കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള വികെ ശശികലയുടെ ജീവൻ അപകടത്തിലാണെന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നും കാണിച്ച് ബന്ധുക്കൾ കോടതിയെ സമീപിച്ചു. ബെംഗളൂരുവിലെ സർക്കാർ ആശുപത്രിയിൽ നിന്നും കേരളത്തിലേയോ പുതുച്ചേരിയിലേയോ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് ബന്ധുക്കളുടെ ആവശ്യം . ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കൾ മനുഷ്യാവകാശ കമ്മീഷനിലും പരാതി നൽകി. അസുഖ ബാധിതയായിട്ടും വേണ്ട സമയത്ത് ശശികലയെ ആശുപത്രിയിലേക്ക് മാറ്റിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.
ബെംഗളൂരു വിക്ടോറിയ സർക്കാർ ആശുപത്രിയിലെ ജയിൽ വാർഡിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ശശികലയെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. ശശികലക്ക് കടുത്ത ന്യൂമോണിയ ബാധയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ശശികലയെന്നും അറിയിച്ചു. യന്ത്രസഹായത്താലാണ് ശ്വസനം നടക്കുന്നത്. പനി, ചുമ, ശ്വാസതടസം എന്നിവയെ തുടർന്നാണ് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ശശികലയെ വിക്ടോറിയെ ആശുപത്രിയിലേക്ക് മാറ്റിയത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ശശികലക്ക് കൊവിഡ് ബാധിച്ചിട്ടില്ലെന്നായിരുന്നു ആദ്യ റിപ്പോർട്ട്. ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. തുടർന്ന് നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ചയാണ് ശശികല രോഗ ബാധിതയായത്. പ്രാഥമിക ചികിത്സ നൽകി ഫലം കാണാത്തതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.