കൊച്ചി കോർപ്പറേഷന്‍ കൗൺസിലർ സിപിമ്മിൽ നിന്ന് രാജിവെച്ചു. എംഎച്ച്എം അഷ്റഫാണ് രാജിവെച്ചത്. സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന് പറഞ്ഞാണ് അഷ്റഫ് രാജിവെച്ചത്. ആറാം ഡിവിഷനിൽ നിന്നാണ് ഇയാൾ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചത്. കഴിഞ്ഞ 15 വർഷമായി അഷ്റഫും ഭാര്യയുമാണ് ഡിവിഷനെ പ്രതിനിധീകരിക്കുന്നത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണ് ഇയാൾ. യുഡിഎഫിന് പിന്തുണ നൽകുമെന്ന് അഷ്റഫ് അറിയിച്ചു. ഇതോടെ കൊച്ചി കോർപ്പറേഷനിൽ ഇരു മുന്നണികൾക്കും 33 അംഗങ്ങൾ വീതമായി. ലീഗ് വിമതന്റെ പിന്തുണയിലാണ് കോർപ്പറേഷൻ എൽഡിഎഫ് ഇക്കുറി പിടിച്ചെടുത്തത്. എൽഡിഎഫിനുള്ള പിന്തുണ തുടരുമെന്ന് ലീഗ് വിമതൻ അറിയിച്ചിട്ടുണ്ട്. നേരത്തെ നിലപാട് വ്യക്തമാക്കാതിരുന്ന സിപിഎം വിമതൻ എൽഡിഎഫിനെ പിന്തുണക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ എൽഡിഎഫ് ഭരണത്തിന് ഭീഷണിയില്ല.