു. 2012 മുതല്‍ രാജസ്ഥാന്‍റെ ഗവര്‍ണര്‍ പദവി വഹിക്കുന്നുണ്ട്. പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കറാണ് എന്‍ ഡി എയുടെ പ്രതിപക്ഷ സ്ഥാനാര്‍ഥി.
സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ വേണമെന്നുള്ളതുകൊണ്ടും എതിരാളികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കണമെന്നും ഉദ്ദേശിച്ചുകൊണ്ടാണ് ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത്. ഈ തീരുമാനമെടുക്കുമ്പോള്‍ കേന്ദ്രനേതൃത്വം വളരെ ദുഖത്തിലായിരുന്നു. സംസ്ഥാന ഘടകത്തിന് ഈ തീരുമാനത്തോടെ വിയോജിപ്പുണ്ടായിരുന്നെങ്കിലും എല്ലാവരും മുഖ്യമന്ത്രിയായി ഏകനാഥ് ഷിൻഡെയെ അംഗീകരിക്കുകയായിരുന്നു - ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ അഭിപ്രായ വ്യത്യാസം കാര്യമായി എടുക്കേണ്ടതില്ല. തൃണമൂൽ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയും പ്രതിപക്ഷ കക്ഷികളുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ മാര്‍ഗ്ഗരറ്റ് ആൽവയും തമ്മിൽ നല്ല ബന്ധമാണ് നിലനിൽക്കുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പകളുടെ തിരിച്ചടവ് സർക്കാർ ബജറ്റിൽ നിന്നുള്ള ഗ്രാന്റിൽ നിന്നാണ് പണം കണ്ടെത്തുന്നതെങ്കിൽ അവയും നിഷിദ്ധമാണെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളം മാത്രമല്ല ആന്ധ്രപ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാൾ തുടങ്ങി പല സംസ്ഥാനങ്ങളും പ്രതിക്കൂട്ടിലാണ്. ഈ നീക്കങ്ങളെ അനുകൂലിച്ചുകൊണ്ട് കേന്ദ്രസർക്കാരിന് ഓശാന പാടുന്ന ചില പത്രപ്രവർത്തകരും സാമ്പത്തിക വിദഗ്ദരും രംഗത്തു വന്നിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ നിയമവിരുദ്ധമായ ഈ നീക്കങ്ങൾ കോടതിയിലേ തീർപ്പാകൂ
2021ല്‍ മരണപ്പെട്ട മുംബൈ സ്വദേശി ആന്‍റണി ഗാമ എന്നയാളുടെ പേരില്‍ ഈ വര്‍ഷം ജൂണ്‍ 22നാണ് ബാര്‍ ലൈസന്‍സ് പുതുക്കിയത്. റെസ്റ്റോറന്‍റുകൾക്ക് മാത്രമേ ലൈസൻസ് അനുവദിക്കാന്‍ പാടുള്ളുവെന്ന നിയമം സോയിഷ് ഇറാനിക്കായി ഇളവ് ചെയ്തെന്നും പരാതിയില്‍ പറയുന്നു. ലൈസന്‍സ് പുതുക്കിയത്തില്‍ വ്യക്തമായ വിശദീകരണം തേടിയാണ് എക്സൈസ് കമ്മീഷണർ നോട്ടീസ് അയച്ചിരിക്കുന്നത്.
നാഷണല്‍ ഹെറാള്‍ഡ് ഇന്ത്യയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഈ സംഘം ആദ്യം മാളിന്റെ ബേസ്‌മെന്റ് ഫ്‌ളോറില്‍ നിസ്‌കരിക്കാന്‍ ശ്രമിക്കുന്നത് കാണാം. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ ശ്രമം തടഞ്ഞതോടുകൂടി അവര്‍ തിരക്ക് കുറഞ്ഞ മാളിന്റെ രണ്ടാം നിലയിലേകക്ക് പോയി
കേന്ദ്രസര്ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ വിമര്‍ശിക്കുന്നത് തടസപ്പെടുത്താനാണ് 65 വാക്കുകള്‍ വിലക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. വിലക്കിയ വാക്കുകള്‍ രാജ്യസഭയില്‍ ഉപയോഗിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം പി ഡെറിക് ഒബ്രിയാൻ പറഞ്ഞു. 'അടുത്തയാഴ്ച മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുകയാണ്
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യശ്വന്ത സിന്‍ഹയും ദ്രൗപതി മുര്‍മുവുമൊക്കെ നല്ല വ്യക്തികളാണ്. ദ്രൗപതി മുര്‍മു പ്രതിനിധാനം ചെയ്യുന്ന ആശയമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ വനിതാ പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് ദ്രൗപതി മുര്‍മു. അതിനര്‍ഥം അവര്‍ ആദിവാസി വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്നുവെന്നല്ല.
ജൂണ്‍ പതിനാലിനാണ് കേന്ദ്രസര്‍ക്കാര്‍ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. പതിനേഴര വയസ് പ്രായമായ കുട്ടികളെ നാലുവര്‍ഷക്കാലത്തേക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതാണ് അഗ്നിപഥ് പദ്ധതി. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ 'അഗ്നിവീരന്മാര്‍' എന്ന് അറിയപ്പെടും. ഈ വര്‍ഷം ആരംഭിക്കുന്ന പദ്ധതിയില്‍ 46000 പേരെ തുടക്കത്തില്‍ റിക്രൂട്ട് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
സുരേന്ദ്രനും വി മുരളീധരനുളളിടത്തോളം കാലം അടുത്ത തെരഞ്ഞെടുപ്പിലും ബിജെപി നിലംതൊടില്ലെന്ന കാര്യം ഉറപ്പാണ്. പിന്നൊരു ജയശങ്കര്‍. അദ്ദേഹം പാവം അതിന് രാഷ്ട്രീയമൊന്നും അറിയില്ല
രാജ്യത്തെ ഇടതുപക്ഷ മുഖ്യമായി കണ്ടിരുന്ന ഒരു സംസ്ഥാനമായിരുന്നു ത്രിപുര. അവിടെ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. ഇടതുപക്ഷത്തിനെ തകര്‍ക്കാന്‍ ബിജെപി കൂട്ടുപിടിച്ചത് കോണ്‍ഗ്രസിനെയാണ്. ഇപ്പോള്‍ ത്രിപുരയില്‍ കോണ്‍ഗ്രസിന്‍റെ സ്ഥിതിയെന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു
രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കൂടുതല്‍ വിശദകരണം മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന പാര്‍ട്ടി നേതാവുമായ ഉദ്ധവ് താക്കറെ നല്‍കും. ഇന്ത്യയുടെ രാഷ്ട്രപതിയാകാൻ സാധ്യതയുള്ള ആദ്യത്തെ ആദിവാസി വനിതയാണ് ദ്രൗപതി മുർമു. മഹാരാഷ്ട്രയിൽ ധാരാളം ഗോത്രവർഗ്ഗക്കാരുണ്ട്. ആദിവാസി മേഖലകളിൽ നിന്ന് ശിവസേനക്ക് നിരവധി പ്രവര്‍ത്തകരും എം എല്‍ എമാരുമുണ്ട്.
സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ കോണ്‍ഗ്രസിന് സാധിക്കും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്നും ഖിമി റാം പറഞ്ഞു. ഹിമാചൽ പ്രദേശിന്‍റെ ചുമതലയുള്ള രാജീവ് ശുക്ലയാണ് ഖിമിറാമിനെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചത്.
ഡൽഹിക്ക് പുറത്ത് പോകില്ലെന്നും ട്വീറ്റുകൾ നടത്തില്ലെന്നുമുള്ള ഉപാധികളോടെയാണ് സുപ്രിംകോടതി സുബൈറിന് ജാമ്യം അനുവദിച്ചത്. ഡിജിറ്റൽ തെളിവുകളിൽ മാറ്റം വരുത്താൻ ശ്രമിക്കരുതെന്ന നിര്‍ദേശവും ജാമ്യവ്യവസ്ഥയിൽ കോടതി ഉൾപ്പെടുത്തിയിട്ടുണ്ട്. 2018ലെ ഒരു ട്വീറ്റിന്‍റെ പേരിലാണ് സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
നിങ്ങള്‍ക്കും നിങ്ങളുടെ കടകള്‍ക്കും സുരക്ഷ നല്‍കുന്നതിന്‍റെ ഭാഗമായി കയ്യില്‍ ഇപ്പോഴും തോക്കുംകല്ലുകളും കരുതി വെക്കണം. ഹിന്ദു ദൈവങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ നമ്മുക്ക് ചുറ്റും കുറെയധികം ആളുകളുണ്ട്. എന്നാല്‍ മറ്റ് ചില മതവിഭാഗത്തിനെതിരെ സംസാരിച്ചാല്‍ അവര്‍ ആളുകളെ കഴുത്തറുത്ത് കൊലപ്പെടുത്തും.
മുൻ മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ പ്രസ്താവനയിൽ മാപ്പു പറയണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് വി ഡി സതീശന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.വി ഡി സതീശന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും അതിനു തയ്യാറായില്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്നും
കോണ്‍ഗ്രസിലെ 11 എം എല്‍ എമാരില്‍ 9 പേര്‍ രഹസ്യയോഗം ചേര്‍ന്നുവെന്നും അവര്‍ പാര്‍ട്ടി വിടാന്‍ തയ്യാറെടുക്കുകയാണെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഡ്ഗാവ് എം.എല്‍.എ.യും മുന്‍ മുഖ്യമന്ത്രിയുമായ ദിഗംബര്‍ കാമത്താണ് ഗ്രൂപ്പ് നീക്കത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് സൂചന.
രാജ്യത്ത് ബിജെപി- ആര്‍ എസ് എസ് വിരുദ്ധ ശക്തികള്‍ക്കെതിരെ പ്രതിപക്ഷ ശക്തികളെ ഒരുമിച്ച് ചേര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. എല്ലാവരും ഒരുമിച്ച് നിന്നാല്‍ മാത്രമേ ഭരണഘടനയെ സംരക്ഷിച്ച് നിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ആരെ പിന്തുണക്കുന്നു എന്നല്ല എന്തിനാണ് പിന്തുണക്കുന്നതെന്നാണ് കമ്യൂണിസ്റ്റുകാര്‍ ഈ ഘട്ടത്തില്‍ പ്രാധാന്യം നല്‍കുന്നതെന്നും യെച്ചൂരി പറഞ്ഞു.
അടുത്തിടെ ശ്രീനഗറിലെ റിയാസി പട്ടണത്തിൽ വെച്ച് പ്രദേശവാസികള്‍ പിടികൂടിയ ഭീകരരിൽ ഒരാൾ ജമ്മു കശ്മീരിലെ ബി.ജെ.പിയുടെ ന്യൂനപക്ഷ സെല്ലിന്റെ ഭാരവാഹിയാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. അതേസമയം, കേന്ദ്ര സര്‍ക്കരിന്‍റെ അഗ്നിപഥിനെതിരെയും കോണ്‍ഗ്രസ് രാജ്യമാകെ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.
ഡോക്യുമെന്ററി സംവിധായിക ലീന മണിമേഖലയുടെ കാളി പോസ്റ്ററുമായി ബന്ധപ്പെട്ട് ഇന്ത്യാ ടുഡേ കോൺക്ലേവ് ഈസ്റ്റ് 2022-ന്റെ രണ്ടാം ദിനത്തിൽ മഹുവ മൊയ്ത്രയോട് ചോദ്യം ചോദിച്ചിരുന്നു. ഇതിന് മഹുവ കൊടുത്ത മറുപടിയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. തനിക്ക് അറിയാവുന്ന കാളി മാംസാഹാരം കഴിക്കുന്ന മദ്യ സേവ നടത്തുന്ന ദേവതയാണ്.
ഞാന്‍ കാളീദേവിയുടെ ഭക്തയാണ്. ബിജെപിയുടെ അറിവില്ലായ്മ, അവരുടെ ഗുണ്ടകള്‍, പൊലീസ്, ട്രോളുകള്‍. ഒന്നിനെയും എനിക്ക് ഭയമില്ല. സത്യം പറയാന്‍ പിന്നില്‍ മറ്റ് ശക്തികള്‍ വേണമെന്നില്ല'എന്നായിരുന്നു കേസെടുത്തതിനുപിന്നാലെ മഹുവയുടെ പ്രതികരണം.
പ്രതികളെ എന്‍ ഐ എയെയാണ് ചോദ്യം ചെയ്യുന്നത്. കൊലപാതകത്തിലെ മുഖ്യപ്രതികളായ റിയാസ് അഖ്താരി, ഗൗസ് മുഹമ്മദ് എന്നിവർക്ക് പാകിസ്ഥാനിലെ തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് രാജസ്ഥാൻ ഡി.ജി.പി എം. എൽ ലാത്തർ പറഞ്ഞിരുന്നു. ഇക്കാര്യവും എ എന്‍ ഐ അന്വേഷിച്ചു വരികയാണ്.
രജൗരി സ്വദേശിയായ താലിബ് ഹുസൈന്‍ കഴിഞ്ഞ മെയ് 9-നാണ് ബിജെപിയുടെ ജമ്മുവിലെ ഐടി സെല്‍-സോഷ്യല്‍ മീഡിയാ ഇന്‍ ചാര്‍ജായി ചുമതലയേറ്റത്. പാര്‍ട്ടി നേതൃത്വം തന്നെയാണ് ഇയാള്‍ക്ക് ചുമതല നല്‍കിയതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്
ബിജെപിയെ എതിര്‍ക്കുന്നവരെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യുകയെന്നും സിപിഎം-ബിജെപി ധാരണയുളളതിനാലാണ് സിപിഎമ്മിന്റെ നേതാക്കളെ അവര്‍ ചോദ്യം ചെയ്യാത്തതെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. 'കേന്ദ്രസര്‍ക്കാര്‍ ഇ ഡി, സി ബി ഐ പോലുളള ഏജന്‍സികളെ അവര്‍ക്കെതിരെ സംസാരിക്കുന്നവര്‍ക്കെതിരെയാണ് ഉപയോഗിക്കുന്നത്
മുഹമ്മദ് സുബൈറിനെതിരെ ഡല്‍ഹി പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പുതിയതായി എഫ് ഐ ആറില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ക്രിമിനൽ ഗൂഢാലോചന എഫ് ഐ ആറിൽ ചേർത്തതോടെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്‍റെ ഭാഗമായി ഇ ഡിക്കും കേസില്‍ ഇടപെടാന്‍ സാധിക്കുമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബിജെപിയുടെ ദേശിയ ദ്വിദിന എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ ചന്ദ്രശേഖര്‍ റാവൂ എത്തില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ജൽ വിഹാറിൽ ടിആർഎസ് എംപിമാരും എംഎൽഎമാരും സിൻഹയുമായി കൂടിക്കാഴ്ച്ച നടത്തും.
ശിവസേനയിലെ വിമത എം എല്‍ എമാരോട് ദേവേന്ദ്ര ഫഡ്നവിസിന്‍റെ സത്യപ്രതിജ്ഞക്ക് എത്തിയാല്‍ മതിയെന്നാണ് മഹാരാഷ്ട്ര ബി ജെ പി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അസമിലെ ഗുവാഹത്തിയിൽ നിന്നും വിമത എം എൽ എമാർ ഗോവയിലെത്തിയിരുന്നു
ശിവസേനയുടെ നീക്കത്തിനെതിരെ വിമത എം എല്‍ എമാരും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. നിയമ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നിര്‍ദ്ദേശിക്കാന്‍ ഗവർണ്ണർക്ക് അവകാശമുണ്ടെന്നാണ് വിമത എം എല്‍ എമാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. മഹാരാഷ്ട്രയില്‍ നാളെയാണ് വിശ്വാസ വോട്ടെടുപ്പ്
അഗ്നിപഥ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് ആദ്യം മുതല്‍ ശക്തമായി രംഗത്തെത്തിയിരുന്നു. അഗ്നിപഥ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സത്യാഗ്രഹത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മനീഷ് തിവാരിയുടെ പ്രതികരണം
ജനാധിപത്യം, രാഷ്ട്രീയ സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണവും വാദപ്രതിവാദങ്ങളും നടത്തുന്ന അന്താരാഷ്ട്ര അഭിഭാഷക ഗ്രൂപ്പായ ഫ്രീഡം ഹൗസിന്റെ ട്വീറ്റുകള്‍ തടയണം
പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ കോണ്‍ഗ്രസിനെ പങ്കെടുപ്പിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് ടി ആര്‍ എസ് നേതാക്കള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിന്നും വിട്ടു നിന്നത്. എന്നാല്‍ പ്രതിപക്ഷ നിരയിലെ മുതിര്‍ന്ന നേതാക്കളുടെ നിരന്തരമായ ഇടപെടലിന്‍റെ ഭാഗമായാണ് ടി ആര്‍ എസ് യശ്വന്ത് സിന്‍ഹക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.
ഭരണഘടനയുടെ ആമുഖത്തിൽ തിളങ്ങുന്ന വാഗ്ദാനമാണല്ലോ എല്ലാ പൗരന്മാർക്കും നീതി എന്നത്. ആ വാഗ്ദത്ത നീതിക്കു വേണ്ടി ശബ്ദമുയർത്തുന്നതു പോകട്ടെ, സൗമ്യമായി യാചിക്കുന്നതു പോലും സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ കാലത്ത് കുറ്റകൃത്യമായിത്തീരുന്നു! നീതിക്കുവേണ്ടി മുട്ടിയാൽ വീടിന്റെ വാതിൽക്കൽ ഭരണകൂടത്തിന്റെ മുട്ട് കേൾക്കേണ്ടിവരുന്നതാണോ ജനാധിപത്യം
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിലധികമായി സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റ് നടന്നിട്ടില്ല. ഈ സമയത്താണ് ഇത്തരമൊരു പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. ഇത് യുവാക്കളുടെ ഭാവിയെ തന്നെ അനിശ്ചിതത്വത്തിലാക്കും. നാല് വര്‍ഷത്തെ സൈനീക സേവനത്തിനു ശേഷം വെറും 30 ശതമാനം ആളുകള്‍ക്ക് മാത്രമാണ് സൈന്യത്തില്‍ സ്ഥിരമായി ജോലി ലഭിക്കുക
കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 54 മണിക്കൂറാണ് രാഹുൽ ഗാന്ധിയെ ഇ.ഡിയെ ഉപയോഗിച്ചു ചോദ്യം ചെയ്തത്. പ്രതിപക്ഷ നിരയിലെ ഒരു പാട് നേതാക്കളെ ഇ.ഡിയേയും സി.ബി.എയേയും വിട്ട് ബി.ജെ.പി തുറങ്കിലടക്കുന്നു. പിണറായി വിജയനെതിരെ ഇത്രയധികം ആരോപണങ്ങൾ ഉയർന്നിട്ടും ഒരു കേന്ദ്രാന്വേഷണം പോലും വന്നിട്ടില്ല എന്നത് പ്രത്യേകം ഓർക്കണം.
വിമത നേതാവ് എക്നാഥ് ഷിന്‍ഡെ അസമിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ടതായി സൂചനയുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം അസം കോണ്‍ഗ്രസ് നേതാവ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ ഏക്നാഥ് ഷിൻഡേയോട് സംസ്ഥാനം വിട്ടുപോകണമെന്ന് കത്തിലൂടെ നിര്‍ദ്ദേശിച്ചുവെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബൽച്ചി, പരാസ് ബീഘ, ലക്ഷ്മൺ പൂർബാത്ത് തുടങ്ങി രൺവീർ സേനകളും ഭൂമി ഹാർസേനകളും നടത്തിയിട്ടുള്ള കൂട്ടക്കൊലകൾക്ക് പിറകിൽ ആർ എസ് എസായിരുന്നു. രാംകോവിന്ദിനെ രാഷ്ട്രപതിയാക്കി നിർത്തി കൊണ്ടാണ് സമീപവർഷങ്ങളിൽ ഗുജറാത്തിലും യുപിയിലും ഹരിയാനയിലുമെല്ലാം ദളിത് പീഢനങ്ങൾക്ക് ആക്കം കൂട്ടിയിയതും വർധിതമാക്കിയതും മോഡി സർക്കാറാണ്.
ദ്രൗപതി മുർമുവിന് പിന്തുണ നൽകണമെന്ന് ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി പ്രസിഡന്റുമായ നവീൻ പട്നായിക് സംസ്ഥാനത്തെ എല്ലാ എംഎൽഎമാരോടും അഭ്യർത്ഥിച്ചു. പ്രതിപക്ഷ സ്ഥാനാർത്ഥിയെ പിന്താങ്ങിയ ജാർഖണ്ഡ് മുക്തി മോർച്ചയും മുർമുവിന് അനുകൂലമായി നിലപാട് മാറ്റിയേക്കും. ഇതോടെ വിജയം ഉറപ്പാക്കിയിരിക്കുകയാണ് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു.
288 അംഗ മഹാരാഷ്ട്രാ നിയമസഭയില്‍ ശിവസേനയ്ക്ക് 56 പേരുണ്ട്. ഒരാള്‍ മരിച്ചതോടെ ഇത് 55 ആയി. എന്‍.സി.പി.യുടെ രണ്ട് മുതിര്‍ന്ന അംഗങ്ങള്‍ ജയിലില്‍ കഴിയുന്നതിനാല്‍ നിയമസഭയില്‍ നിലവില്‍ 285 അംഗങ്ങളാണുള്ളത്. കേവലഭൂരിപക്ഷത്തിന് 143 അംഗങ്ങളുടെ പിന്തുണയാണ് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടത്.
ഒരു ആദിവാസി ഗോത്ര സമുദായത്തില്‍ പിറന്ന സ്ത്രീ ഇന്ത്യയുടെ ഏറ്റവും ഉന്നതമായ പദവിയില്‍ എത്തുന്നത് അഭിമാനകരമാണ്. എന്നാല്‍ വിവേചനത്തിന്റെയും ഹിംസയുടെയും ഫാഷിസ്റ്റ് മുഖംവെളുപ്പിക്കാന്‍ ഒരു സാമുദായിക ലീലയാടാം എന്നാണ് ബി ജെ പി കരുതുന്നതെങ്കില്‍ ആ കാപട്യം തുറന്നു കാണിക്കപ്പെടണം
പതിനേഴര വയസ് പ്രായമായ കുട്ടികളെ നാലുവര്‍ഷക്കാലത്തേക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ 'അഗ്നിവീരന്മാര്‍' എന്ന് അറിയപ്പെടും. ഈ വര്‍ഷം ആരംഭിക്കുന്ന പദ്ധതിയില്‍ 46000 പേരെ തുടക്കത്തില്‍ റിക്രൂട്ട് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
പ്രധാനമന്ത്രിമാര്‍ക്കോ, രാഷ്ട്രപതിക്കോ, മുഖ്യമന്ത്രിമാര്‍ക്കോ എതിരെ ഇത്തരമോരു ആക്രമണം നടന്നതായി ആര്‍ക്കും അറിവില്ല. എന്നിട്ടും അതിക്രമം നടത്തിയവരെ വെള്ളപൂശാനാണ് കോണ്‍ഗ്രസ് നേതൃത്വവും ഇവിടുത്തെ വലതുപക്ഷ മധ്യമങ്ങളും ശ്രമിച്ചത്. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാനുള്ള നിയമപരമായ ഉത്തരവാദിത്വം പൊലീസും മറ്റ് ഏജൻസികളും നിർവഹിക്കും.
ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങള്‍ പല രീതിയില്‍ ദുരിതം അനുഭവിക്കുകയാണ്. ഈ പ്രശ്നങ്ങള്‍ മറക്കാനാണ് ഇ ഡിയെ മുന്‍ നിര്‍ത്തി ബിജെപി ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്. ഇത്തരം അന്വേഷണ ഏജന്‍സികളെ മാറ്റി നിര്‍ത്തി എതിരാളികളെ രാഷ്ട്രീയമായി തന്നെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കണമെന്നും എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
ജൂൺ ഏഴിന് സത്യേന്ദർ ജെയിനിന്റെയും ഭാര്യ പൂനം ജെയിനിന്റെയും വീടുകളില്‍ ഇ ഡി പരിശോധന നടത്തിയിരുന്നു. അതിനിടെ സത്യേന്ദർ ജെയിനിന്റെ സ്വത്ത് വകകളും ഇ ഡി കണ്ടുകെട്ടി. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് സത്യേന്ദർ ജെയിന് വേണ്ടി കോടതിയില്‍ ഹാജരായത്. സത്യേന്ദർ ജെയിനെതിരെ ഇ ഡിക്ക് തെളിവുകള്‍ ഒന്നും ലഭിച്ചില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചെങ്കിലും കസ്റ്റഡി കാലാവധി നീട്ടുകയായിരുന്നു.
തീവ്രതയാണ് ബിജെപിയുടെ ഉളളടക്കം. ബംഗ്ലാദേശികളെ ചിതലുകളെന്ന് വിളിച്ച അമിത് ഷായ്‌ക്കെതിരെ കടുത്ത വിമര്‍ശനം, സ്ത്രീകള്‍ക്ക് സ്വതന്ത്രരായോ നിയന്ത്രണങ്ങളില്ലാതെയോ കഴിയാനാകില്ല- യോഗി ആദിത്യനാഥ്, ബജറ്റിന് ദിവസങ്ങള്‍ മാത്രം ബാക്കി
ദി വയറിന്റെ ജൂണ്‍ ഏഴിലെ റിപ്പോര്‍ട്ട് പ്രകാരം ലോക്‌സഭയിലും രാജ്യസഭയിലും ബിജെപിക്ക് മുസ്ലീം എംപിമാരുണ്ടാവില്ല. കൂടാതെ 31 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഒരു മുസ്ലീം എം എല്‍ എ പോലുമില്ല.
മുസ്ലീം സമൂഹത്തെ അപരവൽക്കരിക്കുന്ന ഹിന്ദുത്വ വർഗീയ രാഷ്ട്രീയം നാടിന്റെ സാമൂഹിക ഭദ്രത മാത്രമല്ല, സാമ്പത്തിക കെട്ടുറപ്പു കൂടി ഇല്ലാതാക്കുകയാണ്. അവരുടെ തല തിരിഞ്ഞ സാമ്പത്തിക നയങ്ങൾ സൃഷ്ടിക്കുന്ന പ്രയാസങ്ങൾക്കു പുറമേയാണ് ഇത്. അനേക ലക്ഷം ഇന്ത്യക്കാർക്ക് തൊഴിൽ നൽകുകയും നമ്മുടെ സമ്പദ് വ്യവസ്ഥയിലും പുരോഗതിയിലും നിർണായക
ഈ ആവശ്യം മുന്‍ നിര്‍ത്തി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കേണ്ടന്നാണ് പാര്‍ട്ടിയുടെ തീരുമാനം. യു പി യില്‍ നടന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് കോണ്‍ഗ്രസിന് ഏറ്റുവാങ്ങേണ്ടി വന്നത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി നേരിട്ട് പ്രചരണ പരിപാടികള്‍ എകോപ്പിക്കുകയും 50 ശതമാനം
ചോദിക്കാനും പറയാനും ആളില്ലാത്തവരാണ് പീഡിത ജനവിഭാഗങ്ങളെന്ന ചിന്ത സംഘ് പരിവാരങ്ങൾക്ക് വേണ്ട. അടിച്ചമർത്തപ്പെടുന്നവരുടെ നിലവിളി ശബ്ദം കേൾക്കാൻ ലോകത്തിൻ്റെ ഏതെങ്കിലും ഭാഗത്ത് മനസ്സാക്ഷി മരവിക്കാത്ത ആരെങ്കിലുമുണ്ടാകും. ഇ.ഡി ഉൾപ്പടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ അഴിച്ചു വിട്ട് ഇന്ത്യയിലെ പത്രമാധ്യമങ്ങളുടെയും കോൺഗ്രസ് നേതാക്കളുടെയും വായ മൂടിക്കെട്ടാൻ കഴിയുന്നപോലെ നട്ടെല്ലുള്ളവരുടെ തല കുനിയിപ്പിക്കാൻ കഴിയുമെന്ന് കേന്ദ്ര ഭരണകൂടം കരുതേണ്ട.
ബിജെപി വക്താക്കളുടെ നബി വിരുദ്ധ പരാമര്‍ശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം. കഴിഞ്ഞ കുറച്ച് കാലങ്ങളായി സുബ്രഹ്മണ്യന്‍ സ്വാമി ബിജെപിയുടെ കടുത്ത വിമര്‍ശകനാണ്. കശ്മീര്‍ പണ്ഡിറ്റുകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയും സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിരുന്നു.
ബി.ജെ.പി എം.പി പ്രഗ്യ സിങ് ഗാന്ധി വധത്തെ പുകഴ്ത്തിയപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിശബ്ദത രാജ്യത്തെ ഞെട്ടിപ്പിച്ചിരുന്നു. ബിജെപി നേതാക്കന്മാരുടെ ഇത്തരം മൌനാനുവാദം വിദ്വേഷ പ്രചരണം നടത്താന്‍ കൂടുതല്‍ ധൈര്യം പകരുകയാണ് ചെയ്യുന്നത്. ഇന്ത്യയില്‍ വിവിധങ്ങളായ മതങ്ങള്‍ ഉണ്ടെന്നും ഇതിനെ നശിപ്പിക്കാന്‍ ഉന്നതതലത്തില്‍ നിന്നും നല്‍കുന്ന തന്ത്രപരമായ പിന്തുണ രാജ്യത്തെ നശിപ്പിക്കുമെന്നും കെ ടി രാമറാവു പറഞ്ഞു.
വെറുപ്പ് വിദ്വേഷം വളര്‍ത്തുക മാത്രമേ ചെയ്യു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലൂടെ മാത്രമേ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയൂ. ഇന്ത്യയെ ഒന്നിപ്പിക്കേണ്ട സമയമാണിത്'-എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്
ഇന്ത്യയുടെ മതമൈത്രിയേയും വൈവിധ്യത്തെയും തകര്‍ക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നു. ബിജെപിയുടെ ഭരണത്തിനെതിരെ ജനങ്ങള്‍ ശബ്ദമുയര്‍ത്തി തുടങ്ങിയിരിക്കുകയാണ്. അധികം വൈകാതെ ഇത് ഒരു അഭ്യന്തര യുദ്ധമായി മാറും. രാജ്യത്തെ പ്രശ്നത്തിനെതിരെ ജനങ്ങള്‍ ശക്തമായി പ്രതികരിക്കണം. എല്ലാവരും ഒരുമിച്ച് നിന്ന് അഴിമതിക്കെതിരെ പോരാടണമെന്നും നമ്മള്‍ വിജയിക്കുമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു
ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം മുറിവേറ്റ സമുദായങ്ങള്‍ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കുംവേണ്ടി ഞങ്ങള്‍ നിലകൊളളും. കളളക്കേസുകള്‍ ചുമത്തി ഈ സര്‍ക്കാര്‍ ജയിലിലടച്ച മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ദളിതര്‍ക്കുംവേണ്ടി ഞങ്ങള്‍ ശബ്ദമുയര്‍ത്തും.
സാമൂഹിക സൗഹാർദത്തിന്റെ ശക്തനായ വക്താവായിരുന്ന ബസവണ്ണക്കെതിരെ തെറ്റായ വിവരങ്ങള്‍ നല്‍കിയതിനെതിരെ ഒരു കൂട്ടം സന്യാസിമാര്‍ രംഗത്തെത്തിയിരുന്നു. ജാതി വിവേചനത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിയ സാമൂഹിക പരിഷ്ക്കര്‍ത്താവാണ് ബസവണ്ണ. അദ്ദേഹം എല്ലാ മതത്തെയും
കാശ്മീരില്‍ ദിനം പ്രതി ആളുകള്‍ കൊല്ലപ്പെടുകയാണ്. സമാധാനം പുനസ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നത്. എന്നാല്‍ എന്താണ് പരിഹാര മാര്‍ഗമെന്ന് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. കാശ്മീരിനെ ഒരു രാഷ്ട്രീയ മുതലെടുപ്പിന് മാത്രമായി ഉപയോഗിക്കരുത്.
ഈ നാല് പേരും കഴിഞ്ഞ കോണ്‍ഗ്രസ് മന്ത്രിസഭയിലെ റവന്യൂ, ആരോഗ്യം, വ്യവസായം, സാമൂഹിക സംസ്കാരികം എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നവരാണ്. അതേസമയം, കോണ്‍ഗ്രസിനുള്ളില്‍ വിമത ശബ്ദമായി നില്‍ക്കുന്നവരുമായി ചര്‍ച്ച നടത്താന്‍ സുനില്‍ ജാഖറിനെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്. അതിനാല്‍ കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് പോകുമെന്നാണ് സൂചന.
മഹാ വികാസ് അഘാഡിയിലെ ശിവസേന, കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്നിവർക്ക് രാജ്യസഭയിലേക്ക് ഓരോ സീറ്റുകളാണ് ഉള്ളത്. മഹാരാഷ്ട്രയില്‍ നിന്ന് ബിജെപിക്ക് രണ്ട് സീറ്റാണുള്ളത്. എന്നാല്‍ ഇത്തവണ രാജ്യാസഭാ സ്ഥാനാര്‍ഥിയായി ഒരാളെ കൂടി പരിഗണിക്കാന്‍ ബിജെപി തീരുമാനിച്ചു.
കഴിഞ്ഞ മേയ് അഞ്ചിന് ജിഗ്നേഷ് മേവാനിക്ക് മജിസ്ട്രേറ്റ് കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതേതുടര്‍ന്ന് ജിഗ്നേഷ് മേവനിയടക്കമുള്ള നേതാക്കള്‍ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയും സംസ്ഥാനത്ത് വിട്ട് പുറത്ത് പോകരുതെന്ന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയവരാണ് കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ തന്നെയും കൊല്ലാന്‍ ശ്രമിക്കുന്നത്. സമരത്തില്‍ പങ്കെടുത്ത പലരെയും കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നുണ്ട്. എന്നാല്‍ ഒരു രാകേഷ് ടികായത്ത് കൊല്ലപ്പെട്ടാല്‍ ഇതേ ആശയമുള്ള നിരവധിയാളുകള്‍ കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തും - രാകേഷ് ടികായത്ത് പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഭാഗം ജനങ്ങളെ അവരുടെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയാണ് അയാള്‍ ചെയ്തത്. ഇത് ജാതീയതയെ വീണ്ടും പ്രോത്സാഹിപ്പിക്കുന്നതിനുമാത്രമേ ഉതകുകയുളളു. ഇനിയാരും ജാതീയ അധിക്ഷേപങ്ങള്‍ നടത്താന്‍ അണ്ണാമലെക്കെതിരെ കേസെടുക്കുക തന്നെ വേണം
കശ്മീരില്‍ സാധാരണ ജനങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടി വരുമ്പോള്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ബിജെപിയില്‍ പടയൊരുക്കം. കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ച് പേരെയാണ് കശ്മീരില്‍ ഭീകര്‍ കൊലപ്പെടുത്തിയത്. ഇത് അഭ്യന്തര വകുപ്പിന്‍റെ വീഴ്ചയായാണ് ബിജെപി ക്യാമ്പുകള്‍ പോലും വിലയിരുത്തുന്നത്. അമിത് ഷാക്കെതിരെ പരസ്യമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തി.
ജനപിന്തുണയ്‌ക്കോ ജനതാൽപ്പര്യത്തിനോ ആനുപാതികമല്ലാതെ 10 വര്ഷം BJP യ്ക്ക് വിഷ്വൽ മീഡിയ നൽകിയ സ്‌പേസിന്റെ നോർമ്മലൈസേഷൻ ആണ് മനോരമ ഉൾപ്പെടെ മുഖ്യധാരാ മാധ്യമങ്ങൾ ശ്രമിക്കുന്നത്
പ്രസംഗം അപകീര്‍ത്തികരമാണെന്ന് വാദിക്കാന്‍ സാധിക്കും. എന്നാല്‍ ഇത് തീവ്രവാദ പ്രവർത്തനത്തിന് തുല്യമാകില്ലെന്ന് ജസ്റ്റിസുമാരായ സിദ്ധാർത്ഥ് മൃദുൽ, രജനീഷ് ഭട്നഗർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ജൂലൈ 4ന് ഹര്‍ജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ബിൽ രാജ്യസഭയിൽ ബിജെപി എംപി രാകേഷ് സിൻഹ കൊണ്ടുവന്നിരുന്നു. പാർലമെന്റിൽ ആദ്യമായാണ് ജനസംഖ്യാ നിയന്ത്രണ ബിൽ ചർച്ച ചെയ്യുന്നത്. ജനസംഖ്യ വര്‍ധനവ് രാജ്യത്തിന്‍റെ വളര്‍ച്ചയെ കാര്യമായി ബാധിക്കുന്നുണ്ട്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട നിയമം പാസാക്കാന്‍ എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണം. ജനസംഖ്യ നിയന്ത്രണാതീതമായി വര്‍ധിച്ചാല്‍
നെഹ്റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി മാത്രമല്ല. അദ്ദേഹം ആധുനിക ഇന്ത്യയുടെ ശില്പി കൂടിയാണ്. അദ്ദേഹത്തിന്‍റെ സംഭാവനകളെ എങ്ങനെയാണ് രാജ്യത്തിന് മറക്കാന്‍ സാധിക്കുക. സ്വാതന്ത്ര്യ സമരത്തിനായി നെഹ്‌റു നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ രാജ്യത്തിന് വേണ്ടി സവര്‍ക്കര്‍ നല്‍കിയ സംഭാവനകള്‍ ആര്‍ക്കും അറിയില്ല. അദ്ദേഹം സ്വാതന്ത്ര്യ സമര സേനാനിയായിരുന്നില്ല.
രാജ്യസഭയിലേക്ക് 12 എംപിമാരെ നോമിനേറ്റ് ചെയ്യാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്. നിലവിൽ നോമിനേറ്റഡ് വിഭാഗത്തിൽ ഏഴ് ഒഴിവുകളാണുള്ളത്. ഏഴ് സീറ്റില്‍ ഒരെണ്ണം മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ക്ക് കൊടുക്കാനാണ് ബിജെപിയുടെ നീക്കമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തങ്ങളുടെ രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകൊണ്ട് ബിജെപി പുറത്തുവിട്ട പട്ടികയില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ കര്‍ണാടകയില്‍നിന്നും വ്യവസായ വാണിജ്യകാര്യ മന്ത്രി പിയൂഷ് ഗോയല്‍ മഹാരാഷ്ട്രയില്‍നിന്നുമാണ് മത്സരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങ് പ്രഖ്യാപിച്ച പട്ടികപ്രകാരം ബിജെപിക്ക് ഇത്തവണ ഏറ്റവും കൂടുതല്‍ രാജ്യസഭാ അംഗങ്ങളെ ലഭിക്കുക ഉത്തര്‍ പ്രദേശില്‍ നിന്നാണ്
ദേശീയ ചാനലായ ടൈംസ് നൗവില്‍ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് നടന്ന സംവാദത്തിലായിരുന്നു നുപൂര്‍ ശര്‍മ്മയുടെ വിവാദ പരാമര്‍ശം. നുപൂര്‍ ശര്‍മ്മ ചര്‍ച്ചക്കിടെ പ്രവാചകന്‍ മുഹമ്മദിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും കുറിച്ച് മോശം പരാമര്‍ശം നടത്തുകയായിരുന്നു
ഒ.ബി.സി സംവരണത്തിന് സുപ്രീം കോടതിയിൽ നിന്ന് എങ്ങനെയാണ് ഇളവ് ലഭിച്ചതെന്ന് എന്നത് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോകുകയും അവിടെ വെച്ച് ഒരാളുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ സംസ്ഥാനത്തിന് ഒബിസി സംവരണത്തിന് അനുമതി ലഭിച്ചു
സോണിയാഗാന്ധിയെ 'സ്നേഹവും കൃപയുമുള്ളവൾ' എന്നാണ് കപിൽ സിബൽ വിശേഷിപ്പിച്ചത്. കോൺഗ്രസുകാരനല്ലാത്ത തനിക്ക് ഭൂതകാലത്തെക്കുറിച്ച് അഭിപ്രായം പറയാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ കപിൽ നവോന്മേഷത്തോടെ ദേശീയ ശക്തിയായി മാറാൻ കോൺഗ്രസിന് കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
ഞാന്‍ ബിജെപിയില്‍ ചേര്‍ന്നത് ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനാണ്. ബിജെപിക്കുവേണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചെങ്കിലും ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ അവര്‍ എന്നെ അനുവദിച്ചില്ല. അതെന്നെ അസ്വസ്തനാക്കി.
ഒരു രാഷ്ട്രത്തിന്‍റെ നിലനില്പിന്‍റെ അടിസ്ഥാനങ്ങളിലൊന്ന് നിയമവാഴ്ചയാണ്. പണ്ടുകാലത്ത് മനുഷ്യർ തമ്മിൽ ഉണ്ടാവുന്ന തർക്കങ്ങൾക്കും മത്സരങ്ങൾക്കും നേരിട്ട് അല്ലെങ്കിൽ ആളെ വച്ച് വെട്ടിയും കുത്തിയും ജയിക്കുന്നവനു വിജയം എന്ന നീതി ആയിരുന്നു. അതിൽ നിന്ന് പുരോഗമിച്ചതാണ് രാഷ്ട്രവ്യവസ്ഥ.
പണപ്പെരുപ്പവും തൊഴിലില്ലായ്മയുമുള്‍പ്പെടെയുളള പ്രശ്‌നങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ബിജെപി വാരാണസിയിലെ ഗ്യാന്‍വാപി പളളിയുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാക്കുന്നതെന്ന് ശരത് പവാര്‍ നേരത്തെ പറഞ്ഞിരുന്നു
കോണ്‍ഗ്രസ് ഇപ്പോള്‍ ഒരു കൂട്ടം ചങ്ങാതിമാരുടെ ഒരു കൂട്ടമായി മാറിയിരിക്കുകയാണെന്നാണ് ബിജെപിയില്‍ ചേര്‍ന്നയുടന്‍ തന്നെ സുനില്‍ ജാഖര്‍ ആരോപിച്ചത്. പാര്‍ട്ടി നേതൃത്വം പഞ്ചാബിലെ ജനങ്ങളെ ഓരോ വിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ ശതമാനമാക്കി മാറ്റി. കൂടാതെ ജാതി നോക്കി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്.
എന്നാല്‍ ഇത്തവണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 20 സീറ്റ് ഉണ്ടായിരുന്ന ഇടതു മുന്നണിക്ക് 24 സീറ്റുകളില്‍ വിജയം നേടാനായി. എന്നാല്‍ 16 സീറ്റുകൾ ഉണ്ടായിരുന്ന യുഡിഎഫിന് 4 വാർഡുകൾ നഷ്ടമായി. കൊറ്റനാടിലും മുഴപ്പിലങ്ങാട് പഞ്ചായത്തിലും ഇടത് മുന്നണി ഭരണം നിലനിർത്തി. നെടുമ്പാശേരി പഞ്ചായത്തിലെ 17 -ാം വാർഡ് യുഡിഎഫ് തന്നെ നേടിയതോടെ പ്രതിസന്ധിയിലായിരുന്ന പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിർത്തി.
കോൺഗ്രസ് പാർട്ടിയിൽ നിന്നും സ്ഥാനമൊഴിയാനുള്ള ധൈര്യം ഞാൻ സംഭരിക്കുകയാണ്. എന്റെ തീരുമാനത്തെ സഹപ്രവർത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചെങ്കിലും ഗുജറാത്തിന് വേണ്ടി ക്രിയാത്മകമായി ഇടപെടാന്‍ എനിക്ക് സാധിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കുള്ള രാജിക്കത്ത് പങ്കുവെച്ച് ഹാർദിക് പട്ടേൽ ട്വിറ്റർ പോസ്റ്റിൽ കുറിച്ചു.
ബിജെപി കലാപങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. സംസ്ഥാനത്ത് ഇതുവരെ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ ആര്‍ എസ് എസ് -ബിജെപി പ്രവര്‍ത്തകരാണ്. കാലാപത്തിന്‍റെ ഉത്തരവാദിത്വം കോണ്ഗ്രസിന്റെ
ബിജെപി ഇപ്പോള്‍ സംസാരിക്കുന്നതും തകര്‍ക്കാന്‍ ശ്രമിക്കുന്നതും കോൺഗ്രസിനെയും അതിന്റെ നേതാക്കളെയും പ്രവർത്തകരെയും മാത്രമാണ്. ബിജെപി വിരുദ്ധ പക്ഷത്ത് പ്രാദേശിക പാർട്ടികൾ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ടെന്ന് അവര്‍ക്ക് അറിയാഞ്ഞിട്ടല്ല. ഇന്ത്യയെ ഒറ്റക്കെട്ടായി നിര്‍ത്തി ബിജെപിയെ പരാജയപ്പെടുത്താൻ തക്ക ശേഷിഷിയുള്ള പ്രത്യയശാസ്ത്രപരമായ അടിത്തറ പ്രാദേശിക പാർട്ടികൾക്കില്ലെന്ന് ബിജെപിക്കും ആർഎസ്എസിനും അറിയാം' - രാഹുല്‍ ഗാന്ധി പറഞ്ഞു.
എഴുത്തുകാരന്‍ രോഹിത് ചക്ര തീര്‍ഥയുടെ നേതൃത്വത്തിലുള്ള പുസ്തക പരിഷ്കരണ കമ്മറ്റിയാണ് പാഠപുസ്തകത്തില്‍ ഹെഡ്ഗേവാറുടെ പ്രസംഗം ഉള്‍പ്പെടുത്താനും നേരെത്തെ മുതലുള്ള ചില പാഠഭാഗങ്ങള്‍ ഒഴിവാക്കാനും നിര്‍ദ്ദേശം നല്‍കിയത്. ഇത്തരമൊരു തീരുമാനം കൈകൊള്ളാന്‍ ഒരു പാര്‍ട്ടിയും തന്‍റെമേല്‍ സമ്മര്‍ദ്ദം ചൊലുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും ഹെഡ്ഗേവാറെ ഒരു എഴുത്തുകാരന്‍ എന്ന രീതിയിലാണ്
ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികള്‍ താമസിച്ചിരുന്ന മുംബൈയിലെ ഇരുപതോളം സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ ഐ എ റെയ്ഡുകള്‍ നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉദ്ദവ് താക്കറെയുടെ പ്രതികരണം.
തുടര്‍ന്നാണ് ന്യൂനപക്ഷങ്ങള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളില്‍ ഒഴിപ്പിക്കലിനും തകര്‍ക്കലിനും ഉത്സാഹംകാണിക്കുന്ന ബിജെപിയുടെ ഡല്‍ഹി അധ്യക്ഷന്റെ വീട് കയ്യേറ്റ ഭൂമിയിലാണെന്ന് ആം ആദ്മി ആരോപിച്ചത്
പോയി ഗവേഷണം ചെയ്യൂ. എം എയും പിഎച്ച്ഡിയും എടുക്കു. അതിനുശേഷം ഇത്തരത്തിലുളള വിഷയങ്ങളുമായി കോടതിയെ സമീപിച്ചാല്‍ മതി. ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്നതിന് ആരെങ്കിലും തടസം നിന്നാല്‍ ഞങ്ങളുടെ അടുത്തേക്ക് വരൂ'- എന്നായിരുന്നു കോടതി ഹര്‍ജിക്കാരനോട് പറഞ്ഞത്
പണ്ഡിറ്റ് നെഹ്‌റുവിന് ചെയ്യാന്‍ കഴിയാത്തത് നിലവിലെ സര്‍ക്കാര്‍ ചെയ്യുന്നു എന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞത്. താങ്കള്‍ പറഞ്ഞത് ശരിയാണ് സര്‍. നെഹ്‌റുവിന് കോടതിയില്‍ കളളം പറയാന്‍ സാധിച്ചിട്ടില്ല
യുവമോർച്ചയുടെ ദേശീയ പ്രവർത്തക സമിതി സമ്മേളനത്തിൽ രാഹുല്‍ ദ്രാവിഡ് പങ്കെടുക്കുമെന്ന് ബി.ജെ.പി ധർമശാല എം.എൽ.എ വിശാൽ നെഹ്‌റിയയാണ് അറിയിച്ചത്. രാഹുല്‍ ദ്രാവിഡിന്‍റെ പങ്കാളിത്തം യുവാക്കള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും കായിക രംഗത്ത് മാത്രമല്ല, മറ്റ് പല മേഖലകളിലും യുവാള്‍ക്ക് കഴിവ് തെളിയിക്കാന്‍ ഇതൊരു അവസരമാകുമെന്നാണ് വിശാല്‍ നെഹ്റിയ പറഞ്ഞത്. ഇതിനെതിരെയാണ് ദ്രാവിഡിന്‍റെ പ്രതികരണം.
കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബിജെപി പോരാടും.
ബിജെപിയുടെ യുവജന വിഭാഗത്തിന്റെ ദേശീയ സെക്രട്ടറിയാണ് ബഗ്ഗ. കേജരിവാളിനെ ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് ബഗ്ഗ സാമൂഹിക മാധ്യമത്തില്‍ കുറിച്ചത്. വധഭീഷണി മുഴക്കിയ ബഗ്ഗക്കെതിരെ പരാതി ലഭിച്ച പഞ്ചാബ് പൊലീസ് ഡല്‍ഹിയിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്
ഇലക്ട്രിക് മീറ്റർ, വാട്ടർ പമ്പ്, പൈപ്പുകൾ, പ്രാർത്ഥനാ കേന്ദ്രവുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയാണ് മോഷണം പോയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 448, 295 (എ), 427, 379 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ നവാസ് ഷെരീഫിന്റെ മകളുടെ പിറന്നാളിന് ക്ഷണിക്കപ്പെടാതെ കേക്ക് മുറിക്കാന്‍ പാക്കിസ്ഥാനിലേക്ക് പോയതല്ല. രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ സുഹൃത്തായ മാധ്യമപ്രവര്‍ത്തകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് നേപ്പാളിലേക്ക് പോയത്
കയ്യോടെയും ബ്രാഹ്മണ്യത്തിൻ്റെ ധർമശാസ്ത്രങ്ങളും ജ്യോതിഷവും മന്ത്രവാദവുമൊക്കെ പാഠ്യപദ്ധതിയുടെ ഭാഗമായി കൊണ്ടിരിക്കുന്ന കടുത്ത ഹിന്ദുത്വവൽക്കരണത്തിൻ്റെ കാലത്താണ് ന്യൂനപക്ഷ അവകാശങ്ങളെ തള്ളിക്കൊണ്ട് അവരുടെ കോളേജുകളിൽ മതപഠനം നിഷിദ്ധമാക്കണമെന്ന തീരുമാനവുമായി ബിജെപിയുടെ സംസ്ഥാന സർക്കാർ രംഗത്ത് വന്നിരിക്കുന്നതെന്ന് കെ ടി കുഞ്ഞിക്കണ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ലക്ഷദ്വീപിലെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ മാംസാഹാരം ഉള്‍പ്പെടുത്താന്‍ സുപ്രിം കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, എ എസ് ബൊപ്പണ്ണ എന്നിവടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്
വെറുപ്പിന്റെ രാഷ്ട്രീയമാണ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അരങ്ങേറുന്നത്. ഗുജറാത്ത്, ആസാം, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിരവധി അക്രമങ്ങളാണ് മുസ്ലീങ്ങള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റ് ചെയ്ത കേസില്‍ അസം കോടതി ജാമ്യം അനുവദിച്ച് നിമിഷങ്ങള്‍ക്കുളളിലാണ് ജിഗ്നേഷ് മേവാനിയെ അസം പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. "ഇത് ബിജെപിയുടേയും ആര്‍ എസ് എസിന്റെയും ഗൂഢാലോചനയുടെ ഭാഗമാണ്. എന്റെ പ്രതിഛായ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം.
ഏക സിവില്‍ കോഡിന്‍റെ കരട് തയ്യാറാക്കാന്‍ സംസ്ഥാനത്ത് ഒരു ഉന്നതതല കമ്മിറ്റി രൂപീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. സംസ്ഥാനത്തെ സാമുദായിക ഐക്യം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും ഉത്തരാഖണ്ഡില്‍ ഏക സിവിൽ കോഡ് നടപ്പിലായാല്‍ മറ്റ് സംസ്ഥാനങ്ങളും ഇത് പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുപിയും ഹിമാചല്‍പ്രദേശും ഈ ആശയത്തെ അംഗീകരിക്കുന്നുണ്ടെന്നും ധാമി കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ ഉരുക്കുകോട്ടയായ ബോചഹാനില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ തേജസ്വി യാദവിന്‍റെ പാര്‍ട്ടി ഉജ്വല വിജയം നേടിയതിന്റെ അമ്പരപ്പ് ഇനിയും ബിജെപി ക്യാബുകളെ വിട്ടുപോയിട്ടില്ല. നിതീഷ് കുമാറാണ് മുഖ്യമന്ത്രിയെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുനേടി ഏറ്റവുംവലിയ ഒറ്റകക്ഷിയായത് ബിജെപിയാണ്
അതേസമയം, ബിജെപിയിലേയ്‌ക്ക് പോകുമോ എന്ന് ഇന്നലെ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഗുജറാത്തിനെ മുന്നോട്ട് നയിക്കലാണ് പ്രധാനമെന്നും തന്നെ കെജ്‌രിവാളും ബിജെപിയുമായും പലരും ബന്ധപ്പെടുത്തുന്നുണ്ടെന്നും എല്ലാ വഴികളും തുറന്നു കിടക്കുകയാണെന്നുമായിരുന്നു ഹര്‍ദ്ദികിന്‍റെ പ്രതികരണം
നവംബര്‍ 26 മോദി സര്‍ക്കാര്‍ ഭരണഘടനാദിനമായി ആചരിക്കാന്‍തുടങ്ങി. ഭരണഘടനയോട് തെല്ലും കൂറ് പുലര്‍ത്താതെ, ഓരോ ഭരണഘടനാ സ്ഥാപനങ്ങളെയും ഷണ്ഡീകരിക്കുന്ന പ്രവര്‍ത്തനവും ഒപ്പം നടത്തുന്നുണ്ട്. എന്തൊരു കാപട്യമാണ് അവര്‍ കാണിക്കുന്നത്
എല്ലാവർക്കും തുല്യമായ അവസരങ്ങൾ ലഭിക്കണമെന്നാണ് ഭരണഘടന നിര്‍ദ്ദേശിക്കുന്നത്. എല്ലാവരും ഇതിനായാണ് പരിശ്രമിക്കേണ്ടത്. തെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ച തുക ആരുടെയും ബാങ്ക് അക്കൗണ്ടില്‍ വന്നതായി അറിയില്ല. തൊഴിലില്ലായ്മ പരിഹരിക്കുമെന്ന വാഗ്ദാനം ഇപ്പോഴും അതേപടി തന്നെ തുടരുകയാണ്. കര്‍ഷകര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കിയവര്‍ അതും പാലിക്കുന്നില്ല
കേരളത്തിൽ കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ കൊടകരയിൽ നിന്നും പിടിച്ച BJP യുടെ കുഴൽപണം എത്തിയത് കർണാടകയിൽ നിന്നാണ്... ഞാൻ മത്സരിച്ച തൃശൂർ ഉൾപ്പടെ മണ്ഡലങ്ങളിൽ കോടിക്കണക്കിനു കുഴൽ പണം ആണ് BJP ഒഴുക്കിയത്.. കർണാടക സർക്കാർ കേരളത്തിലെ BJP യുടെ അഴിമതി പണ വിതരണ കേന്ദ്രം ആണ്.
അതിനെതിരെയും കേരളീയ സമൂഹത്തില്‍ നിന്നും രൂക്ഷമായ പ്രതികരണമാണ് ഉയര്‍ന്നുവരുന്നത്. കാലിൽ നമസ്കരിപ്പിച്ചിട്ട് കൈയിൽ കൊടുത്ത പണത്തെ വിഷുക്കൈനീട്ടം എന്ന് പറയരുതെന്നും തൻപ്രമാണിത്തത്തിന്‍റെയും ആണധികാരത്തിന്‍റെയും ഉത്തമ മാതൃകയാണതെന്നും കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു.
4 കോടിയുടെ ബില്ല് പാസാകാന്‍ നാല്‍പ്പത് ശതമാനം കമ്മീഷന്‍ മന്ത്രി ഈശ്വരപ്പ ആവശ്യപ്പെട്ടുവെന്നായിരുന്നു കരാറുകാരനായ സന്തോഷിന്‍റെ വെളിപ്പെടുത്തല്‍. മന്ത്രിക്ക് എതിരെ കേന്ദ്രഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ്ങിനെ കണ്ട് പരാതി നല്‍കാനുള്ള തയാറെടുപ്പിലായിരുന്നു സന്തോഷ്.
മറ്റ് ഭാഷകള്‍ അറിഞ്ഞിരിക്കുന്നതും കൈകാര്യം ചെയ്യാന്‍ പഠിക്കുന്നതും നല്ലതാണ്. എന്നാൽ തമിഴിന് പകരം ഹിന്ദിയോ മറ്റ് ഏതെങ്കിലും ഭാഷയോ കൊണ്ടുവരുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ പറഞ്ഞു. ഏറ്റവും പഴക്കമുള്ള ഭാഷയാണ് തമിഴ്.
2014-ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം പല പാർട്ടികളുടെയും നേതൃത്വത്തില്‍ പ്രതിപക്ഷ മുന്നണിക്കായി ശ്രമങ്ങള്‍ നടത്തിയിരുന്നു. പശ്ചിമ ബംഗാളില്‍ നിന്ന് മമതാ ബാനർജിയും തമിഴ് നാട്ടില്‍ നിന്ന് സ്റ്റാലിനും കേരളത്തില്‍ നിന്ന് പിണറായി വിജയനും മഹാരാഷ്ട്രയില്‍ നിന്ന് ഉദ്ദവ് താക്കറെയുമെല്ലാം ബിജെപിക്കെതിരെ ഒരു മൂന്നാം ബദല്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് പലതവണ സംസാരിച്ചിട്ടുണ്ട്
പ്രിയ സുരേഷ് ഗോപീ, അങ്ങ് കാലിൽ നമസ്കരിപ്പിച്ചിട്ട് കയ്യിൽ കൊടുത്ത ആ പണത്തെ വിഷു കൈനീട്ടം എന്ന് പറയരുത്, സിനിമ ലൊക്കേഷനിൽ മറ്റോ ആണെന്ന് കരുതിയോ? തൻ പ്രമാണിത്തതിന്റെയും ആണധികാരത്തിന്റെയും ഉത്തമ മാതൃകയായിട്ടാണ് താങ്കൾ അവിടെ നടന്ന ആ ചടങ്ങ് നിർവഹിച്ചത്.
ഏതെങ്കിലും ഒരു മുസ്ലീം യുവാവ് ഒരു ഹിന്ദു പെണ്‍കുട്ടിയെ അനാവശ്യമായി സമീപിച്ചാല്‍ അവന്റെ അമ്മയെയും പെങ്ങളെയുമടക്കം എല്ലാ മുസ്ലീം സ്ത്രീകളെയും പരസ്യമായി ബലാത്സംഗം ചെയ്യും' എന്നായിരുന്നു ഇയാള്‍ ആള്‍ക്കൂട്ടത്തോട് പറഞ്ഞത്
ചെന്നൈ വെസ്റ്റ് മാമ്പലത്ത് സ്ഥിതി ചെയ്യുന്ന അയോധ്യാ മണ്ഡപം കഴിഞ്ഞ ദിവസമാണ് ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത്. മണ്ഡപത്തിന്റെ നടത്തിപ്പ് ചുമതല വഹിച്ചിരുന്ന ശ്രീരാമ സമാജം സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തളളിയതോടെയാണ് ദേവസ്വം വകുപ്പ് മണ്ഡപം ഏറ്റെടുത്തത്
ഹിന്ദുക്കളും മുസ്ലീങ്ങളുമെല്ലാം ഒരമ്മ പെറ്റ മക്കളെപ്പോലെ ജീവിക്കുന്നത് കാണാനാണ് എനിക്ക് ആഗ്രഹം. പക്ഷേ ചില കുബുദ്ധികള്‍ അതിന് എതിരുനില്‍ക്കുകയാണ്. അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇത്തരം വര്‍ഗീയ അക്രമങ്ങള്‍ നടത്തുന്നവരോട് എനിക്ക് പറയാനുളളത് ഇതാണ്, ഇനിയെങ്കിലും ഇത്തരം അസുഖകരമായ സംഭവങ്ങള്‍ ഉണ്ടാകരുത്. നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടവരാണ്'-യെദ്യൂരപ്പ പറഞ്ഞു.
രാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ബിജെപി എന്തുവിഷയം രാഷ്ട്രീയായുധമാക്കിയേനേ എന്ന് ഞാന്‍ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്. അവര്‍ക്ക് സംസാരിക്കാന്‍ കാര്യമായ മറ്റ് വിഷയങ്ങളൊന്നുമില്ല. അതുകൊണ്ടാണ് അവര്‍ മതങ്ങളെക്കുറിച്ച് സംസാരിച്ച് വെറുപ്പ് പടര്‍ത്തുന്നത്.
2017 രാഷ്ട്രപതി പദത്തിലെത്തിയ രാം നാഥ് കോവിന്ദിന്‍റെ കാലാവധി അടുത്ത ജൂലായില്‍ അവസാനിക്കുന്ന മുറയ്ക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ ഉപരാഷ്ട്രപതിയായ വെങ്കയ്യ നായിഡു തന്നെയാണ് ബിജെപിയുടെ പ്രഥമ പരിഗണന എന്നാണ് റിപ്പോര്‍ട്ട്. മുന്‍ കേന്ദ്രമന്ത്രിയും
കാശ്മീരിലെ നേതാക്കളെയെല്ലാം കേന്ദ്രസര്‍ക്കാര്‍ ഓരോ കാരണങ്ങള്‍ പറഞ്ഞു കേസുകളില്‍പ്പെടുത്തുകയാണ്. മുന്‍മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മാതാവും മുന്‍കേന്ദ്ര ആഭ്യന്ത്രമന്ത്രി മുഫ്തി മുഹമ്മദ് സൈദിന്റെ ഭാര്യയുമായ ഗുള്‍ഷനെ പോലും ഇ.ഡി. അന്വേഷണത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തരമായി പീഡിപ്പിക്കുകയാണ്.
രാജ്യത്തെ ജനങ്ങളെ വിഭജിച്ച് നേട്ടം കൊയ്യുക എന്നതാണ് ബിജെപിയുടെ വഴി. ഹലാല്‍, ഹിജാബ് തുടങ്ങിയവയാണ് അതിനായി അവര്‍ ഉപയോഗപ്പെടുത്തുന്നത്. മതനിരപേക്ഷ സഖ്യം രൂപപ്പെടുത്തേണ്ടതുണ്ട്. അത്തരത്തില്‍ രൂപം കൊള്ളുന്ന മതനിരപേക്ഷ സഖ്യത്തില്‍ ഉണ്ടാകുമോ എന്ന് കോണ്‍ഗ്രസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് നേതാക്കളെപ്പോലും വില്‍ക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്- യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
138 ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില നിരന്തരമായി ഉയരുകയാണ്. കഴിഞ്ഞ 15 ദിവസത്തിനിടെ ഒരു ലിറ്റര്‍ പെട്രോളിന് കൂട്ടിയത് 10.89 രൂപയാണ്. ഡീസലിന് 10.52 രൂപയും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് തുടരെ ഇന്ധനവില വര്‍ധിക്കുന്നത്.
കേന്ദ്രത്തിലേത് ഫാഷിസ്റ്റ് സർക്കാരാണോ എന്നതു സംബന്ധിച്ച് ഭാഷാശാസ്ത്രപരമോ സൈദ്ധാദ്ധികനിർവചനം എന്ന രൂപത്തിലുള്ളതോ ആയ തർക്കം ആവശ്യമുണ്ടെന്ന് സിപിഎം കരുതുന്നില്ല. യഥാര്‍ത്ഥ 'ഫാഷിസ്റ്റ്' സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെങ്കില്‍ എനിക്കു സംസാരിക്കാനോ അത് നിങ്ങൾക്കു റെക്കോർഡ് ചെയ്യാനോ അത് നിങ്ങളുടെ ടെലിവിഷൻ ചാനലിൽ പ്രക്ഷേപണം ചെയ്യാനോ സാധിക്കില്ല.
കേരളത്തിന്റെ വികസനത്തിന് ഏറെ പ്രധാനമായിട്ടുള്ളതാണ് പശ്ചാത്തല സൗകര്യവികസനം. കേരളത്തിന്‍റെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച കെ റെയില്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരാഭാസം നടത്തി ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാവുമോയെന്ന പരിശ്രമവും ഇതിന്റെ ഭാഗമായി നടന്നുവരികയാണ്. കേന്ദ്രസര്‍ക്കാര്‍ ദിനം പ്രതി ഇന്ധന വില വര്‍ധിപ്പിക്കുകയാണ്
ജവഹര്‍ലാല്‍ നെഹ്‌റു ഒരു ഉദാഹരണമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അടല്‍ ബിഹാരി വാജ്‌പേയി പരാജയപ്പെട്ടപ്പോഴും നെഹ്‌റു അദ്ദേഹത്തോട് ബഹുമാനത്തോടെയാണ് പെരുമാറിയത്. അതിനാല്‍ ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ പങ്ക് വളരെ വലുതാണ്'-നിതിന്‍ ഗഡ്കരി പറഞ്ഞു.
ദി കശ്മീര്‍ ഫയല്‍സ് ഇതുവരെ 200 കോടി കളക്ഷന്‍ നേടിയിട്ടുണ്ട്. കശ്മീരി പണ്ഡിറ്റുകള്‍ നേരിട്ട ദുരിതംവെച്ച് ബിജെപി പണമുണ്ടാക്കുകയാണ്. ഈ കുറ്റകൃത്യം രാജ്യത്തെ ജനങ്ങള്‍ ഒരിക്കലും പൊറുക്കില്ല
കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന മതനിരപേക്ഷ സെമിനാറുകളില്‍ ക്ഷണിച്ചാൽ പങ്കെടുക്കാൻ ഞങ്ങള്‍ തയ്യാറാണ്. മുന്‍പ് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഇത്തരം സെമിനാറുകളില്‍ ഞങ്ങള്‍ പങ്കെടുത്തിട്ടുമുണ്ട്. അപ്പോൾ പിന്നെ ഇപ്പോഴത്തെ വിലക്കുകൊണ്ട് കോൺഗ്രസ്സ് എന്താണ് ഉന്നം വെക്കുന്നത്?
ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് തങ്ങളെന്ന് ബിജെപി പറയുന്നുണ്ട്. എന്നിട്ടും ആം ആദ്മി പോലെ ചെറിയൊരു പാര്‍ട്ടിയെയും ഡല്‍ഹിയിലെ ചെറിയ തദ്ദേശ തെരഞ്ഞെടുപ്പിനെയും അവര്‍ ഭയപ്പെടുന്നു.
കഴിഞ്ഞ നിയമസമ്മേളനത്തിലാണ് നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനെതിരെ ബിജെപി സര്‍ക്കാര്‍ ബില്ല് പാസാക്കിയത്. പ്രായപൂർത്തിയാകാത്തവരേയോ പട്ടിക വർഗത്തിൽപ്പെട്ടവരെയോ മതപരിവർത്തനം ചെയ്താൽ അഞ്ച് വർഷത്തിൽ കുറയാത്ത തടവ് ലഭിക്കും. അത് പത്ത് വർഷം വരെ നീണ്ടേക്കാം. കൂടാതെ മൂന്ന് ലക്ഷം രൂപ പിഴയും ലഭിക്കുമെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്.
ഉത്തര്‍പ്രദേശിലെ മഥുരയിലാണ് പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം മുസ്ലീം യുവാവിനെ മര്‍ദ്ദിച്ചത്. മൃഗങ്ങളുടെ ശരീരമുള്‍പ്പെടെയുളള മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന വണ്ടിയുടെ ഡ്രൈവറായ അമീറിനെയാണ് തീവ്ര ഹിന്ദുത്വവാദികള്‍ ആക്രമിച്ചത്
ബിജെപിക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ തെളിയിച്ചു. അവരുടെ വോട്ടുകളിലുണ്ടായ ഇടിവ് തുടരും. പകുതിയോളം കളളത്തരങ്ങള്‍ തുടച്ചുനീക്കപ്പെട്ടു. ബാക്കിയുളളവയും വൈകാതെ പോകും. ഞങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടിയുളള പോരാട്ടം തുടരും.-അഖിലേഷ് യാദവ് പറഞ്ഞു
സീ തമിഴിലിലെ ജൂനിയര്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന പരിപാടിയിലാണ് ദ്രാവിഡരുടെ ഐക്കണായ ഇ. വി. രാമസ്വാമി എന്ന പെരിയാറെ പുകഴ്ത്തിയും മോദിയെ ഇകഴ്ത്തിയും കുട്ടി സ്‌കിറ്റ് അവതരിപ്പിച്ചത്. രാജാവും വിദൂഷകനും തമ്മിലുളള സംഭാഷണത്തിലൂടെയാണ് സ്‌കിറ്റ് പുരോഗമിച്ചത്. മോദിയുടെ നോട്ട് നിരോധനത്തെയും വിദേശ യാത്രകളെയും
മുഖത്തടിക്കുകയും തള്ളി താഴെ ഇടുകയും ചെയ്തു. 6 മുതൽ 8 മണിക്കൂർ പലരെയും തടഞ്ഞുനിർത്തി,അവർക്കുനേരെ കാർ ഓടിച്ചുകയറ്റാൻ ശ്രമിച്ചു. രക്ഷപെടാനുള്ള കൊതികൊണ്ട് ഇതെല്ലം സഹിച്ച് അതിർത്തിയിലേക്കെത്തിപ്പെടുന്ന വിദ്യാർഥികൾ ആകട്ടെ കൊടും തണുപ്പില്‍ കുടുങ്ങികിടക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു.
ദളിതര്‍ക്കും പട്ടികജാതി, പിന്നാക്ക വിഭാഗങ്ങള്‍ക്കിടയിലും പാര്‍ട്ടിക്ക് കാര്യമായ സ്വീകാര്യതയുണ്ട്. എന്നാല്‍ യാദവരും മേല്‍ജാതികളില്‍പ്പെട്ട കര്‍ഷകരും സമാജ് വാദി പാര്‍ട്ടിക്ക് അനുകൂലമായ നിലപാടാണ് എടുക്കുന്നതെന്നും സര്‍വ്വേയില്‍ വ്യക്തമാക്കുന്നു.
നമ്മുടെ ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന് തടസം നില്‍ക്കുന്നത് എന്താണ്? നമുക്ക് രണ്ട് തരം നേതാക്കളാണുളളത്. ഒന്ന് ജനങ്ങള്‍ക്കിടയിലേക്കിറങ്ങി പ്രവര്‍ത്തിക്കുന്നവര്‍. രണ്ടാമത്തെ വിഭാഗം എ സി മുറികളിലിരുന്ന് പ്രസംഗിക്കുകയും മറ്റുളളവര്‍ക്ക് ശല്യമാവുകയും ചെയ്യുന്നവരാണ്. അത്തരം നേതാക്കളുടെ പട്ടിക നാം തയാറാക്കണം. അവരാണ് ബിജെപിയിലേക്ക് പോകുന്നവ
ഭൂപേഷ് ചൗബേയുടെ നാടകീയമായ മാപ്പുചോദിക്കലിനെ ആര്‍പ്പുവിളികളോടെയും മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് അണികള്‍ സ്വീകരിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ജനങ്ങള്‍ നിലവില്‍ ഭൂപേഷിനെതിരെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
യു പിയിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിച്ച 156 സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ കേസ് പ്രതികളെന്ന് ഇലക്ഷന്‍ വാച്ച് ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥികളില്‍ 12 പേര്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരായിരുന്നു. ബുലന്ദ്ഷഹറില്‍ നിന്ന് മത്സരിച്ച ആര്‍എല്‍ഡി
വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയ അഴിമതിക്കാരെയെല്ലാം സി ബി ഐ മറന്നെന്ന് തോന്നുന്നു. കാലിത്തീറ്റ കുംഭകോണമല്ലാതെ രാജ്യത്ത് ഇതുവരെ ഒരു അഴിമതിയും നടന്നിട്ടില്ലേ? ബിഹാറില്‍ മാത്രം എണ്‍പതോളം അഴിമതികള്‍ നടന്നിട്ടുണ്ട്.
സർക്കാറിന്‍റെ ഐ.ടി. സംരംഭസ്ഥാപനത്തിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ കൺസൾട്ടൻസി സ്ഥാപനത്തിൽ മുമ്പ് ജോലി ലഭിച്ചപ്പോൾ സർക്കാറിനെ കുറ്റപ്പെടുത്തുകയും മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തവരാണ് ബിജെപി നേതാക്കൾ. മുമ്പ് നയതന്ത്ര ബാഗ് വഴി സ്വർണ്ണം കടത്തിയപ്പോൾ കേസിൽ നിന്ന് രക്ഷപ്പെടാൻ കേന്ദ്ര വിദേശകാര്യ
തമിഴ്‌നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ ബിജെപി ഏജന്റ് തടയുകയായിരുന്നു. ഹിജാബ് ധരിച്ചാൽ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് ആക്രോശിച്ച് ഇയാൾ ബഹളമുണ്ടാക്കുകയായിരുന്നു
ബിജെപിയുടെ ഈ നീക്കത്തിനെതിരെ ശിവസേന എംപി പ്രിയങ്ക ചതുർവേദി രംഗത്തെത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ഉപയോഗിച്ച് പ്രതിപക്ഷത്തെ ആക്രമിക്കണമെങ്കില്‍ ബിജെപി എത്രമാത്രം അധപതിച്ചുവെന്ന് മനസിലാകും. സാമൂഹിക മാധ്യമങ്ങളില്‍
അതിനുള്ള എല്ലാ പിന്തുണയും സഹായവും ഒരുക്കുന്നത് യോഗി സര്‍ക്കാരാണ്. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉറപ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാലിക്കപ്പെട്ടില്ലെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. സ്ത്രീ സുരക്ഷയെന്നത് യോഗിയുടെ പ്രകടനപത്രികയിലെ മാത്രം വാഗ്ദാനമാണെന്നും പെണ്‍കുട്ടി ആരോപിച്ചു.
2005-ല്‍ കേരളത്തിലേക്ക് വന്നിട്ടുണ്ട്. അന്ന് അച്ഛനാണ് കേരളത്തിലേക്ക് പോകാമെന്ന് പറഞ്ഞത്. വളരെ സന്തോഷവും സമാധാനവും നിറഞ്ഞ നാടാണ് കേരളം. ഇവിടുത്തെ ഓട്ടോറിക്ഷ ഓടിക്കുന്നവരും ചെറിയ കടകളിലുളള ആളുകളും ഇംഗ്ലീഷില്‍ സംസാരിക്കുമായിരുന്നു.
റാണ അയൂബിനെതിരെ മോശം വാക്കുകളാണ് പ്രതി ഉപയോഗിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് യുവാവ് സാമൂഹിക മധ്യമങ്ങള്‍ ഉപയോഗിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ലൈംഗികാതിക്രമം, വധഭീഷണി, അപകീർത്തിപ്പെടുത്തൽ,
ബിജെപിക്കെതിരായ വിമര്‍ശനത്തെ പ്രധാനമന്ത്രി ഇന്ത്യക്കെതിരായ വിമര്‍ശനമാക്കി മാറ്റുകയാണ്. വേലുനാച്ചിയാരെയും സുബ്രമണ്യ ഭാരതിയെയും വീരപാണ്ഡ്യ കട്ടബൊമ്മനെയും ഉള്‍പ്പെടുത്തിയ തമിഴ്‌നാടിന്റെ റിപ്പബ്ലിക് ദിന ടാബ്ലോ ആരാണ് ഒഴിവാക്കിയതെന്ന് വെളിപ്പെടുത്തണം.
സിപിഎമ്മിന്റെ പാർട്ടി പ്രഖ്യാപിത നിലപാടിനൊപ്പം നിൽക്കുന്ന സാധാരണ സഖാക്കളും പാർട്ടി നിലപാടിനു വിപരീതമായി സംഘപരിവാർ നിലപാടിനൊപ്പം നിൽക്കുന്ന കാവി സഖാക്കളുമുണ്ടെന്ന് ഫാത്തിമ പറയുന്നു.
അരുണാചൽ പ്രദേശിലെ ബി ജെ പി എം.പി തപീർ ഗാവോവിന്റെ റിപ്പോർട്ടും രാഹുൽ ട്വീറ്റിനൊപ്പം പങ്കുവെച്ചു. ഇന്ത്യക്കാരെ ചൈന നിരന്തരം തട്ടിക്കൊണ്ടുപോകുകയാണെന്നും കേന്ദ്രം പ്രശ്‌നത്തിന് പരിഹാരം കാണണമെന്നുമുള്ള തപിർ ഗാവോയുടെ പരാമര്‍ശമാണ് രാഹുല്‍ ഗാന്ധി ട്വീറ്റിനൊപ്പം പങ്കുവെച്ചിരിക്കുന്നത്
ഭരണകക്ഷിയായ ബിജെപിയില്‍ 57 സ്ഥാനാര്‍ഥികളില്‍ 29 പേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ട്. കോൺഗ്രസിൽ നിന്നുള്ള 58 സ്ഥാനാർത്ഥികളിൽ 21 പേരും ബിഎസ്പിയിൽ നിന്നുള്ള 56 സ്ഥാനാർത്ഥികളിൽ 19 പേരും ഇതേ ആരോപണം നേരിടുന്നവരാണ്. അഖിലേഷ് യാദവിന്‍റെ പാര്‍ട്ടിയായ സമാജ് വാദി സ്ഥാനാര്‍ഥികളും
പി എം ഗതി ശക്തിമിഷൻ പോലുള്ള മനോഹരവും വിചിത്രവുമായ ശബ്ദമുദ്രകളിൽ അവതരിപ്പിച്ച രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതായ കൃത്യതയില്ലാത്ത ഒരു പദ്ധതികളുടെ ആവർത്തന വിരസമായ അവതരണമാണ് ധനമന്ത്രി നടത്തിയത്. രാജ്യ സമ്പത്തിൻ്റെ മഹാഭൂരിപക്ഷവും കയ്യടക്കി ശതകോടീശ്വരന്മാരെ
കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയമാണ് മീഡിയാ വണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞുകൊണ്ട് ഉത്തരവിട്ടത്. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേക്ഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരിക്കുന്നതെന്നാണ് മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കുന്നത്
സംസ്ഥാനത്തെ ബിജെപിയുടെ ഘടകക്ഷിയും ഭരണത്തില്‍ പങ്കാളിയുമായ എ പി പിയില്‍ നിന്നും പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് വ്യാപകമായി സീറ്റുകള്‍ നല്‍കിയതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.
ഇന്ന് ഉച്ചയോടെയാണ് മീഡിയ വണ്ണിന്‍റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്രസര്‍ക്കാരിന്‍റെ ഉത്തരവ് പുറത്ത് വന്നത്. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേക്ഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരിക്കുന്നതെന്നാണ് മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.
ഇത്തരം പ്ലോട്ടുകള്‍ക്ക് അനുമതി കൊടുത്തവരുടെ തലച്ചോറിന് കേരളവും തമിഴ്‌നാടും അവതരിപ്പിക്കാനിരുന്ന പ്ലോട്ടുകളുടെ ആശയം ഉള്‍ക്കൊളളാന്‍ കഴിയില്ല- തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.
2017-ല്‍ തങ്ങള്‍ അല്‍പ്പം വൈകിപ്പോയി. അതിന് ഗോവക്കാരോട് ക്ഷമ ചോദിക്കുകയാണ്. അന്ന് ബിജെപി നിയമവിരുദ്ധമായാണ് സര്‍ക്കാരുണ്ടാക്കിയത്. ഞങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കുകയായിരുന്നു. 2017-ല്‍ ബിജെപിയെ തളളിയവരാണ് ഗോവയിലെ സമ്മതിദായകര്‍. 2022-ലും അത് ആവര്‍ത്തിക്കും എന്നായിരുന്നു ദിഗംബര്‍ കാമത്തിന്റെ മറുപടി.
ക്ഷുഭിതനായ വിക്രം സൈനി ആൾക്കൂട്ടത്തിനുനേരെ തിരിയുകയുകയും കയർത്തു സംസാരിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാരുടെ രോഷം ആളിക്കത്തി. കൂടുതല്‍പേര്‍ പ്രതിഷേധിക്കാന്‍ എത്തുന്നതു കണ്ടതോടെ അദ്ദേഹം കൈകൂപ്പി യാചിച്ചുനോക്കി. ജനരോഷം കടുക്കുമെന്ന് മനസ്സിലാക്കിയതോടെ വാഹനം ചീറിപ്പാഞ്ഞു പോവുകയും ചെയ്തു.
മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ ഏറ്റവും കൂടുതല്‍ പ്രചരിക്കുന്നത് മലപ്പുറത്താണ്. 32 കേസുകൾ. ഇതില്‍ 21 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആലപ്പുഴയിൽ 16 കേസുകള്‍ രജിസ്റ്റർ ചെയ്തെങ്കിലും ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ഈ സാഹചര്യത്തിലാണ് കേസിലുള്‍പ്പെട്ട എല്ലാ പ്രതികളെ ഉടൻ പിടികൂടാനുളള നിർദ്ദേശം നല്‍കിയിരിക്കുന്നത്.
നമുക്ക് വോട്ട് വേണം. അതിന് നമുക്ക് ആള്‍ക്കാരൊക്കെ വോട്ട് ചെയ്യണം. വോട്ട് ചെയ്യാന്‍ തയാറുളളവരെയൊക്കെ നമ്മള്‍ നേരില്‍ പോയി കാണണം. ബിജെപിക്കാര്‍ നമുക്ക്് വോട്ട് ചെയ്യാന്‍ തയാറാണെങ്കില്‍ ആ ബിജെപിക്കാരെ പോയി കാണാന്‍ ഞാന്‍ തയാറാണ്.
ചോര്‍ച്ച തടയാന്‍ മറ്റു പാര്‍ട്ടികളിലെ നേതാക്കളെ ചാക്കിട്ടു പിടിക്കാനുള്ള ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്. എന്നിട്ടും കോണ്‍ഗ്രസ്, എസ്പി പാളയത്തില്‍ നിന്ന് രണ്ട് എംഎല്‍എമാരെമാത്രമാണ് ബിജെപിക്ക് ലഭിച്ചത്
2021 ഡിസംബറിലാണ് ഹിന്ദുമതത്തിലേക്ക് മാറുന്ന വിവരം അലി അക്ബര്‍ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചത്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണവാര്‍ത്ത വന്നപ്പോള്‍ ഫേസ്ബുക്കില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടന്നെന്നും അതില്‍ പ്രതിഷേധിച്ചാണ് താന്‍ മതം ഉപേക്ഷിക്കുന്നത് എന്നും അലി അക്ബര്‍ പറഞ്ഞിരുന്നു.
മൂന്ന് മന്ത്രിമാര്‍ക്ക് പുറമെ ആറ് എം എല്‍ എമാരും രാജിവെച്ചിട്ടുണ്ട്. റോഷന്‍ ലാല്‍ വര്‍മ്മ, ബ്രിജേഷ് പ്രജാപതി, ഭാഗവതി സാഗര്‍, വിനയ് ശാഖ്യ, അവതാര്‍ സിംഗ് ബന്ടാന തുടങ്ങിയവരാണ് പാര്‍ട്ടിവിട്ടത്.
ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം. ചണ്ഡിഗഡ് ഡി.ജി.പി, എൻ.ഐ.എ ഐ.ജി, ഹൈക്കോടതി രജിസ്ട്രാർ ജനറൽ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ള മറ്റ് അംഗങ്ങള്‍. സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് കേന്ദ്രവും സംസ്ഥാനവും സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തേണ്ടതില്ലെന്ന് നേരത്തെ സുപ്രിം കോടതി നിർദേശം നല്‍കിയിരുന്നു.
ഇന്ത്യയില്‍ നമ്മള്‍ പഠിച്ചുതുടങ്ങേണ്ട വാക്കാണ് അനോക്രസി. ജനാധിപത്യവും സ്വേഛാധിപത്യത്തിന്റെ സവിശേഷതകളും ഇടകലര്‍ന്ന സര്‍ക്കാരിന്റെ രൂപം. തെരഞ്ഞെടുപ്പ് അനുവദിക്കും. പ്രതിപക്ഷ പാര്‍ട്ടികളുടെയും മറ്റ് സംഘടനകളുടെയും പങ്കാളിത്തവും ഇടപെടലുകളും അനുവദിക്കും.
തെരഞ്ഞെടുപ്പ് നടക്കുന്ന 4 സംസ്ഥാനങ്ങളിലും ബിജെപിയാണ് ഭരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി ഭരണത്തിലുള്ളത്. പഞ്ചാബിൽ കോൺഗ്രസാണ് ഭരണകക്ഷി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് ഉള്‍പ്പെടെ കമ്മീഷന് പരിഗണിച്ചിരുന്നു.
ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ ബിജെപി നടത്തുന്ന അക്രമണത്തില്‍ ആശങ്ക അറിയിച്ച് കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍. നമ്മുടെ രാജ്യത്ത് ഇഷ്ടമുള്ള മതം വിശ്വസിക്കാനും ഇഷ്ടമുള്ള മതം പ്രചരിപ്പിക്കാനും ഇന്ത്യൻ ഭരണഘടന അനുമതി നൽകുന്നുണ്ട്. നിർബന്ധിത മതപരിവർത്തനം തെറ്റ് തന്നെ എന്ന് താനും സമ്മതിക്കുന്നു.
സ്ത്രീയെ എന്തും എവിടേയും വെച്ചും ചെയ്യാമെന്ന ഈ അധമ മനോഭാവം വെച്ചു പുലർത്തുന്നത് ഇന്ത്യയിൽ ചാതുർവർണ്യ വ്യവസ്ഥയും മനുസ്മ്യതിയുടെ പ്രത്യയശാസ്ത്രവും നടപ്പിലാക്കാൻ ശ്രമിക്കുന്നശക്തികളാണു.
കനത്ത മഴയും മൂടല്‍ മഞ്ഞും കാരണം ഹെലികോപ്റ്റര്‍ യാത്ര സാധ്യമല്ലെന്ന് മനസിലായപ്പോഴാണ് റോഡ് മാര്‍ഗം തെരഞ്ഞെടുത്തത്. പ്രധാനമന്ത്രിക്ക് റോഡ് മാർഗം പോകാനാകുമോ എന്ന് എസ്പിജി സംസ്ഥാന പൊലീസിനോട് അന്വേഷിച്ചുതിന് ശേഷമാണ് റോഡ് മാര്‍ഗം തെരഞ്ഞെടുത്തത്
"നിലവിലെ സംഭവങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. പ്രധാനമന്ത്രി ഇതൊന്നും കാര്യമായി എടുക്കാത്തത് എന്താണെന്ന് മനസിലാകുന്നില്ല. ഹരിദ്വാറിലെ ധർമസൻസദ് പരിപാടിയിൽ മുസ്ലിംങ്ങളെ കൊന്നൊടുക്കാനുള്ള ആഹ്വാനം അഭ്യന്തര യുദ്ധത്തിലേക്ക് വഴി വെക്കുന്നതാണ്. മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടായാല്‍ അവര്‍ പ്രതിരോധിക്കാന്‍ ശ്രമിക്കും എന്നത് വസ്തുതയാണ്. അത്തരം ഒരു സംഭവം രാജ്യത്തുണ്ടായാല്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വരും" - നസറുദ്ദീന്‍ ഷാ പറഞ്ഞു.
പട്ടിക ജാതി, വനിതാ സംവരണ സീറ്റുകളിലും ബിജെപിക്ക് തിരിച്ചടിയുണ്ടായി. ഏഴ് എസ് സി വാർഡുകളിൽ ഒന്നിൽ മാത്രമാണ് ബിജെപി ജയിച്ചത്. 12 വനിതാ സംവരണ മണ്ഡലങ്ങളിൽ രണ്ടിടത്തു മാത്രമാണ് ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചത്. സിറ്റിങ് മേയർ രവി കാന്ദ് ശർമ്മ ആം ആദ മിയുടെ ദമൻപ്രീത് സിങ്ങിനോട് 828 വോട്ടിനാണ് തോറ്റത്.
പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന മിഷനറീസ് ഓഫ് ചാരിറ്റിക്ക് വിദേശ സംഭാവനകള്‍ നിഷേധിക്കുന്നതിനേക്കാള്‍ ഞെട്ടിക്കുന്ന മറ്റൊന്നുമില്ല. ഇന്ത്യയിലെ പാവങ്ങള്‍ക്കും ദരിദ്രര്‍ക്കുമായി ജീവിതം മാറ്റിവെച്ച മദര്‍ തെരേസയുടെ സ്മരണക്കുളള ഏറ്റവും വലിയ അപമാനമാണത്' - പി ചിദംബരം പറഞ്ഞു
'ഞാന്‍ ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി അംഗമാണ്. ആ സ്ഥാനത്തുതന്നെ തുടരും. ബിജെപി പ്രവര്‍ത്തകനായി ഇനിയും പ്രതികരിക്കും. കെ റെയില്‍ വിരുദ്ധ സമരത്തിലടക്കം പാര്‍ട്ടിയുടെ ഉപദേഷ്ടാവായി ഉണ്ടാവും. അതിവേഗ റെയില്‍ കേരളത്തില്‍ വരുന്നതിനെ എതിര്‍ക്കുന്നു എന്നല്ല
ഇതോടെ ജയാബച്ചന്‍ മയക്ക് മരുന്ന് ബില്ലിനെ കുറിച്ച് അല്ല സംസാരിക്കുന്നതെന്നും ചര്‍ച്ച അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും കാണിച്ച് ഭരണകക്ഷി എം പി മാര്‍ രംഗത്തെത്തുകയായിരുന്നു. ഇത് എന്‍റെ ഊഴമാണെന്നും നിങ്ങള്‍ അവതരിപ്പിച്ച ബില്ല് മൂന്നു മണിക്കൂറിലധികം നേരം താന്‍ കേട്ടിരുന്നു
2020 ഡിസംബറിലാണ് കേന്ദ്രസര്‍ക്കാര്‍ ഗുജറാത്ത് ബിജെപി നേതാവായ പ്രഫുല്‍ പട്ടേലിനെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കുന്നത്. പിന്നാലെ ലക്ഷദ്വീപിലെ ജനങ്ങളുടെ സാധാരണ ജീവിതത്തെയും ജനാധിപത്യ അവകാശങ്ങളെയും അട്ടിമറിച്ചുകൊണ്ടുളള മാറ്റങ്ങള്‍ ലക്ഷദ്വീപ് നിവാസികളില്‍ അടിച്ചേല്‍പ്പിക്കാനാണ് ബിജെപി ഭരണകൂടം ശ്രമിച്ചത്.
അതേസമയം, ആലപ്പുഴയില്‍ നടന്ന ഇരട്ടകൊലപാതകങ്ങളെ കുറിച്ച് ഗവര്‍ണറോട് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നാണ് വിവരം. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം ഗവര്‍ണര്‍ വിശദമായ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് നല്‍കും. കേരള മുഖ്യമന്ത്രി പിണറായി
ഓരോ കൊലപാതകം നടക്കുമ്പോഴും അതിനെ അപലപിച്ചുകൊണ്ട് സംസാരിക്കുകയും വീണ്ടും ഇത് തുടരുകയും ചെയ്യുന്നത് കാണുമ്പോൾ ദു:ഖത്തോടൊപ്പം രോഷവും ഉയരുകയാണ്.
എന്നാൽ വർഗ്ഗീയ രാഷ്ട്രീയം സ്വീകരിച്ചതോടെ അദ്ദേഹത്തെ തിരസ്കരിക്കുക തന്നെ ചെയ്യും. "കേരളത്തിൽ ബിജെപി രക്ഷപ്പെടില്ല എന്നും ബിജെപി നേതാക്കൾ തന്നെ ചതിച്ചുവെന്നും ഉള്ള പുതിയ പ്രതികരണം ഈ നിലപാട് ശരിവെക്കുന്നതാണ്.
'വ്യാജഹിന്ദുക്കളും''ഒറിജിനൽ ഹിന്ദുക്കളും' തമ്മിലുള്ള ഏറ്റുമുട്ടലല്ല, മതനിരപേക്ഷ ഇന്ത്യയും ഹിന്ദുത്വ വർഗീയതയും തമ്മിലുള്ള സമരമാണ് രാജ്യം ആവശ്യപ്പെടുന്നത്.'യഥാർത്ഥ ഹിന്ദുക്കൾ ഭരണത്തിൽ വരണം' എന്ന് കോൺഗ്രസ്സ് പറയുമ്പോൾ,ലളിതമായ ഒരു സംശയം,മുസ്ലിങ്ങളും,ക്രിസ്ത്യാനികളും,പാഴ്സിയും,സിഖുകാരുമെല്ലാം
തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാനായി ആളുകളെ ഭിന്നിപ്പിക്കാന്‍ വേണ്ടി ബിജെപി നിരന്തരം സുരക്ഷാ പ്രശ്‌നങ്ങളുയര്‍ത്താറുണ്ട്. എന്ത് ചെയ്താലും ബിജെപി പഞ്ചാബില്‍ വിജയിക്കില്ല. രാജ്യത്തെ മറ്റാരെക്കാളും വലിയ ദേശീയവാദികളാണ് പഞ്ചാബികള്‍.
സംസ്ഥാനങ്ങളില്‍ നടപ്പാക്കി വരുന്ന പ്രത്യേക സൈനീക പദവികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അസം, മണിപ്പുർ, അരുണാചൽ പ്രദേശിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും അഫ്സ്പ നിലവിലുണ്ട്. അതേസമയം, ഗ്രാമീണർ
അതേസമയം, സന്ദീപിന്‍റെത് രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തിവൈരാഗ്യത്തിന്‍റെ പേരില്‍ നടന്ന കൊലയാണെന്നുമാണ് ജിഷ്ണു ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനെ രാഷ്ട്രീയമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജിഷ്ണു കൂട്ടിചേര്‍ത്തു. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ജിഷ്ണു മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.
കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ 2019 സെപ്റ്റംബര്‍ മൂന്നിനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. പിന്നീട് 50 ദിവസത്തോളം അദ്ദേഹം തിഹാര്‍ ജയിലിലായിരുന്നു. ഒക്ടോബര്‍ 23-ന് ഡല്‍ഹി ഹൈക്കോടതിയാണ് ശിവകുമാറിന് ജാമ്യം അനുവദിച്ചത്.
വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പറഞ്ഞ പൊലീസ്, ബി ജെ പി പ്രവര്‍ത്തകരാണ് പ്രതികള്‍ എന്ന് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സന്ദീപിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കൃത്യം നിര്‍വഹിച്ചിരിക്കുന്നതെന്നും എഫ് ഐ ആറില്‍ പറയുന്നു.
ഡിസംബർ 6 മതേതര ഇന്ത്യയുടെ മുഖത്തേൽപ്പിച്ച കറുത്ത പാട് മനുഷ്യനുള്ളേടത്തോളം നിലനിൽക്കും. ബാബരി മസ്ജിദിൻ്റെ താഴികക്കുടം ഇടിച്ച് തകർത്ത സംഘ് പരിവാരങ്ങളും ആ ഹീനകൃത്യം കണ്ട് കയ്യുംകെട്ടി നിർവികാരരായി നോക്കിനിന്ന ഖദറണിഞ്ഞ ഭരണകൂടവും കാലമൊരുക്കിയ പ്രതിക്കൂട്ടിൽ വിചാരണ ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും.
ഇന്ത്യയില്‍ എല്ലാവര്‍ക്കും പ്രതിഷേധങ്ങള്‍ നടത്താന്‍ സാധിക്കും. സമാധാനപരമായി പ്രതിഷേധിക്കുന്ന ആളുകളെ സര്‍ക്കാര്‍ എന്തിനാണ് പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. പ്രതിഷേധിക്കുന്നവരും ഇന്ത്യക്കാരാണ്. അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കേണ്ടതും ജനാധിപത്യ രീതിയില്‍ അതിന് പരിഹാരം കാണേണ്ടതും ഉത്തരവാദിത്വപ്പെട്ട സര്‍ക്കാരാണ്.
ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ റാണ അയ്യൂബ് കേന്ദ്രസര്‍ക്കാരിന്‍റെയും ആര്‍ എസ് എസിന്‍റെയും പ്രവര്‍ത്തനനങ്ങളെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. എല്ലാ രീതിയിലും തന്നെ നിശബ്ദയാക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. രാജ്യത്ത് സത്യം പറയുന്നവരെ
നിസ്‌കരിക്കാന്‍ പളളികള്‍ കാണില്ല, ബാങ്കുവിളികള്‍ കേള്‍ക്കില്ല, ജയകൃഷ്ണനെ വെട്ടിയവര്‍ ആയുസൊടുങ്ങി മരിക്കില്ല. ആര്‍എസ്എസിന്റെ കോടതി അവര്‍ക്കുളള ശിക്ഷ നടപ്പാക്കും എന്നടക്കം പ്രകോപനപരമായ മുദ്രാവാക്യങ്ങളായിരുന്നു റാലിയിലുടനീളം മുഴക്കിയത്.
ഇരുസഭകളിലും മൂന്ന് പേജുള്ള ബില്ല് അവതരിപ്പിച്ചത് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ്. നിയമം പിന്‍വലിക്കും മുമ്പ് അഞ്ചോ ആറോ തവണ ചര്‍ച്ച വേണമെന്നായിരുന്നു പ്രതിപക്ഷം മുന്‍പോട്ട് വെച്ച ആവശ്യം. എന്നാല്‍, നിയമങ്ങൾ എന്തുകൊണ്ടാണ് പിൻവലിക്കുന്നതെന്ന് ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും
ഷാറൂഖാനെപ്പോലെ സംവിധായകന്‍ മഹേഷ് ഭട്ടിനെയും ബിജെപി സര്‍ക്കാര്‍ വേട്ടയാടിയിരുന്നു. അതിനാല്‍ രാജ്യത്ത് നടക്കുന്ന അനീതിക്കെതിരെ ഓരോരുത്തര്‍ക്കും ആകും വിധം പ്രതിഷേധിക്കണം. ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനും ഉപദേശങ്ങള്‍ നല്‍കുവാനും തൃണമൂല്‍ കോണ്‍ഗ്രസ് ഒപ്പമുണ്ടാകുമെന്നും ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
കൃഷി മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഓക്സിജന്‍ കിട്ടാതെ ആളുകള്‍ മരണപ്പെട്ടില്ലെന്ന അതെ വാദമാണ് എന്‍ ഡി എ ഗവണ്‍മെന്‍റിന്‍റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്. അടിസ്ഥാന താങ്ങു വില, ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല
ഇന്ത്യൻ ഭരണഘടനയുടെ ശില്പി ഡോക്ടർ ഭീമാറാവ് റാംജി അംബേദ്കർ ആണ്. ഭരണ ഘടനയുടെ ആമുഖം ആരംഭിക്കുന്നത് "നമ്മൾ, ഭാരത്തിലെ ജനങ്ങൾ" എന്ന വാചകത്തോടെയാണ്
Dyfi യോട് ഒരു ചോദ്യം ...മലപ്പുറത്ത് പന്നി വിളമ്പിയോ?..ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു...മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ
നവംബര്‍ 29ന് 60 ടാക്ടറുകളുമായി കര്‍ഷകര്‍ പാര്‍ലമെന്‍റില്‍ എത്തും. ഞങ്ങള്‍ റോഡ് തടഞ്ഞുവെന്ന് സര്‍ക്കാര്‍ ആരോപിച്ചിരുന്നു. അത് കര്‍ഷകരുടെ രീതിയല്ല. സര്‍ക്കാര്‍ തുറന്ന റോഡിലൂടെയാണ് ഞങ്ങള്‍ യാത്ര ചെയ്യുക. കര്‍ഷകരുടെ പ്രശ്നങ്ങള്‍ നേതാക്കാന്മാരുമായി നേരില്‍ കണ്ട് സംസാരിക്കുവാനാണ് പാര്‍ലമെന്റിലേക്ക് പോകുന്നത്. 1000 കര്‍ഷകരും അവിടെ ഉണ്ടായിരിക്കും -ടിക്കായത്ത് പറഞ്ഞു.
ഡെക്കാൺ ക്രോണിക്കിളിന് 2014 ൽ നൽകിയ ഇൻ്റർവ്യൂവിൽ ഞാൻ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ നിലപാടിനോട് വിയോജിച്ചു കൊണ്ടു തന്നെ രാഹുൽ ഗാന്ധി എന്ന വ്യക്തിയെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞിരുന്നു. വർഗീയ വാദികൾ ദേശീയ തലത്തിൽതന്നെ അദ്ദേഹത്തെ പരിഹാസപ്പേരിട്ട് ആസൂത്രിതമായി വ്യക്തിഹത്യ നടത്തിയിരുന്ന കാലത്തായിരുന്നു അത് എന്നോർക്കണം.
ആന്ധ്രയിലെ കൃഷണനദിയില്‍ 2014ല്‍ നിര്‍മ്മിക്കപ്പെട്ട അണക്കെട്ടാണ് യോഗിയുടെ വികസനപ്രവര്‍ത്തനത്തിന്‍റെ കൂടെ പ്രചരിപ്പിക്കപ്പെടുന്നത്. വരള്‍ച്ച ബാധിത പ്രദേശമായ ബുന്ദേൽഖണ്ഡിൽ ജലസേചനത്തിനുള്ള അവസരമൊരുങ്ങുന്നുവെന്നാണ് ചിത്രം പങ്കുവെച്ച് ബിജെപി നേതാക്കൾ അവകാശപ്പെട്ടത്.
മതപരമായ ചേരി തിരിവുണ്ടാക്കുവാനുള്ള ശ്രമം ബിജെപിയുടെ ഭാഗത്ത് നിന്നും ഉണ്ടാകാറുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ അത് ഭീകരമാണെങ്കിലും കേരളത്തില്‍ മതവിവേചനം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തരം പ്രസ്തവാനകള്‍ കേരളത്തിലും മത വര്‍ഗീയതയുണ്ടെന്ന് തെളിയിക്കുകയാണ്. പൊതുസമൂഹം
കര്‍ഷക പ്രക്ഷോഭത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കണമെന്നും കര്‍ഷകരുടെ മേല്‍ ചുമത്തിയിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്നുമാണ് രാമറാവു നിലപാട് വ്യക്തമാക്കിയത്. ഈ ട്വീറ്റ് റീ പോസ്റ്റ് ചെയ്താണ് കര്‍ഷകരുടെ മരണത്തിന്‍റെ ഉത്തരവാദിത്വം എന്‍ ഡി എ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പ്രകാശ് രാജ് നിലപാട് വ്യക്തമാക്കിയത്.
ജൂണ്‍ 5 ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച മൂന്ന് ഓര്‍ഡിനന്‍സുകളാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. കാര്‍ഷികോല്‍പന്നങ്ങളുടെ വ്യാപാരവും വാണിജ്യവും സംബന്ധിച്ച ഓര്‍ഡിനന്‍സ്, വില ഉറപ്പും കാര്‍ഷിക സേവനങ്ങളും സംബന്ധിച്ച കര്‍ഷകരുടെ കരാറിനായുള്ള ഓര്‍ഡിനന്‍സ്, അവശ്യവസ്തു നിയമഭേദഗതിക്കുള്ള ഓര്‍ഡിനന്‍സ് എന്നിവയാണ് മോദി സര്‍ക്കാര്‍ പാസ്സാക്കിയത്.
ഡല്‍ഹി വംശഹത്യക്ക് കാരണമായ പരസ്യ കൊലവിളി പ്രസംഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബി.ജെ.പി നേതാക്കളില്‍ പ്രധാനിയാണ് അനുരാഗ് താക്കൂര്‍. 'രാജ്യദ്രോഹികളെ' പരസ്യമായി വെടിവെക്കണം എന്ന അനുരാഗ് താക്കൂറിന്‍റെ പരസ്യ ആഹ്വാനം വംശഹത്യ ആളിപടര്‍ത്തുന്നതിന് സഹായിച്ചതായി വസ്തുതാന്വേഷണങ്ങളില്‍ തെളിഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറ്റവും കൂടുതല്‍ തുക ചെലവായിരിക്കുന്നത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വേണ്ടിയാണ്. കെ സുരേന്ദ്രന് പാര്‍ട്ടി നല്‍കിയത് 40 ലക്ഷം രൂപയാണ്. കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ തുക ചെലവാക്കിയിരിക്കുന്നത് ഷാഫി പറമ്പില്‍ എം എല്‍ എക്ക് വേണ്ടിയാണ്. 23 ലക്ഷം രൂപ.
കഴിഞ്ഞ ദിവസമാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടായത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. രാജ്യത്തെ ഭൂരിഭാഗം കര്‍ഷകരും ദരിദ്രരാണെന്നും അവരുടെ വേദന മനസിലാക്കി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണുമാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
കടുത്ത ചൂട്, ശരീരം കോച്ചുന്ന തണുപ്പ്, മണൽ കാറ്റ്...സമരഭൂവിൽ അവസാനിച്ചു പോയവർ 750 ൽ ഏറെ. ലക്കീം പൂരിൽ നടന്ന കൂട്ടക്കൊല രാജ്യത്തെ നടുക്കി. നാടും വീടും വിട്ട്, നിരന്തരം വെല്ലുവിളികൾ, ജീവൻ നിലനിർത്താൻ മാത്രമുള്ള ഭക്ഷണം...കൊടും വേനലും അതി ശൈത്യവും
ലഖിംപുര്‍ ഖേരി സംഭവം ജനാധിപത്യത്തിന് കളങ്കമാണെന്നും സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നും വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു. അതോടൊപ്പം കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്തയാളുകള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്നും താങ്ങുവില സംബന്ധിച്ച കര്‍ഷകരുടെ ആവശ്യം അംഗീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും വരുണ്‍ ഗാന്ധി പറഞ്ഞു.
കുറച്ച് നാളുകളായി ബിജെപിയുടെ നിലപാടുകളെ രൂക്ഷമായ ഭാഷയില്‍ പരസ്യമായി വിമര്‍ശിക്കുന്നയാളാണ് വരുണ്‍ ഗാന്ധി. ലഖിംപൂര്‍ കൂട്ടക്കൊലക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നുവന്ന ശബദവും വരുണ്‍ ഗാന്ധിയുടെതായിരുന്നു. ബോളിവുഡ് നടി കങ്കണയുടെ വിവാദ പ്രസ്താനവക്കെതിരെയും വരുണ്‍ ഗാന്ധി തന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നു.
അവര്‍ ഒരല്‍പ്പം അയഞ്ഞു കൊടുത്തിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നില്ല. അനേകം നുണപ്രചാരണങ്ങളെയും മാദ്ധ്യമങ്ങളുടെ അദൃശ്യവത്കരണത്തെയും അവര്‍ ചെറുത്തു നിന്നു. ഈ വിജയത്തിന്‍റെ പല അര്‍ത്ഥങ്ങളില്‍ ചിലത് ഇവയാണ്:
റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ റാലിയിലുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ കര്‍ഷകര്‍ക്ക് കഴിഞ്ഞ ദിവസം പഞ്ചാബ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത 83 പേര്‍ക്കും രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി അറിയിച്ചത്.
വടക്കൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും മികച്ച പ്രകടനമാണെന്നാണ് സര്‍വേ വ്യക്തമാക്കുന്നു. മൊത്തത്തിലുള്ള പോലീസിങ്ങില്‍ ഏറ്റവും ഉയർന്ന സ്‌കോറുള്ള ആദ്യ അഞ്ച് സംസ്ഥാനങ്ങൾ ആന്ധ്രാപ്രദേശ്, തെലങ്കാന, അസം, കേരളം, സിക്കിം എന്നിവയാണ്. മോശം പ്രകടനം കാഴ്ചവെക്കുന്നതില്‍ ബിഹാർ, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, പഞ്ചാബ് എന്നിവയാണ്.
കര്‍ഷകരുടെ വിജയമാണ് നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതിലൂടെ നടന്നതെന്ന് എളമരം കരീം എംപി പറഞ്ഞു. വടക്കേ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുമോ എന്ന ഭീതിയാണ് കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് നിയമങ്ങള്‍ പിന്‍വലിപ്പിച്ചത്. അല്ലാതെ കര്‍ഷകരോടുളള താല്‍പ്പര്യമല്ല എന്നും എളമരം കരീം എംപി പറഞ്ഞു
ചൈനയുടെ ആക്രമണങ്ങളെ കേന്ദ്ര സര്‍ക്കാര്‍ എന്താണ് ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. അരുണാചലില്‍ ചൈന ഒരു ഗ്രാമം തന്നെ നിര്‍മ്മിച്ചിട്ടും ആരും ഒന്നും അറിഞ്ഞിട്ടില്ല. ദേശ സുരക്ഷയെ മുന്‍ നിര്‍ത്തിയുള്ള കേന്ദ്രത്തിന്‍റെ ഈ മൗനം പേടിപ്പെടുത്തുന്നതാണ്
പത്ത് മാസം മുന്‍പ് മറ്റൊരു യുവതിയും പ്രതാപ് ഭീലിനെതിരെ ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ജോലി ആവശ്യപ്പെട്ടാണ് എം എല്‍ എയെ ആദ്യം കണ്ടത്. ജോലി നല്‍കാമെന്നും എം എല്‍ എ ഉറപ്പ് നല്‍കുകയും ചെയ്തു. പിന്നീട് നിരവധി തവണ എം എല്‍ എ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഒരു ദിവസം വീട്ടില്‍ എത്തിയ എം എല്‍ എ തന്നെ പീഡിപ്പിക്കുകയായിരുന്നു.
കേരള ലളിതകലാ അക്കാദമിയുടെ ഈ വർഷത്തെ ഓണറബിൾ മെൻഷൻ അവാർഡ് നേടിയ കാർട്ടൂണിനെച്ചൊല്ലി ഉയർന്ന വിവാദം വളരെ ദൗർഭാഗ്യകരമാണ്. വിമർശന കലയാണ് കാർട്ടൂൺ. ഭരണാധികാരികളും പ്രതിപക്ഷവും ഒക്കെ കാർട്ടൂണിൽ വിമർശിക്കപ്പെടാറുണ്ട്. ജനകീയമായതിനാൽ അവ ശ്രദ്ധിക്കപ്പെടുന്നു. ചർച്ച ചെയ്യപ്പെടുന്നു.
കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ രാഷ്ട്രീയ റാലികൾ നടത്താൻ അനുവാദം നല്‍കിയ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ജസ്റ്റിസ് ബാനർജി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. രണ്ടാം തരംഗത്തിന്‍റെ ഉത്തരവാദിത്തം കമ്മീഷനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു,
തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ നടന്ന തേവർ അയ്യ അനുസ്മരണ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് വിജയ് സേതുപതി വ്യക്തമാക്കിയിരുന്നു.
'എന്തുകൊണ്ടാണ് സര്‍ക്കാര്‍ കര്‍ഷകരോട് സംസാരിക്കാന്‍ തയാറാവാത്തത്? കര്‍ഷകര്‍ ഒരു വര്‍ഷമായി പ്രതിഷേധിക്കുകയാണ്. ഇത്രയും നാള്‍ നീണ്ടുനിന്ന പ്രതിഷേധങ്ങളുണ്ടായിട്ടുണ്ടോ എന്നിട്ടും സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാത്തത് എന്തുകൊണ്ടാണ്' രാകേഷ് ടികായത്ത് ചോദിച്ചു.
വെള്ളിയാഴ്ച നിസ്‌കാരത്തിന് തടസം സൃഷ്ടിച്ചതിന് അറസ്റ്റിലായ പ്രവര്‍ത്തകരെ ‘ധര്‍മ യോദ്ധാക്കള്‍’ എന്നാണ് സുരേന്ദ്ര ജെയ്ന്‍ വിശേഷിപ്പിച്ചത്. രാജ്യത്ത് പൊതുനിരത്തുകളില്‍ നിസ്‌കാരം നടത്താന്‍ അനുവദിക്കില്ലെന്നും ഇന്ത്യ രണ്ടാമത് പാകിസ്ഥാന്‍ ആവില്ലെന്നും സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു.
പല ജില്ലകളിലും അണികള്‍ കൂട്ടമായി പാര്‍ട്ടി വിട്ട് പോകുന്നുമുണ്ട്. ഇതിന് മാറ്റം വന്നില്ലെങ്കില്‍ ബിജെപിയുടെ മുന്‍ പ്രവര്‍ത്തകരോടും മണ്‍മറഞ്ഞ നേതാക്കളോടും ഇപ്പോഴത്തെ നേതൃത്വം കാണിക്കുന്ന അനീതിയാണ്. പാര്‍ട്ടിക്കുളളില്‍ ഐക്യത്തിന്റെ കുറവുണ്ട്.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് അടുത്ത നാല്‍പ്പത് വര്‍ഷക്കാലം കോണ്‍ഗ്രസ് എങ്ങനെയായിരുന്നോ അതുപോലെയാണ് ഇപ്പോള്‍ ബിജെപി. അവര്‍ തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും ജയിച്ചാലും ഇവിടെ തന്നെയുണ്ടാവും. കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത് ജനം ബിജെപിയെ വെറുക്കും. ഭരണവിരുദ്ധ തരംഗം വരും എന്നൊക്കെയാണ്.
ഇന്ത്യയില്‍ ഫേസ്ബുക്കും, ബിജെപിയും പരസ്പരധാരണയോടെ പ്രവര്‍ത്തിക്കുകയാണെന്നും, ഫേസ്ബുക്ക് ഇന്ത്യയില്‍ 'ഫേക്ക്ബുക്കാ'യാണ് പ്രവര്‍ത്തിക്കുന്നതെന്നും ബിജെപിയുടെ സഖ്യമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്ക് തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വേണ്ടി അതിരുവിട്ട പ്രവര്‍ത്തനം നടത്തുകയാണെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ദീപാവലി ആഘോഷത്തിന് മുന്‍പായി അരവിന്ദ് കേജരിവാള്‍ അയോധ്യയില്‍ റാം ലല്ല സന്ദര്‍ശിക്കാന്‍ വരുന്നുണ്ട്. എന്നാല്‍ ഈ യാത്ര തടസപ്പെടുത്തുവാന്‍ ഭാരതിയ ജനത പാര്‍ട്ടി പദ്ധതിയിടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അവരുടെ പ്രസ്താവനകളും, പ്രവര്‍ത്തികളും എത്തരത്തിലുള്ളതാണെന്ന് നിങ്ങള്‍ക്ക് അറിയാവുന്നതാണ്.
മുസ്ലീങ്ങളാണ് ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിനുകാരണമെന്നും രാജ്യത്തെ മുസ്ലീങ്ങള്‍ ഹിന്ദു യുവതികളെ വിവാഹം ചെയ്ത് ഇന്ത്യയെ ഇസ്ലാം രാഷ്ട്രമാക്കാന്‍ ശ്രമിക്കുകയാണെന്നും തുടങ്ങി ഹിന്ദുക്കളുടെ ജീവന്‍ അപകടത്തിലണ്, മുസ്ലീങ്ങള്‍ നമ്മെ കൊല്ലും എന്നുവരെയുളള വര്‍ഗീയ വിദ്വേഷം പരത്തുന്ന സന്ദേശങ്ങളാണ് ഫേസ്ബുക്കിലൂടെ പ്രചരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നും അമരീന്ദർ സിംഗ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി നേതൃത്വം കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് അമരീന്ദര്‍ സിംഗിന് വാക്ക് നല്‍കിയിരിക്കുന്നത്.
5 നെറ്റുവര്‍ക്കുകള്‍ ഒഴിവാക്കുവാനാണ് ഞങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. അതില്‍ 4 എണ്ണം നീക്കം ചെയ്തു. അഞ്ചാമത്തെ നീക്കം ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ ഈ ഫേസ്ബുക്കിന് ബിജെപി നേതാവുമായി ബന്ധമുണ്ടെന്നു കണ്ടെത്തുകയായിരുന്നു. പിന്നീട് കമ്പനിയും, ബിജെപി നേതാവും തമ്മില്‍ ചര്‍ച്ച നടന്നു.
രാജ്യത്ത് 21 ശതമാനം ആളുകള്‍ക്ക് മാത്രമാണ് ഇതുവരെ പൂര്‍ണമായും വാക്സിന്‍ ലഭിച്ചിരിക്കുന്നത്. 132 കോടി ജനസംഖ്യയുള്ള രാജ്യത്ത് 100 കോടി വാക്സിന്‍ വിതരണം ചെയ്തുവെന്ന് കാണിച്ച് പ്രധാനമന്ത്രിയും, അദ്ദേഹത്തിന്‍റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എങ്ങനെയാണ് ആഘോഷിക്കാന്‍ സാധിക്കുക.
നിങ്ങള്‍ ജീവിക്കുന്നത് ഒരു ചാണക ഭരണത്തില്‍ കീഴിലാണ്. അത് നിങ്ങള്‍ക്ക് തന്നെ അറിയാം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ദേശിയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് നിങ്ങള്‍ പാര്‍ലമെന്‍റുമായോ, സംസ്ഥാനങ്ങളുമായോ ഇതുവരെ ഒരു ചര്‍ച്ചക്ക് തയ്യാറായിട്ടില്ല. പക്ഷെ വിദ്യാഭ്യാസ
അതേസമയം, ക്രിസ്ത്യാനികളുടെ തലയറുക്കണമെന്ന സംഘപരിവാര്‍ നേതാവിന്‍റെ പ്രസംഗ സമയത്ത് ബിജെപി നേതാക്കളായ രാംവിചാർ നേതം, നന്ദ് കുമാർ സായ്, ബിജെപി വക്താവ് അനുരാഗ് സിംഗ് ദിയോ എന്നിവരും വേദിയിലുണ്ടായിരുന്നു. ഈ നേതാക്കളെല്ലാം വിദ്വേഷ പ്രസംഗത്തിനെ അനുകൂലിച്ചതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.
കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ അരുണ്‍ മിശ്രയാണ് കര്‍ഷക പ്രക്ഷോഭത്തിലേക്ക് വാഹനം ഓടിച്ചു കയറ്റിയത്. അപകടത്തില്‍ 4 കര്‍ഷകര്‍ ഉള്‍പ്പെടെ 8 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തിരുന്നു. ആശിഷ് മിശ്രക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സമാനമനസുള്ളവരുമായി സഖ്യത്തിന് തയ്യാറാണ്. സംസ്ഥാനത്ത് പുതിയതായി ചില പാര്‍ട്ടികള്‍ ഉദയം ചെയ്തിട്ടുണ്ട്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ബിജെപിക്ക് ഭരണമുറപ്പിക്കാന്‍ സാധിക്കും. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി അടക്കം ഗോവയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന
ചരിത്രം തിരുത്തിയെഴുതാനാണ് ബിജെപി ശ്രമിക്കുന്നത്. സവര്‍ക്കര്‍ പോലെയുള്ളവരുടെ പുസ്തകങ്ങള്‍ പഠിക്കുന്നതില്‍ തെറ്റുണ്ടെന്ന് പറയുന്നില്ല. പക്ഷെ അവര്‍ മുന്‍പോട്ട് വെക്കുന്ന ആശയങ്ങള്‍ മനസിലാക്കിവേണം അത്തരം എഴുത്തുകളെ പ്രോത്സാഹിപ്പിക്കുവാന്‍. ഗാന്ധിജി ആവശ്യപ്പെട്ടിട്ടാണ് സവര്‍ക്കര്‍ മാപ്പ് ചോദിച്ചതെന്ന പ്രസ്താവന തെറ്റാണ്. മാപ്പപേക്ഷയിൽ പിന്തുണ വേണമെന്ന് ആവശ്യപ്പെട്ട് സവർക്കറുടെ സഹോദരൻ ഗാന്ധിയെ വന്ന് കണ്ടിരുന്നു.
അതിർത്തിയിൽ 15 കിലോമീറ്റർ ബെൽറ്റായിരുന്നു ബിഎസ്എഫിന്റെ അധികാരപരിധി. ബിഎസ്എഫിന്‍റെ അധികാരപരിധിയില്‍ വരുന്ന പ്രദേശത്ത്, ഉദ്യോഗസ്ഥർക്ക് ആളുകളെ അറസ്റ്റ് ചെയ്യുവാന്‍ അധികാരമുണ്ട്.കേന്ദ്ര സർക്കാരിന്‍റെ ഈ നടപടി ഫെഡറലിസത്തിന് നേരെയുള്ള ആക്രമണമാണ്. തീരുമാനം പിൻവലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയ്യാറാകണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചാന്നി ആവശ്യപ്പെട്ടു.
കര്‍ഷകകൊലപാതകവുമായി ബന്ധപ്പെട്ട് ആശിഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ അജയ് മിശ്ര കേന്ദ്ര മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഈ വിഷയം
നരേന്ദ്രമോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായ കാലം മുതല്‍ മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്നതിനു പകരം പരിഹസിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയിലെ ജനാധിപത്യ ഇടം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ എങ്ങനെയാണ് മോദിക്ക് മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കുവാന്‍ സാധിക്കുക. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ വരെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തിയാണ് ബിജെപി സര്‍ക്കാര്‍ ഭരിക്കുന്നത്. - ജയറാം രമേശ് പറഞ്ഞു.
കൊച്ചി: സംവിധായകന്‍ അലി അക്ബര്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാജിക്കാര്യം അദ്ദേഹം സ്ഥിരീകരിച്ചത്. ബിജെപിയില്‍ തുടരുന്ന ഒരു ബിജെപിക്കാരന്‍ എന്നാ നിലയില്‍ താന്‍ സമൂഹത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അനുഭവിക്കുന്ന
എ ഐ സി സി നേതാക്കളായ രൺദീപ് സുർജേവാല, കെസി വേണുഗോപാൽ, ഹരീഷ് റാവത്ത് എന്നിവര്‍ കോണ്‍ഗ്രസ് പ്രവേശ ചടങ്ങില്‍ സന്നിഹിതരായിരുന്നു. യശ്പാൽ ആര്യ ഉത്തരാഖണ്ഡ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതായി കോണ്‍ഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. താന്‍ മന്ത്രിസ്ഥാനം രാജിവെക്കുന്നതായി യശ്പാൽ ആര്യയും പ്രതികരിച്ചു.
ഉത്തര്‍പ്രദേശ് ലംഖിപൂരില്‍ കര്‍ഷകരെ വാഹനം കയറ്റി കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ ഭരണ കക്ഷിയായ മഹാ വികാസ് അഘാഡിയുടെ നേതൃത്വത്തില്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നു. ശിവസേനയും എന്‍ സി പിയും, കോണ്‍ഗ്രസും ബന്ദിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.
പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ ആളുകളെയും വിലയിരുത്തിയാണ് ജനങ്ങള്‍ വോട്ട് ചെയ്യുക. രാഷ്ട്രീയമെന്നത് ജനസേവനമാണ്. ഇതില്‍ ആരെയും കൊല്ലുവാനോ, കൊള്ളയടിക്കുവാനോ പാടില്ല. രാഷ്രീയത്തിനു ജാതിയും, മതവുമില്ല. അധികാരമുണ്ടെങ്കില്‍ ആരെയെങ്കിലുമൊക്കെ വാഹനമിടിച്ച് കൊലപ്പെടുത്താമെന്നര്‍ഥമില്ല. രാഷ്ട്രീയം ഒരു പാർട്ട് ടൈം ജോലിയല്ല.-സ്വതന്ത്രദേവ് സിംഗ് പറഞ്ഞു.
അതേസമയം രാജ്യത്ത് നേരത്തെ നടത്തിയിരുന്ന മൂന്നാം മുന്നണി പരീക്ഷണങ്ങളില്‍ പോളിറ്റ് ബ്യൂറോക്ക് പ്രതീക്ഷയില്ല എന്നാണ് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. മൂന്നാം മുന്നണി പ്രായോഗികമാകില്ല എന്ന വിലയിരുത്തലിനൊപ്പമാണ് കൂടുത അംഗങ്ങളും നിന്നത്.
ലംഖിപൂര്‍ വിഷയത്തെ ഹിന്ദു - സിഖ് പ്രശ്നമായി മാറ്റുവാനാണ് പലരും ശ്രമിക്കുന്നത്. അതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. തലമുറകളെടുത്ത് ഉണങ്ങിയ മുറിവുകൾ വീണ്ടും തുറക്കാനേ ഇതുപകരിക്കൂ. ദേശീയ ഐക്യത്തിനു മുകളിൽ വില കുറഞ്ഞ രാഷ്ട്രീയം കളിക്കരുത്. - വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു
'എല്ലാ മനുഷ്യനും മനുഷ്യസഹജമായ ഒരു ബുദ്ധിമുട്ട് സംഭവിക്കും. നാക്കുപിഴവൊക്കെ ലോകത്ത് എല്ലാ മനുഷ്യനും സംഭവിക്കും. അക്കൂട്ടത്തിലൊരു പിഴവാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. ആ സംഭവത്തെ ആക്ഷേപിച്ചും പല രീതിയില്‍ ചിത്രീകരിച്ചും ബിജെപിക്കാരും ചില കോണ്‍ഗ്രസുകാരും പ്രചരണം നടത്തുന്നുണ്ട്
ബിജെപിയുടെ സ്ഥിതി കേരളത്തില്‍ വളരെ മോശമാണ്. പുതിയ നേതൃത്വം രാഷ്ട്രീയത്തെ അവരുടെ ജോലിയായി കാണുകയാണ്. അവര്‍ക്ക് വേണ്ടത് സമ്പാദ്യവും, പ്രശസ്തിയുമാണ്. ഓരോ തെരഞ്ഞെടുപ്പുകളെയും പണം പിരിവിനു മാത്രമുള്ള ഉപാധിയായി കാണുകയാണ്. ഇങ്ങനെയുള്ള നേതാക്കളുടെ പ്രവര്‍ത്തനം കൊണ്ട് കേരളത്തില്‍ അധികാരത്തിലെത്താമെന്ന് ബിജെപി പ്രസ്ഥാനം വിചാരിക്കേണ്ടതില്ല. - എ കെ നസീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെയും ചോദ്യം ചെയ്യുകയാണ്. ആറ് പ്രതികളെയാണ് സംഭവവുമായി ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ള മൂന്ന് എസ്‌യുവി വാഹനങ്ങള്‍ ഇടിച്ചാണ് ലഖിംപൂര്‍ ഖേരിയില്‍ നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടത്.
കര്‍ഷകരെ ദേശ വിരുദ്ധരും രാജ്യദ്രോഹികളുമാക്കി ചിത്രീകരിക്കുന്ന ബിജെപി മന്ത്രിമാര്‍ക്കെതിരെയും മഹുവ വിമര്‍ശിച്ചിരുന്നു. നമ്മുടെ രാജ്യത്തിന് ഭക്ഷണം നല്‍കുന്ന കര്‍ഷകരാണോ സര്‍ക്കാരിന്റെ കണ്ണില്‍ ദേശവിരുദ്ധരെന്ന് മഹുവ ചോദിച്ചു
പരിക്കേറ്റ കര്‍ഷകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് സമീപത്തുകൂടെ പോകുകയായിരുന്ന കാര്‍ കര്‍ഷകനെ ഇടിച്ചിട്ടുവെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ ഉടന്‍ തന്നെ കേസെടുക്കണമെന്നും
2014 ലെ ഒന്നാം മോദി മന്ത്രിസഭയില്‍ അംഗമായിരുന്ന മേനകാ ഗാന്ധിയേയും മകന്‍ വരുണ്‍ ഗാന്ധിയേയും 2019 -ലെ രണ്ടാം രണ്ടാം മോദി മന്ത്രിസഭയില്‍ നിന്ന് തഴഞ്ഞിരുന്നു. ഇതിനുശേഷം ബിജെപി നേതൃത്വവുമായി ഇരുവര്‍ക്കുമുള്ള അകല്‍ച്ച വര്‍ദ്ധിപ്പിക്കുന്നതാണ് വരുണ്‍ ഗാന്ധിയുടെ പുതിയ പ്രസ്താവനകളും നിലപാടുകളും
സ്വതന്ത്ര എം എല്‍ എയെന്ന നിലയില്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രശ്നങ്ങളെല്ലാം പരിഹരിച്ച് താന്‍ ഉടനെ കോണ്‍ഗ്രസില്‍ ചേരും. ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണം അവസാനിപ്പിക്കുവാന്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനാണ് സാധിച്ചത്.
പ്രശ്നങ്ങള്‍ പ്രശ്നങ്ങളായിത്തന്നെ തുടരുകയാണ്. പല മണ്ഡലങ്ങളില്‍നിന്നും വിളിക്കുന്നുണ്ട്. വിവിധ ജില്ലകളില്‍ ആളുകള്‍ പാര്‍ട്ടിവിട്ട് പോകുകയാണ്. പലയിടത്തും പ്രശ്നങ്ങളുണ്ട്. എന്നാല്‍ വെറും 5 ജില്ല പ്രസിഡന്‍റുമാരെ മാത്രം മാറ്റിയാണ് പുനസംഘടന നടന്നത്. എന്തുകൊണ്ടാണിങ്ങനെ എന്ന ചോദ്യത്തിന്, അതിന് താന്‍ മറുപടി പറയുന്നില്ല എന്നായിരുന്നു സി കെ പത്മനാഭന്‍റെ മറുപടി. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. കര്‍ഷകരെ സന്ദര്‍ശിക്കാന്‍ പോകുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ പോലുള്ളവരെ അറസ്റ്റ് ചെയ്ത് പ്രശനമൊതുക്കാമെന്ന് ബിജെപി സര്‍ക്കാര്‍ വിചാരിക്കേണ്ട. രാഷ്ട്രീയ ആക്രമണങ്ങളായിരിക്കാം ഇപ്പോള്‍ നടക്കുന്നത്. പക്ഷേ നിയമവിരുദ്ധമായി തടവില്‍ വെച്ചിരിക്കുന്ന പ്രിയങ്ക ഇന്ദിരയുടെ കൊച്ചുമകളാണെന്ന കാര്യം ഓർക്കണം.- സഞ്ജയ് റാവത്ത് പറഞ്ഞു.
രാജ്യം മുഴുവനും ബീഫ് നിരോധിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. എന്നാല്‍ ഗോവയില്‍ ഇറച്ചി ധാരളമായി ലഭിക്കും. ബിജെപി നേതാവ് മനോഹര്‍ പരീക്കര്‍ കാസിനോ ചൂതാട്ടത്തിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. അതേ ബി.ജെ.പി സര്‍ക്കാര്‍ ഇപ്പോള്‍ കാസിനോ മുതലാളികളുടെ അടിമയാണ്.
കാസർകോട് തന്നെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലിൽവച്ച് ഭീഷണിപ്പെടുത്തിയും രണ്ടര ലക്ഷം രൂപ തന്നുമാണ് സ്ഥാനാർഥിത്വം പിൻവലിപ്പിച്ചതെന്ന് കെ. കെ സുന്ദര നേരത്തെ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു
ഫ്രാന്‍സിസ് മാര്‍പ്പാപ്പാ, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍, ഇറ്റലിയുടെ പ്രധാനമന്ത്രി മരിയോ ട്രാഗി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്ന് ക്ഷണം ലഭിച്ച ഏക നേതാവാണ് മമതാ ബാനര്‍ജി.
പി എം കെയേഴ്സ് ഫണ്ട് സര്‍ക്കാര്‍ ഫണ്ടായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമ്യക് ഗാങ്ങ്വാള്‍ എന്ന അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയര്‍മാനും ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവര്‍ അംഗങ്ങളുമായി
കോട്ടയം ജില്ലയിലെ കാര്യം മാത്രമൊന്ന് പരിശോധിക്കാം. ഈരാറ്റുപേട്ട നഗരസഭയിൽ എസ്.ഡി.പി.ഐ യോട് ചേർന്ന് നിന്ന് കോൺഗ്രസിനെ പുറത്താക്കി, പൂഞ്ഞാർ തെക്കേക്കരയിൽ പി.
പ്രണയത്തിന്റെയും വിവാഹത്തിന്റെയും കാര്യത്തില്‍ സ്ത്രീകള്‍ക്ക് അവരവരുടേതായ കാഴ്ച്ചപ്പാടുകളും തെരഞ്ഞെടുപ്പുകളുമുണ്ടാകും. അതിനെ പരോക്ഷമായി നിഷേധിക്കുകയാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ നടത്തുന്നതെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് കേരള ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിന് കൈമാറി. സംസ്ഥാന നേതാക്കളായ എ എന്‍ രാധാകൃഷ്ണന്‍, എം.ടി. രമേശ്, സി. കൃഷ്ണകുമാര്‍, സുധീന്‍ എന്നിവരാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കഴിഞ്ഞ ദിവസം, ശിഷ്യന്മാരായ ആനന്ദ് ഗിരി,സന്ദീപ് തിവാരി, ആദ്യായ് തിവാരി എന്നിവരെ അറസ്റ്റ് ചെയുകയും ആനന്ദ് ഗിരിയെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. അതേസമയം, നരേന്ദ്ര ഗിരിയുടെത് തൂങ്ങിമരണമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ താലിബാന്‍ ഭരണമുണ്ടെന്നാണ് ബിജെപി പറയുന്നത്. ഇത് ഒരു ജനാധിപത്യ രാജ്യത്തിനു യോജിച്ച ഭാഷയല്ല. ബിജെപി ഭരിക്കുന്ന ഇടങ്ങളൊഴികെ ബാക്കി സംസ്ഥാനങ്ങളില്‍ താലിബാന്‍ ഭരണമാണെന്നാണ് അവര്‍ വിചാരിക്കുന്നത്.
ബിജെപി ജമ്മുകാശ്മീരിനെ മതപരമായി വിഭജിക്കുകയാണ്. കേന്ദ്രഭരണപ്രദേശം മോദി സർക്കാർ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു. അവരുടെ കണ്ണില്‍ അവരുമാത്രമാണ് ഇന്ത്യക്കാര്‍. ഞങ്ങളൊക്കെ അവര്‍ക്ക് പാക്കിസ്ഥാനികളാണ്. കാശ്മീരില്‍ നിന്നു പുറത്തുള്ളവര്‍ക്ക് ഇവിടം തുറന്ന് നല്കുന്നതിനൂടെ ഞങ്ങളെ പാപ്പരാക്കണമെന്ന് ബിജെപി ആഗ്രഹിക്കുന്നു.
ഉവൈസിയും, ബിജെപിയും ഒറ്റ ടീമാണ്. ഉവൈസി ബിജെപി സര്‍ക്കാരിനെ കുറ്റം പറയും. എന്നാല്‍ അവര്‍ക്കെതിരെ ഒരു കേസ് പോലും ഫയല്‍ ചെയ്യില്ല. കര്‍ഷകര്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ട്. ബിജെപിയുടെ എല്ലാം സഹായങ്ങളും എ ഐ എം ഐ എംക്ക് ലഭിക്കുന്നുണ്ട് - ടികായത് പറഞ്ഞു.
അതിനിടെ, സര്‍ക്കാര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കുന്നില്ലെന്നും, നിലവിലെ സ്ഥിതി അത്യന്തം ഭീതിജനകമാണെന്നും ഐ.എം.എ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) ആരോപിച്ചു. 'ആശുപത്രിയില്‍ എത്തുന്ന 40 മുതൽ 50 ശതമാനം രോഗികള്‍ക്കും ഡെങ്കിപ്പനിയാണ് സ്ഥിരീകരിക്കുന്നത്.
അബ്ദുന്നാസിര്‍ മഅ്ദനിയെ തെളിവിന്‍റെ അടിസ്ഥാനത്തില്‍ കോടതി ശിക്ഷിച്ചിരുന്നു. ശിക്ഷ ലഭിച്ച മഅദനിയെ വെറുതെ വിടണമെന്നാവിശ്യപ്പെട്ട് കേരള നിയമസഭാ പ്രമേയം പാസാക്കിയെന്നുമാണ് മുരളിധരന്‍ പറഞ്ഞത്. പ്രഗ്യാസിങ് ഠാക്കൂറുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടി നല്‍കുമ്പോഴായിരുന്നു മുരളിധരന്‍റെ വസ്തുത വിരുദ്ധമായ പ്രസ്താവന.
വിദ്യാർഥികൾ വിമർശനാത്മകമായി വിഷയങ്ങളെ മനസ്സിലാക്കണം. എല്ലാ അഭിപ്രായങ്ങളും വായിക്കണം. ഗോള്‍വക്കറും, സവര്‍ക്കറും എപ്പോഴാണ് ബുക്ക് എഴുതിയതെന്നും, അവരുടെ കാഴ്ചപ്പാടില്‍ അന്നത്തെ സാമൂഹിക സാഹചര്യം എങ്ങനെയായിരുന്നുവെന്ന് മനസിലാക്കാന്‍ ബുക്ക് സഹായിക്കും.
എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധ ആശയങ്ങള്‍ പഠിക്കാന്‍ അവസരം നലകണമെന്ന് ഗവര്‍ണര്‍ മുഹമ്മദ് ആരീഫ് ഖാന്‍ പറഞ്ഞു. വൈവിധ്യത്തില്‍ അടിയുറച്ച സംസ്ക്കാരമാണ് ഇന്ത്യയിലുള്ളത്. അതിനാല്‍ എല്ലാത്തരം ആശയങ്ങളും, മനസിലാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുക. എങ്കില്‍ മാത്രമാണ് കുട്ടികളില്‍ പുതിയ ആശയങ്ങള്‍ ഉടലെടുക്കയുള്ളുവെന്നും ആരീഫ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബിജെപിയുടെ സ്ഥാനര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി മമതക്കെതിരെ മത്സരിക്കില്ല. നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയാണ് മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ ദിവസം, ബംഗാളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ സ്ഥാനര്‍ഥിയുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. അഡ്വ. ശ്രിജീബ് ബിസ്വാസ് ആണ് സിപിഎം സ്ഥാനാര്‍ഥി.
കേരളത്തിലെ മറ്റ് സര്‍വ്വകലാശാലകളും ഈ സിലബസ് വിദ്യാര്‍ഥികളെ പഠിപ്പിക്കണം. എക്സ്പേർട്ട് കമ്മറ്റി തന്ന ഗവേർണൻസ് ആൻഡ് പൊളിറ്റിക്സ് സിലബസ് ഇന്നലെ വിവാദമായപ്പോഴാണ് താൻ മുഴുവനായി അത് വായിച്ചതെന്നും ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. അതോടൊപ്പം, ഇന്നത്തെ ബി ജി പിയെ മനസിലാക്കാന്‍ ഇത്തരം പുസ്തകങ്ങള്‍ വായിക്കുകയും പഠിക്കുകയും വേണം.
കഴിഞ്ഞ ദിവസം, എട്ട് സിപിഎം ഓഫീസുകൾ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഇതില്‍ മൂന്നെണ്ണം കത്തിക്കുകയും ചെയ്തു. ആ ഓഫീസുകള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടു. സിപിഎമ്മിന്‍റെ സംസ്ഥാന കമ്മിറ്റി ഓഫീസ് പോലും ആക്രമിക്കപ്പെട്ടു. പാര്‍ട്ടിയുടെ പത്ത് സഖാക്കള്‍ക്ക് പരിക്കേല്‍ക്കും ചെയ്തിട്ടുണ്ടെന്നും പ്രകാശ് കാരാട്ട് ആരോപിച്ചു.
ജില്ലാ പരിഷത്തുകളിലേക്ക് നടന്ന തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ്സിനും ബിജെപിക്കും തുല്യനിലയാണ് ഉള്ളത്. 90 സീറ്റുകള്‍ വീതമാണ് ഇരു മുന്നണികള്‍ക്കും ലഭിച്ചത്. സച്ചിന്‍ പൈലറ്റ് ഇടഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായ ഗ്രൂപ്പ് പോര് കോണ്‍ഗ്രസിന്റെ പ്രകടനത്തെ ബാധിക്കുമെന്നായിരുന്നു പൊതുവില്‍ വിലയിരുത്തപ്പെട്ടിരുന്നത്.
ഇന്ത്യയെ ഏകികൃതമാക്കാന്‍ ശ്രമിക്കുമ്പോള്‍ രാജ്യം ഒരു പാര്‍ട്ടിയിലേക്കും, ഒരു നേതാവിലേക്കും ചുരുങ്ങി പോകും. അതുവഴി ഇന്ത്യ ഒരു ജനാധിപത്യ രാജ്യമെന്നതില്‍ നിന്ന് സ്വോച്ഛാധിപത്യ രാജ്യമായി മാറും. ഒരു ഏകാധിപതിയുടെ കീഴില്‍ ജീവിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. സ്വാതന്ത്രനായി ജനിച്ചു.
വാസ്തവത്തില്‍ അദ്ദേഹം നിര്‍മ്മിച്ച സ്ഥാപനങ്ങളാണ് ഇന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമാണ് ഇന്നും ഇന്ത്യയെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുന്നത്' സഞ്ജയ് റാവത്ത് പറഞ്ഞു.
കഴിഞ്ഞ ബുധാനാഴ്ച നടന്ന സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും, ഡി വൈ എഫ് ഐ നേതാക്കള്‍ക്കും പരിക്കേറ്റിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി നേതാവായ അനീഷിന്‍റെ ഭാര്യ ധന്യയും അക്രമിക്കപ്പെട്ടുവെന്ന് പരാതി നല്‍കിയിരുന്നു. ഒരിക്കൽ മൊഴി രേഖപ്പെടുത്തിയ കേസിൽ പൊലീസ് വീണ്ടും മൊഴിയെടുക്കാന്‍ ആരംഭിച്ചതോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്.
ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചാലെ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിയൂ. എല്ലായ്പ്പോഴും മതപരമായ വിഷയങ്ങളിലൂന്നുന്നത് ബിജെപിയെ ദോഷമായാണ് ബാധിക്കുന്നത്
രാജ്യത്തെ ദേശീയാംഗീകാരമുള്ള മിക്ക പാര്‍ട്ടികളും തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴിതന്നെയാണ് ധനസമാഹരണം നടത്തുന്നത്. പാര്‍ട്ടികള്‍ തങ്ങള്‍ക്ക് പണം സംഭാവനയായി നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല എന്ന വ്യവസ്ഥയുടെ ദുരുപയോഗമാണ് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി നടക്കുന്നത്.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ സ്വാതന്ത്ര്യം ലഭിച്ച ദിവസം മുഖ്യമന്ത്രിക്ക് മറന്നുപോയി എന്നും ആ സമയത്ത് താന്‍ അവിടെയുണ്ടായിരുന്നുവെങ്കില്‍ ഉദ്ദവ് താക്കറെയുടെ കാരണക്കുറ്റിക്ക് ഒന്ന് കൊടുക്കുമായിരുന്നുവെന്നുമാണ് കേന്ദ്രമന്ത്രി നാരായണ്‍ റാണെ പറഞ്ഞത്.
രാജേശ്വർ സിങ് നിലവില്‍ ലക്നൗവിലെ സോണൽ ഓഫീസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ ജോയിന്‍റ് ഡയറക്ടറായാണ് ജോലി ചെയ്യുന്നത്. 2ജി സ്‌പെക്ട്രം അഴിമതിക്കേസ്, 2010ലെ കോമൺവെൽത്ത് ക്രമക്കേട്, അഗസ്റ്റ വെസ്റ്റ്ലാന്‍ഡ്, മുൻ ധനമന്ത്രി പി ചിദംബരവും മകൻ കാർത്തിയുമായി ബന്ധപ്പെട്ടക്കേ
വിമാനത്താവളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയാലുടന്‍ താലിബാന്‍ ശൈലിയില്‍ ആക്രമിച്ച് കൊലപ്പെടുത്തണം. ബിപ്ലബ് കുമാര്‍ സര്‍ക്കാറിനെ സംരക്ഷിക്കാന്‍ എല്ലാവരുടെയും ചോര തുള്ളികള്‍ ആവശ്യമായി വരും. അത് നിങ്ങള്‍ നല്കാന്‍ തയ്യാറാക്കണമെന്നും അരുണ്‍ ചന്ദ്ര ബൗമിക്ക് പറഞ്ഞു.
അറിവ് കൊണ്ടും ചരിത്ര ജ്ഞാനം കൊണ്ടും തരൂരിന്റെ ആർഗ്യുമെന്റിന് മുന്നിൽ സംഘ് പരിവാറിന്റെ നുണക്കോട്ടകൾ പൊളിഞ്ഞു പോവുമ്പോഴാണ് സുനന്ദയുടെ മരണം സംഭവിക്കുന്നത്. അധികാരമുപയോഗിച്ച് സുനന്ദയുടെ മരണത്തെ കൊലപാതകമാക്കി തരൂരിനെ പ്രതിയാക്കാനുള്ള വ്യഗ്രതയിലായിരുന്നു പരിവാരങ്ങൾ. അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടി.വി യോടൊപ്പം പാക്കിസ്ഥാനിലെ മെഹർ തരാറിനെ തേടിയിറങ്ങിയത് കേരളത്തിലെ പീപ്പിൾ ടിവിയായിരുന്നു.
നിലവിലെ വില വർദ്ധനയോടെ ഡൽഹിയിൽ എൽപിജി സിലിണ്ടറിന് 859 രൂപയായി. 2020 മേയ് മുതൽ സർക്കാർ പാചകവാതകത്തിന് സബ്സിഡിയും നൽകുന്നില്ലെന്നും അവർ പറഞ്ഞു. 2014 ൽ 1.47 ലക്ഷം കോടി രൂപയായിരുന്നു ഇന്ധന സബ്‌സിഡിയായി നൽകിയത്. അത് 2021 12,000 കോടിയായി കുറഞ്ഞു.
പിന്നീട് പതാക തിരിച്ച് ഇറക്കുകയും, നേരെയാക്കിയതിന് ശേഷം ഒന്നുകൂടെ ഉയര്‍ത്തുകയുമായിരുന്നു. ദേശിയ പതാകയുടെ മുകളില്‍ വരേണ്ട കുങ്കുമം താഴെ വരുന്ന രീതിയിലാണ് പതാക ഉയര്‍ത്തിയത്. ചടങ്ങില്‍ മുന്‍ ബിജെപി എംഎല്‍ എ ഒ രാജഗോപാലടക്കമുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു.
കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലും എടുത്ത തീരുമാനങ്ങള്‍ പലതും കുഴപ്പങ്ങളുണ്ടാക്കി. അവരുടെ തീരുമാനങ്ങള്‍ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ക്ക് അവര്‍ മാപ്പുപറഞ്ഞിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ഏപ്രില്‍ മൂന്നിന് തൃശ്ശൂരില്‍ നിന്ന് ഏറണാകുളത്തേക്ക് റിയല്‍ എസ്റ്റേറ്റ് ആവശ്യത്തിന് കൊണ്ടുവന്ന 25 ലക്ഷം നഷ്ടപ്പെട്ടുവെന്ന് സംഘപരിവാര്‍ സഹയാത്രികനും ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളുമായ ധര്‍മ്മരാജന്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് വന്‍ ഹവാല ഇടപാട് കണ്ടെത്തിയത്.
എന്തുകൊണ്ടാണ് ഉത്തര്‍പ്രദേശില്‍ മുസ്ലീം സാക്ഷരത 58 ശതമാനം മാത്രമായി നില്‍കുന്നതെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തെ സ്ത്രീസുരക്ഷയിലും കൊവിഡ് കൈകാര്യം ചെയ്യുന്നതിലും യോഗി ആദിത്യനാഥിന്റെ പരാജയവും ഒവൈസി ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്ത് 48 മണിക്കൂറിനുള്ളിൽ ക്രിമിനൽ കേസുകളുടെ രേഖകൾ പരസ്യപ്പെടുത്തണം. ഇത് രാഷ്ട്രീയം ശുദ്ധീകരിക്കാനുള്ള ഒരു വലിയ ചുവടുവെപ്പാണെന്ന് ചീഫ് ജസ്റ്റിസ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ബീഹാറിൽ വിജയിച്ച 51 ശതമാനം സ്ഥാനാർത്ഥികൾക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം തുടങ്ങിയ ഗുരുതരമായ ക്രിമിനൽ കേസുകളുണ്ടെന്ന് കോടതി വ്യക്തമാക്കി
ജനങ്ങള്‍ ബിജെപിയുടെ ഭരണത്തില്‍ അസംതൃപ്തരാണ്. ഇനി വേണ്ടത് സമാജ്‌വാദി പാർട്ടി മുന്നോട്ട് വരികയും ചെറിയ പാർട്ടികളും അതോടൊപ്പം പ്രാദേശിക പാർട്ടികളുമായും സഖ്യമുണ്ടാക്കുകയാണ്. അങ്ങനെ സംഭവിച്ചാല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മാറിമറിയുമെന്നും ഓം പ്രകാശ് രാജ്ഭര്‍ കൂട്ടിച്ചേര്‍ത്തു.
പാര്ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തില്‍ ഇതുവരെ പെഗാസസ് വിഷയത്തെ കുറിച്ച് സംസാരിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ മാസം 13 നാണ് സമ്മേളനം അവസാനിക്കുക. മിസ്റ്റര്‍ മോദി ഇതുവഴി വരൂ, ഞങ്ങളെ കേള്‍ക്കുവെന്ന് പറഞ്ഞാണ് ഒബ്രിയാന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രതിപക്ഷത്തുള്ള എം.പിമാരുടെ പ്രസംഗം ചേർത്തു കൊണ്ടാണ് 3 മിനിറ്റ് നീളമുള്ള വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.
അതേസമയം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ അതിനെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയത്. നിര്‍ഭയക്കേസ് സംഭവിച്ചപ്പോള്‍ ബലാത്സംഗം, കൊലപാതകം എന്നീ കാര്യങ്ങള്‍ പറഞ്ഞ് ബിജെപി പാർലമെന്റിനെ സ്തംഭിപ്പിച്ചിരുന്നു. ഭരണപക്ഷത്തിരിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതൊന്നും അറിയുന്നില്ലെയെന്നും
ബിഎസ്പി രാജ്യത്ത് ഒബിസി സെൻസസ് ആവശ്യപ്പെടുന്നു. കേന്ദ്ര സർക്കാർ ഇക്കാര്യത്തില്‍ എന്തെങ്കിലും അനുകൂല നടപടി സ്വീകരിക്കുകയാണെങ്കിൽ പാര്‍ട്ടി തീർച്ചയായും പാർലമെന്റിനകത്തും പുറത്തും ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് മായാവതി ട്വീറ്റ് ചെയ്തത്.
ജയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം മമത ബാനര്‍ജിയുമായി കൂടികാഴ്ച നടത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ക്ഷണം ലഭിച്ചു. കൂടാതെ അസമില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായി അധികാരം ഏല്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.
മേഘാലയയിലെ ബിജെപി മന്ത്രി സാൻബോർ ഷുല്ലായി ബീഫ് കഴിക്കുന്നതിനെ പിന്തുണച്ചിട്ടുണ്ട്. അതിനാൽ ആരും മന്ത്രിയെ തൂക്കിക്കൊല്ലുകയോ രാജ്യദ്രോഹിയെന്നു വിളിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ബീഫ് വിഷയത്തിൽ, ആൾക്കൂട്ടത്താൽ കൊല്ലപ്പെട്ടവരോടും ബീഫ് കൊണ്ടുപോയതിന്‍റെ പേരിൽ അപമാനിക്കപ്പെട്ടവരോടും, ബിജെപി മാപ്പ് പറയണം.
'സ്വാതന്ത്ര്യത്തിനു മുന്‍പ് ബ്രിട്ടീഷുകാര്‍ അവര്‍ കാണിക്കുന്ന അനീതികള്‍ തുറന്നെഴുതിയതിന് ലോക്മാന്യ തിലകിനെ ജയിലിലടച്ചു. ഇന്നും സ്ഥിതി വ്യത്യസ്ഥമല്ല. മോദി സര്‍ക്കാര്‍ അവര്‍ക്കെതിരെ സംസാരിക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയാണ്
ഫ്രാന്‍സിലെ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലായ മീഡിയാ പാര്‍ട്ടിന്റെ രണ്ട് മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ ചോര്‍ത്തിയതായി ഫ്രാന്‍സ് ദേശീയ സുരക്ഷാ ഏജന്‍സി സ്ഥിരീകരിച്ചു. റഫാല്‍ വിമാന അഴിമതി പുറത്തുകൊണ്ടുവന്ന മാധ്യമമാണ് മീഡിയാ പാര്‍ട്ട്
ഇക്കാര്യങ്ങളെല്ലാം മാതാപിതാക്കളാണ് ശ്രദ്ധിക്കേണ്ടത്. മക്കള്‍ അത് അനുസരിക്കാതെ പോയിട്ട് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ എല്ലാ ഉത്തരവാദിത്വവും പൊലീസിന്റെയും സര്‍ക്കാരിന്റെയും ചുമലിലിടാന്‍ സാധിക്കില്ല എന്നായിരുന്നു പ്രമോദ് സാവന്ത് പറഞ്ഞത്.
മിഷന്‍ യുപിയിലും ഉത്തരാഖണ്ഡിലും ഗ്രാമീണമേഖലകളില്‍ വലിയ റാലികളും മഹാപഞ്ചായത്തുകളും സംഘടിപ്പിക്കും. പരിപാടികളില്‍ ബിജെപിയുടെയും ബിജെപി സര്‍ക്കാരുകളുടെയും തെറ്റായ നയങ്ങള്‍ തുറന്നുകാട്ടുമെന്നും കര്‍ഷകര്‍ പറഞ്ഞു.
അതേസമയം കള്ളപ്പണമായി കൊണ്ട് വന്ന മൂന്നരക്കോടി തന്‍റേതല്ലന്നും, ബിജിപി നേതൃത്വത്തിന്‍റെ ആവശ്യപ്രകാരമാണ് കൊണ്ട് വന്നതെന്നും ധര്‍മ്മരാജന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. കോടതിയില്‍ തന്‍റെ പണമാണെന്ന് സമ്മതിച്ചത് പരപ്രേരണ മൂലമെന്നും ധര്‍മ്മരാജന്‍ പറഞ്ഞു.
40 കോടി രൂപയാണ് വിവിധ ജില്ലകളില്‍ വിതരണം ചെയ്യാനായി ധര്‍മ്മരാജന്‍ വഴി എത്തിച്ചത്. ഇതില്‍ 17 കോടി രൂപയും എത്തിയത് കര്‍ണ്ണാടകയില്‍ നിന്നാണ്. ഇടനിലക്കാര്‍ വഴി കോഴിക്കോട്ടുനിന്ന് 23 കോടി രൂപയും സമാഹരിച്ചുവെന്ന് കുറ്റപത്രം പറയുന്നു. മാര്‍ച്ച് 5 മുതല്‍ കൃത്യം ഒരുമാസക്കാലയളവിലാണ് വിവിധ ജില്ലാ കമ്മിറ്റികള്‍ക്കും ഘടകങ്ങള്‍ക്കുമായി ഈ പണത്തിന്റെ വിതരണം
ഇന്ത്യയുടെ ആത്മാവിനെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കാന്‍ കര്‍ഷകര്‍ എന്നും ഒത്തൊരുമയോടെ നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷകാല സമ്മേളനം നടക്കുന്ന പാര്‍ലമെന്റിനടുത്തുളള കര്‍ഷകരുടെ പ്രതിഷേധം മൂന്ന് ദിവസം പിന്നിട്ടു
ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് നിയമങ്ങൾ, 2021 നിലവിൽ വന്നാൽ ഇത്തരം മാധ്യമങ്ങെ നിയന്ത്രിക്കാനാകും. പരമ്പരാഗത മാധ്യമങ്ങൾ പക്വതയോടെയാണ് പ്രവർത്തിക്കുന്നത് അതേസമയം നവമാധ്യമങ്ങൾ നിരുത്തരവാദപരമായാണ് വാർത്തകൾ പുറത്തുവിടുന്നതെന്നും തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ പറഞ്ഞു.
മൂന്നരക്കോടി രൂപയുടെ കുഴൽപ്പണം കവർന്ന ദിവസം പുലർച്ചെ കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് ധർമരാജൻ വിളിച്ചിരുന്നു. ഇതു കൂടാതെ കോന്നിയിൽ കെ സുരേന്ദ്രനും ധർമ്മരാജനും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളും പൊലീസിന്റെ പക്കലുണ്ട്.
അമീര്‍ ഖാനെ പോലുള്ളവരാണ് രാജ്യത്തിന്‍റെ ജനസംഖ്യാ വര്‍ദ്ധനവിന്‍റെ കാരണം. അദ്ദേഹം ആദ്യഭാര്യയെ ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ചു. ഇപ്പോൾ അവരെയും ഉപേക്ഷിച്ച് മൂന്നാമതൊരാളെ തിരയുന്നു. ഭാര്യമാരിൽ മൂന്ന് കുട്ടികളും ഉണ്ട്. രാജ്യത്തിന്‍റെ ജനസംഖ്യാ വര്‍ധനവിനെക്കുറിച്ചൊന്നും ഇവരെ പോലുള്ളവര്‍ ചിന്തിക്കുന്നില്ല
സി.പി.എം ബംഗാൾ ഘടകത്തിന്‍റെ ഔദ്യോഗിക ഫെയ്സ്ബുക് പേജ് വഴി നടത്തിയ വാ൪ത്ത സമ്മേളനത്തിലാണ് പാ൪ട്ടി സംസ്ഥാന സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് ഒരു സീറ്റിൽ പോലും വിജയിക്കാനായിരുന്നില്ല. ഇക്കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് സിപിഎം ബംഗാള്‍ ഘടകത്തിന്‍റെ മറുപടി.
കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി ഉള്‍പ്പെടുന്ന കൊങ്കുമേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുമെന്നാണ് തമിഴ് ദിനപത്രങ്ങളിലെ റിപ്പോര്‍ട്ട്. കൊങ്കുമേഖലയില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രി എല്‍ മുരുകന് ഇതിന്‍റെ ചുമതല നല്‍കിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഗതാഗത മന്ത്രി മൂല്‍ ചന്ദ് ശര്‍മ്മ യമുനാനഗറില്‍ ഇന്ന് ഒരു പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കാനിരിക്കെയാണ് കര്‍ഷകര്‍ തടയാന്‍ ശ്രമിച്ചതും പൊലീസുമായി ഏറ്റുമുട്ടലുണ്ടായതും. കര്‍ഷകര്‍ തടയാന്‍ സാധ്യതയുളള എല്ലാ പരിപാടികളിലും നിരവധി പൊലീസുകാരെ സര്‍ക്കാര്‍ വിന്യസിച്ചിരുന്നു എന്നാല്‍ ട്രാക്ടറുകളിലെത്തിയ കര്‍ഷകര്‍ ബാരിക്കേഡുകള്‍ പൊളിച്ചുനീക്കിയാണ് ബിജെപി നേതാക്കളെ തടഞ്ഞത്.
നരേന്ദ്രമോദി സര്‍ക്കാരിന്‍റെ പുതിയ പുനസംഘടന മന്ത്രി സഭയെക്കുറിച്ചുള്ള പഠനത്തില്‍ ക്രിമിനൽ, സാമ്പത്തിക, വിദ്യാഭ്യാസ പശ്ചാത്തലം സംബന്ധിച്ച പഠന റിപ്പോർട്ടാണ് നാഷണൽ ഇലക്ഷൻ വാച്ചും, അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസും സംയുക്തമായി തയാറാക്കിയത്.
മമതാ ബാനര്‍ജിയും ശരത് പവാറും അഖിലേഷ് യാദവുമെല്ലാം രാജ്യത്തിന്റെ നിലവിലെ അവസ്ഥയില്‍ ആശങ്കാകുലരാണ്. കാലാകാലങ്ങളായി അവര്‍ ബിജെപിക്കെതിരെ സംസാരിക്കാറുണ്ട് എന്നാല്‍ അവര്‍ ഒരുമിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യേണ്ട സമയമായി
സ്വര്‍ണ്ണക്കടത്ത് കേസ് സിപിഎം നേതാക്കളിലേക്കാണ് നീളുന്നത്. അര്‍ജുന്‍ ആയങ്കി പറയുന്നത് കൊടി സുനിയാണ് ഇതിനുപിന്നിലെന്നാണ്. അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തനിക്ക് നോട്ടീസയച്ചിരിക്കുന്നത്
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശിവഗംഗ ജില്ലയിലെ കാരൈക്കുടി ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ച മുതിര്‍ന്ന നേതാവ് എച്ച് രാജ ഫണ്ട് മുക്കിയെന്ന ആരോപണവുമായാണ് ഒരു വിഭാഗം രംഗത്ത് വന്നിരിക്കുന്നത്. തിരിമറി നടത്തിയ ഫണ്ട് ഉപയോഗിച്ചാണ് എച്ച് രാജ എച്ച് രാജ വീട് നിര്‍മ്മിച്ചത് എന്നും രാജാ വിരുദ്ധര്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോഴ നൽകിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ചാര്‍ജ്ജ് ചെയ്ത കേസ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സി.കെ ജാനുവിന് കെ.സുരേന്ദ്രന്‍ കോഴ നല്‍കിയെന്നാണ് കേസ്.
ഇന്ധനവില വർധനയിലൂടെ കേന്ദ്രസർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണെന്ന് യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തി. കോർപ്പറേറ്റുകളെ സഹായിക്കാനാണ് അടിസ്ഥാന വിലയേക്കാൾ അധിക നികുതി കേന്ദ്രസർക്കാർ ഈടാക്കുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി. വാഹനങ്ങള്‍ എവിടെയാണോ അവിടെ നിര്‍ത്തിയിട്ടായിരിക്കും പ്രതിഷേധത്തില്‍ പങ്കെടുക്കുക.
ജയിലിൽ കിടക്കലല്ല അതിനപ്പുറം ഉള്ളത്, അന്നെല്ലാം താൻ വീട്ടിൽ കിടന്ന ഉറങ്ങുന്നുണ്ട്. അതിനൊരു പ്രയാസവും ഉണ്ടായിട്ടില്ല. നമ്മൾ ഒരോരുത്തരും മറ്റുള്ളവരുടെ വിധികർത്താക്കളാണെന്ന് കരുതുന്നത് ശരിയായ നിലപാടല്ല. മറ്റുള്ളവരുടെ കാര്യത്തിൽ ഞാനങ്ങ് തീരുമാനിക്കും അതങ്ങ് നടപ്പാക്കും എന്ന് കരുതുകയാണെങ്കിൽ അതൊന്നും നടപ്പാകില്ലെന്ന് നാട് തെളിയിച്ചതാണ്.
'ഞാനും കേട്ടിരുന്നു. റിതാ ബഹുഗുണ ജോഷി സച്ചിനുമായി സംസാരിച്ചുവെന്ന്. ഒരുപക്ഷേ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായാവാം അവര്‍ സംസാരിച്ചിരിക്കുക. എന്നോട് സംസാരിക്കാന്‍ അവര്‍ക്ക് ധൈര്യമുണ്ടാകില്ല' സച്ചിന്‍ പറഞ്ഞു.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി ടിക്കറ്റില്‍ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാനൊരുങ്ങിയ തനിക്ക്, അതേ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ പണം നല്‍കി സ്ഥാനാര്‍ഥിത്വം പിന്‍വലിപ്പിച്ചു എന്നാണ് കഴിഞ്ഞ ദിവസം കെ. സുന്ദര മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.
സംഘടിത പ്രതിഷേധം മുന്നില്‍ കണ്ട് ദ്വീപില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ദ്വീപിലേക്ക് പുറത്തു നിന്നും ആളുകളെത്തുന്നത് തടയാന്‍ മത്സ്യബന്ധന ബോട്ടിലടക്കം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂട്ടം കൂടിയാല്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാനാണ് തീരുമാനം.
ചാനലുകള്‍ പുറത്തുവിട്ട ശബ്ദരേഖ ആനക്കാര്യം പോലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ശരിയല്ലെന്നും വസ്തുതകള്‍ക്ക് നിരക്കാത്ത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌താല്‍ നോട്ടീസ് വരുമെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.
മഹാമാരിയുടെ കാലത്ത് ജനങ്ങളെ എങ്ങനെ ചേര്‍ത്ത് നിര്‍ത്താമെന്ന് തെളിയിക്കുന്നതാണ് നയപ്രഖ്യാപനം. വികസിത രാജ്യങ്ങള്‍ വരെ കൊവിഡിനു മുന്നില്‍ പകച്ചുനിന്നപ്പോള്‍ കേരളം അതിനെ നേരിട്ടെന്നും കെകെ ശൈലജ പറഞ്ഞു
16 പേജുള്ള റിപ്പോര്‍ട്ടില്‍ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. വ്യക്തി താല്‍പര്യവും കേന്ദ്രഭരണത്തിലെ പങ്ക്പറ്റുന്നതിലും മാത്രമാണ് ഭൂരിപക്ഷം നേതാക്കള്‍ക്കും താല്‍പര്യമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുരേന്ദ്രനെ മാറ്റുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
എന്നാല്‍ തങ്ങളുടെ ദൈനംദിന ജീവിതമാകെ പാതിവഴിയില്‍ സ്തംഭിപ്പിച്ച് ഗ്രാമങ്ങളില്‍ നിന്ന് ഇരച്ചെത്തിയ കര്‍ഷകര്‍ മാത്രം പോകാന്‍ കൂട്ടാക്കിയില്ല, കൊവിഡ് വ്യാപനത്തിന്‍റെ കാരണക്കാര്‍ എന്ന നിലയില്‍ തങ്ങള്‍ മുദ്രകുത്തപ്പെടരുത് എന്ന കരുതലോടെ അവര്‍ ഡല്‍ഹിയില്‍ നിന്ന് അല്പം ഒന്നുങ്ങിനിന്നു
എം.എല്‍.എ ആയതിന് ശേഷം കൊവിഡ് പ്രതിരോധത്തിനായി വിവിധ നടപടികള്‍ കൈകൊണ്ടു, പക്ഷെ എംഎല്‍എ മാരുടെ വാക്കിന് ഒരു വിലയും ലഭിക്കുന്നില്ല. എന്തെങ്കിലും തുറന്ന് പറഞ്ഞാല്‍ തനിക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടും
2016 ലെ തെരഞ്ഞെടുപ്പിലെ അപേക്ഷിച്ച് 3 ശതമാനം വോട്ടുകളുടെ കുറവാണ് ബിജെപിക്കുണ്ടായത്. 2016 ൽ ബിജെപിക്ക് 15.5 ശതമാനത്തോളം വോട്ടുകളാണ് ലഭിച്ചത്. എന്നാൽ ഇത്തവണ 12.5 ശതമാനം വോട്ട് മാത്രമാണ് ബിജെപിയുടെ പെട്ടിയിൽ വീണത്. ഇതിന്റെ പ്രതിഫലനമാണ് ബൂത്തുകളിലും സംഭവിച്ചത്.
പ്രവീണക്കെതിരായ സൈബർ അക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിന് പിന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും. എല്ലാ അതിരുകളും ലംഘിച്ചുള്ള ആക്രമണത്തെ മുഴുവൻ മാധ്യമപ്രവർത്തകരും ഒന്നിച്ച് എതിർക്കണമെന്നും തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.
ഇന്ത്യയിലെ കൊവിഡ് വ്യാപനം ലോകത്തിനു തന്നെ ഭീഷണിയാണെന്ന് യുനിസെഫ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. കൊവിഡിനെതിരായ പോരാട്ടത്തില്‍ പരമാവധി രാജ്യങ്ങള്‍ ഇന്ത്യയെ സഹായിക്കണമെന്നും യുനിസെഫ് അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ന് പല ദരിദ്ര രാജ്യങ്ങളും ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്യുന്നുണ്ട. നേരത്തേ പാക്കിസ്ഥാന്‍, റുവാണ്ട, കോംഗോ തുടങ്ങിയ അവികസിത രാജ്യങ്ങളാണ് മറ്റു രാജ്യങ്ങളുടെ സഹായം സ്വീകരിച്ചിരുന്നത്
തൃണമൂല്‍ കോണ്‍ഗ്രസിലെ 34 ശതമാനവും, ഭാരതിയ ജനത പാര്‍ട്ടിയിലെ 51 ശതമാനവും എംഎല്‍എമാര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 294 നിയോജകമണ്ഡലങ്ങളില്‍ 292 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ജംഗിപൂർ, സാംസർഗഞ്ച് നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് പോളിംഗ് തിരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവച്ചിരുന്നു.
അയോധ്യയിലെ വിജയം സമാജ് വാദി പാര്‍ട്ടിയുടെ പ്രത്യേയ ശാസ്ത്രങ്ങള്‍ക്കും, നയങ്ങള്‍ക്കും ലഭിച്ച അംഗീകാരമാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് പവൻ പാണ്ഡെ പറഞ്ഞു. 90 ശതമാനം ജില്ലകളിലും സമാജ് വാദി പാര്‍ട്ടിയാണ് മുന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുക്കപ്പെട്ടാല്‍ ഗുജറാത്ത് മോഡല്‍ ആവര്‍ത്തിക്കുമെന്ന് ബിജെപി പറഞ്ഞു. അത് നടന്നു. ആശുപത്രികളില്‍ കിടക്കകളും ഓക്‌സിജനുമില്ല. ജീവന്‍ രക്ഷിക്കാനുളള മരുന്ന് ബിജെപി നേതാക്കള്‍ പൂഴ്ത്തിവയ്ക്കുകയാണ്.
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്തുനിന്ന് ആളുകളെ ഇറക്കി, നിരവധി ആളുകള്‍ പങ്കെടുത്ത റാലികളില്‍ പുറമേ നിന്നുള്ളവര്‍ പങ്കെടുത്തത് രോഗവ്യാപനം കൂട്ടാനുള്ള വഴിയൊരുക്കി. കൊവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാതെ വോട്ട് മാത്രം അഭ്യര്‍ഥിക്കാനാണ് പലരും ശ്രമിക്കുന്നത്.
ബിജെപിയുടെ പിന്തുണ എല്ലാ ഭാഗത്തുനിന്നും ലഭിച്ചിട്ടുണ്ടെന്നും പി. സി. ജോര്‍ജ്ജ് പറഞ്ഞു. 'മാന്യന്‍മാരെ ബിജെപി തെരഞ്ഞെടുപ്പില്‍ പിന്തുണച്ചാല്‍ അതെങ്ങനെ വോട്ട് കച്ചവടം ആകും?, ഒരു ചായപോലും ഒരു ബിജെപിക്കാരനും പൂഞ്ഞാറില്‍ വാങ്ങിക്കൊടുത്തിട്ടില്ല' എന്നാണ് ജോര്‍ജ്ജിന്‍റെ ന്യായീകരണം.
തന്റെ ഭര്‍ത്താവ് വോട്ട് ചെയ്യുമ്പോള്‍ ദൃശ്യം മൊബൈലില്‍ പകര്‍ത്താന്‍ പ്രിസൈഡിംഗ് ഓഫീസര്‍ അനുവദിച്ചില്ല. മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ എന്നും അവര്‍ ചോദിച്ചു.
കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ പോവുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു
ത്രിപുരയില്‍ നടത്തിയ തെരഞ്ഞെടുപ്പ് അട്ടിമറി കേരളത്തിലും ആവര്‍ത്തിക്കപ്പെടുമെന്നാണ് ബിജെപി പ്രതിക്ഷിക്കുന്നത്. ആര്‍എസ്എസിന്‍റെ വര്‍ഗീയ നീക്കങ്ങള്‍ക്ക് പറ്റിയ ഇടമല്ല കേരളം. ത്രിപുരയില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ ബിജെപി കേരളത്തില്‍ അത് ആവര്‍ത്തിക്കാമെന്ന് കരുതരുത് മുഖ്യമന്ത്രി പറഞ്ഞു.
പ്രദേശത്തെ ബിജെപി ഓഫിസിന് സമീപം കാത്തിരുന്ന പ്രതിഷേധക്കാര്‍ എംഎൽഎയും സംഘവും എത്തിയതോടെ ചാടിവീണു. വാഹനം തടഞ്ഞ പ്രതിഷേധക്കാരില്‍ നിന്നു രക്ഷപ്പെടാനായി എംഎല്‍എയെ ഏതാനും പോലിസ് ഉദ്യോഗസ്ഥരും പ്രാദേശിക നേതാക്കളും സമീപത്തെ ഒരു കടയ്ക്കുള്ളിലാക്കി ഷട്ടര്‍ താഴ്ത്തുകയായിരുന്നു. ഇ
നമ്മുടെ ഭാരതീയ സംസ്‌കാരമാണത്, അത് ചെയ്യുന്നതിലെന്താണ് തെറ്റ്?, അതിനെ വിവാദമാക്കുന്നവര്‍ സംസ്‌കാരമില്ലാത്തവരാണെന്ന് പറയേണ്ടിവരും
ബി ജെ പി ക്ക് കേരള അസംബ്ലിയിൽ അക്കൗണ്ട് തുറക്കാൻ 2016-ൽ നേമത്ത് ഘടകകക്ഷിക്ക് സീറ്റ് വിട്ടുകൊടുത്തു് ദുർബ്ബല സ്ഥാനാർത്ഥിയെ നിർത്തിച്ച് കോൺഗ്രസ് വോട്ടുകൾ ഒന്നിച്ച് താമര ചിഹ്നത്തിലേക്ക് മാറ്റി കുത്തികൊടുത്തവരാണല്ലോ ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും കോൺഗ്രസ്
അടിസ്ഥാന ജനധിപത്യമൂല്യങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഒരു പാര്‍ട്ടിയെ തങ്ങളുടെ മാധ്യമപ്പെട്ടിയില്‍ നിറച്ചു നിര്‍ത്താന്‍ പെടാപാടുപെടുന്ന മാധ്യമങ്ങള്‍ എന്തുതരത്തിലുള്ള സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്
ബിജെപിയുടെ പ്രവര്‍ത്തന രീതി മാറ്റണം, ജനങ്ങള്‍ക്ക് എന്തെങ്കിലും ലഭിക്കുന്ന തരത്തിലാകണം പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടത്. വെറുതെ കുറ്റം പറഞ്ഞിട്ടും ആരോപണം ഉന്നയിച്ചിട്ടും കാര്യമില്ല. ജനങ്ങളുടെ ആവിശ്യങ്ങള്‍ നിറവേറ്റാനാകണം എന്നായിരുന്നു ബിജെപിയുടെ മുതിര്‍ന്ന നേതാവും ഏക എംല്‍എയുമായ രാജഗോപാല്‍
രാജ്യത്ത് വിവാഹം, പാരമ്പരാഗത സ്വത്ത് കൈമാറ്റം, വിവാഹമോചനം, ദത്തെടുക്കല്‍ എന്നീ വിഷയങ്ങള്‍ക്ക് ഏകീകൃത നിയമ നടപ്പാക്കുന്നതാണ് ഏകീകൃതസിവില്‍ കോഡ്. ഒരു രാജ്യം ഒരു നിയമം എന്ന പ്രഖ്യാപിത ലക്ഷ്യം മുൻനിര്‍ത്തിയാണ് ബിജെപി അത് നടപ്പാക്കാന്‍ ശ്രമിച്ചത്. ഇതിനെതിരെ കടുത്ത എതിര്‍പ്പുകളാണ് സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്ന് ഇതിനകം തന്നെ ഉയര്‍ന്നിട്ടുള്ളത്.
മണിക്കുട്ടന്‍റെ സമ്മതമില്ലാതെയാണ് സ്ഥാനാര്‍ഥി പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയതെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് മണിക്കുട്ടന്‍റെ പ്രതികരണം. പണിയ ആദിവാസി സമുഹത്തില്‍പ്പെട്ടയാളാണ് മണിക്കുട്ടന്‍.
ബിജെപി സ്ഥാനാര്‍ഥി പട്ടിക ഡല്‍ഹിയില്‍ പ്രഖ്യാപിച്ചു. 112 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടികയാണ് വൈകീട്ടോടെ പുറത്തിറക്കിയത്. ആകെ 115 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന പാര്‍ട്ടിയുടെ മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും.
പള്ളി തര്‍ക്കത്തില്‍ ബിജെപി ഇടപെടാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ പള്ളി തര്‍ക്കത്തില്‍ വ്യക്തമായ ഉറപ്പുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് യാക്കോബായ സഭ ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാക്കളെ ബിജെപിയിലേക്ക് കൊണ്ടുവരാന്‍ നേതാക്കള്‍ രംഗത്ത് ഇറങ്ങുന്നില്ലന്നേയുള്ളു, പകരം ഏജെന്‍റ്മാരെ നിയോഗിച്ചിരിക്കുകയാണ്.
എല്ലാവര്‍ക്കുമറിയേണ്ടത് ഇന്നലെയും ഇന്നുമായി വ്യത്യസ്ത മാധ്യമങ്ങളില്‍ ഞാന്‍ ബിജെപിയില്‍ പോവുന്നു എന്ന തരത്തില്‍ വന്ന വാര്‍ത്തകളുടെ സത്യാവസ്തയാണ്.
ബിജെപിയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതിന്‍റെ കാരണം ചേരി തിരിവാണ്. 3 തവണ കോര്‍ കമ്മറ്റിയും ഒരു തവണ തെരഞ്ഞെടുപ്പ് കമ്മിറ്റിയും ചേര്‍ന്നിട്ടും ബജെപിയില്‍ ഇതുവരെ അന്തിമ സ്ഥാനാര്‍ഥി പട്ടിക തയാറാക്കാന്‍ സാധിച്ചിട്ടില്ല.
എന്നെ ഇതില്‍ നിന്ന് ഒഴിവാക്കു, ഞാന്‍ ആരെയും കുറ്റപെടുത്തിയിട്ടില്ല, ഇതുമായി ബന്ധപ്പെട്ടു നടന്ന പ്രതികരണങ്ങള്‍ എന്‍റെ അഭിപ്രയമയല്ല. മറ്റൊരു വ്യക്തിയുടെയാണ്. അതിലേക്ക് എന്‍റെ ഫോട്ടോ വെച്ചുള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ വിഷമമുണ്ടാക്കുന്നുണ്ട്' - അഹാന പറഞ്ഞു
കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ഇ ശ്രീധരന്റെ നേട്ടമാണ് അദ്ദേഹം മുഖ്യമന്ത്രിയായാല്‍ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നും അദ്ദേഹം പറഞ്ഞു.
നിയമം നിയമത്തിന്‍റെ വഴിക്കു നീങ്ങുമെന്നായിരുന്നു സംഭവത്തെക്കുറിച്ച് ആദ്യം പ്രതികരിച്ച ബിജെപി വ്യക്തമാക്കിയത്. എന്നാല്‍ പിന്നീട് നിലപാട് മാറ്റി. കൊക്കൈന്‍ മറ്റാരെങ്കിലും കാറില്‍ കൊണ്ടുവച്ചതാണോ എന്ന സംശയവുമായി പാര്‍ട്ടി വക്താവ് സമിക് ഭട്ടാചാര്യ രംഗത്തെത്തി
കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്ര നടത്തുന്നുണ്ട്. ഈ മാസം 20 ന് ആരംഭിക്കുന്ന യാത്രയ്ക്കിടെ ഇ ശ്രീധരന്‍ ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം എടുക്കും
നേരത്തെ അമിത് ഷാ ത്രിപുരയില്‍ വന്നപ്പോള്‍ ഇന്ത്യയുടെ അതിർത്തികൾക്കപ്പുറത്തേക്ക് പാര്‍ട്ടിയുടെ സാന്നിദ്ധ്യം വിപുലീകരിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നുവെന്നാണ് ബിപ്ലബ് പറയുന്നത്.
വിവാദ കാർഷിക ബില്ലുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കർഷകരുടെ സമരം തുടരുന്ന സാഹചര്യത്തില്‍ സഭയില്‍ പ്രതിപക്ഷം നിരന്തരം ഉയര്‍ത്തുന്ന വെല്ലുവിലകളെ ഫലപ്രദമായി നേരിടാനാണ് എല്ലാ അംഗങ്ങളോടും ഹാജരാകാന്‍ നിര്‍ദേശിച്ചത് എന്ന തരത്തിലുള്ള വിലയിരുത്തലുകളും ഉണ്ടായിരുന്നു.
ചിലരുടെ താല്‍പര്യത്തിന് എതിരുനിന്നപ്പോള്‍ തന്നെ ഒരുപാടു വേദനിപ്പിച്ചുവെന്നും, എന്റെ വിദ്യാഭ്യാസം ആര്‍ക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതെന്നും ജേക്കബ് തോമസ് പറയുന്നു.
ബിജെപി നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളുടെ സ്വത്ത് കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുകയും കര്‍ഷകരുടെ അവകാശങ്ങള്‍ നിഷേധിക്കുകയുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.
രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അവരവരുടെതായ പരിപാടികളും നയസമീപനങ്ങളും ഉണ്ടായിരിക്കാം. ഒരു സമുദായത്തെ മറ്റൊരു സമുദായത്തിന് എതിരാക്കുന്ന പ്രവണതയ്ക്കെതിരെ എല്ലാ മതനിരപേക്ഷ പാര്‍ട്ടികളും ഒന്നിക്കണമെന്ന് അമര്‍ത്യസെന്‍ ആവശ്യപ്പെട്ടു.
ലൗ ജിഹാദ് എന്ന പദം രാജ്യത്തെ സമുദായ ഐക്യം തകര്‍ക്കാന്‍ ബിജെപി സൃഷ്ടിച്ച പദമാണ് എന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോട്ട്. സ്വന്തം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനും ഒപ്പം ജീവിക്കാനുമുള്ള പൌര സ്വാതന്ത്ര്യത്തെയും ഭരണഘടനാ അവകാശങ്ങളെയും ഹനിക്കാനാണ് ലൗ ജിഹാദിലൂടെ ബിജെപി ശ്രമിക്കുന്നത്
ഗുജറാത്തിലും വളരെ ദയനീയമായ പ്രകടനമാണ് കോണ്‍ഗ്രസ് നടത്തിയത്, യുപിയിലെ ചില മണ്ഡലങ്ങളില്‍ വെറും 2% വോട്ടാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ഇതുസംബന്ധിച്ച് ആത്മപരിശോധന നടത്തുമെന്ന് പ്രവര്‍ത്തക സമിതി അംഗങ്ങളിലൊരാള്‍ പറഞ്ഞു. കഴിഞ്ഞ ആറുവര്‍ഷമായി ആത്മപരിശോധന നടത്താത്തവര്‍ ഇനി എപ്പോഴാണ് അത് നടത്തുക എന്നും കപില്‍ സിബല്‍
രാജ്നാഥ് സിങ്, ഭൂപേന്ദ്ര യാദവ്, ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയ ബിജെപി നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് നിതീഷിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായതോടെന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളെയും ഭയപ്പെടുകയാണ് മോഡി സർക്കാർ. ഇന്ത്യയെ മനുഷ്യാവകാശങ്ങളുടെ നരകഭൂമിയാക്കി തീർക്കുന്ന ഫാസിസ്റ്റ് അധികാരശക്തികൾ സ്വതന്ത്രമായ ഏജൻസികളെയും അന്വേഷണങ്ങളെയും പൊറുപ്പിക്കില്ലെന്നാണ് ആംനസ്റ്റിക്കെതിരായ ആസൂത്രിതമായ നീക്കങ്ങളും പുറത്താക്കലും വ്യക്തമാക്കുന്നത്.
കാർഷിക നിയമങ്ങളും നോട്ടുനിരോധനവും ജിഎസ്ടിയും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്നും നോട്ടുനിരോധനവും ജിഎസ്ടിയും സാധാരണക്കാരുടെ അടിത്തറ തകര്‍ത്തപ്പോള്‍ അവരുടെ നെഞ്ചില്‍ കുത്തിയിറക്കിയ കഠാരയാണ് കാര്‍ഷിക ബില്ലുകളെന്നും രാഹുല്‍ ഗാന്ധി.
ഹരിദ്വാറിനും ഋഷികേശിനും ഇടയിലുള്ള വന്ദേമാതരം കുഞ്ചിലാണ് അവര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. നാല് ദിവസം കഴിഞ്ഞാൽ വീണ്ടും കൊവിഡ് പരിശോധനയുണ്ടെന്നും സ്ഥിതി ഇതുപോലെ തുടർന്നാൽ ഡോക്ടർമാരുമായി സംസാരിക്കുമെന്നും ഉമാ ഭാരതി ട്വീറ്റിൽ പറഞ്ഞു.
മൈ ഫസ്റ്റ് വോട്ട് ഫോര്‍മോദി എന്ന ഫേസ്ബുക്ക് പേജ് 1.39 കോടി രൂപ, ഭാരത് കെ മന്‍ കി ബാത്ത് 2.24 കോടി, നാഷന്‍ വിത്ത് നമോ-1.28 കോടി, സെക്യൂരിറ്റി ആന്‍ഡ് ഇന്റലിജന്‍സ് സര്‍വീസസ് (എസ്ഐഎസ്) ഉടമയും, ബിജെപി നേതാവും മുന്‍ എംപിയുമായ ആര്‍ കെ സിന്‍ഹയുമായി ബന്ധപ്പെട്ട ഒരു പേജ് 65 ലക്ഷം രൂപ എന്നിങ്ങനെ മൊത്തം കണക്കാക്കിയാല്‍ ആകെ 10.17 കോടി രൂപയാണ്,
ആരോപണം ശരിയാണെങ്കിൽ രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലും മധ്യപ്രദേശിലും പാർട്ടി പ്രതിസന്ധി നേരിടുന്ന സമയത്ത് ഇത്തരത്തിൽ കത്തെഴുതിയവർ ബിജെപിയെ സഹായിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചതിനെ തുടർന്നാണ് സിഡബ്ല്യുസിയിൽ ഗുലാം നബിയുടെ ഈ പരാമർശം.
പൂർണ്ണസമയ നേതൃത്വം വേണമെന്നാണ് നേതാക്കളുടെ പ്രധാന ആവശ്യം. തോൽവിയിൽ തുറന്ന മനസ്സോടെ പഠിക്കണമെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഗുലാംനബി ആസാദ്, ആനന്ദ് ശർമ, കപിൽ സിബൽ, ശശി തരൂർ എംപി എന്നിവരടക്കമുള്ളവരാണ് കത്തയച്ചത്.
ബിജെപിയുടെ വിദ്വേഷ ഭാഷണങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് നടപടി സ്വീകരിക്കുന്നില്ലെന്ന യുഎസ് മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദീകരണം നല്‍കാന്‍ നേരിട്ട് സമിതിക്കുമുന്നില്‍ ഹാജരാകണമെന്ന് തരൂര്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിരുന്നു.
രാജസ്ഥാനിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ ഘട്ടത്തിൽ കോൺഗ്രസ് മുതിർന്ന നേതാക്കളുമായി ചർച്ച നടത്താനാണ് സച്ചിന്‍ പൈലറ്റ് വന്നതെന്നും, അതല്ല, ബിജെപിയിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഏഷ്യാനെറ്റി-ന്‍റെ ഡല്‍ഹി വംശഹത്യാ റിപ്പോര്‍ട്ടിങ്ങില്‍ ഡല്‍ഹി റിപ്പോര്‍ട്ടര്‍ പി.ആര്‍. സുനില്‍, ഡൽഹി കോ‐ഓർഡിനേറ്റിങ് എഡിറ്റർ പ്രശാന്ത് രഘുവംശം, എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, എഡിറ്റർ എം.ജി. രാധാകൃഷ്‌ണൻ എന്നിവരെ പ്രതികളാക്കിയാണ് ഡൽഹി ആർ.കെ. പുരം പൊലീസ് കേസെടുത്തത്.
അദ്ദേശ് കുമാര്‍ ഗുപ്തയാണ് പുതിയ അധ്യക്ഷൻ
കെ.സുരേന്ദ്രന്‍ പ്രസിഡണ്ടായി വന്നതിനുശേഷം രാഷ്ട്രീയ സമരത്തിനു പറ്റിയ ഒരു പ്രധാന വിഷയം സംസ്ഥാന സര്‍ക്കാരിനോട് മൃദു സമീപനം സ്വീകരിച്ച് പ്രസിഡണ്ട് തന്നെ കളഞ്ഞു കുളിച്ചുവെന്ന് കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ കൊണ്ടുവരാനാണ് നീക്കം
68 പേജുള്ള വിധിന്യായത്തിൽ മുന്‍ മുഖ്യമന്ത്രി കമൽ നാഥിന്റെ വാദം ബെഞ്ച് നിരസിച്ചു. ഗവർണർക്ക് നിയമസഭ ചേരാന്‍ ആവശ്യപ്പെടാമെങ്കിലും സിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെടാന്‍ കഴിയില്ല എന്നതായിരുന്നു കമൽ നാഥിന്റെ പ്രധാന വാദം.
മുന്‍ ലോക്സഭാ സ്പീക്കറും മുതിര്‍ന്ന നേതാവുമായിരുന്ന പി.എ.സാംഗ്മയും രാജ്യസഭാ ഉപാധ്യക്ഷയായിരുന്ന നജ്മാ ഹെപ്തുള്ളയും ഏറ്റവും തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളായ ശരത് പവാറും താരിക് അന്‍വറും ജി.കെ.മൂപ്പനാരും മമതാ ബാനര്‍ജിയും ജഗ്മോഹന്‍ റെഡ്ഡിയും വിട്ടുപോയപ്പോള്‍ ഇല്ലാത്ത തരത്തില്‍ എഡിറ്റോറിയലുകളില്‍ വേദന നിറയുന്നത് എന്തുകൊണ്ടായിരിക്കും?
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു നടന്ന യോഗത്തിൽ പങ്കെടുത്തവർക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന വ്യാജവാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും മതസ്പർദ്ധ വളർത്താൻ ശ്രമിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് ശോഭാ കരന്തലജെയ്ക്കെതിരെ കുറ്റിപ്പുറം പൊലീസ് കേസ് എടുത്തിരിക്കുന്നത്